ETV Bharat / state

'മുതലപ്പൊഴിയിൽ അടിയന്തര ഇടപെടൽ വേണം'; അദാനി ഗ്രൂപ്പിന് മന്ത്രിമാരുടെ നിർദേശം

author img

By

Published : Jul 31, 2023, 3:16 PM IST

മുതലപ്പൊഴിയിൽ മണ്ണ് മാറ്റുന്ന നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം. മൺസൂൺ സീസൺ തീരുന്നത് വരെ കാത്ത് നിൽക്കാതെ പൊഴിയിൽ തകർന്നു വീണ കല്ലുകൾ നീക്കം ചെയ്യണം. അദാനി ഗ്രൂപ്പിന് ശക്തമായ നിർദേശങ്ങളുമായി മന്ത്രിമാർ.

minister level meeting updates  muthalapozhi accident  muthalapozhi  minister level meeting muthalapozhi  instruction to adani group in muthalapozhi  muthalapozhi adani group  മുതലപ്പൊഴി  മുതലപ്പൊഴി മന്ത്രിതല മീറ്റിങ്  മുതലപ്പൊഴി അദാനി ഗ്രൂപ്പ്  അദാനി ഗ്രൂപ്പിന് മുതലപ്പൊഴി വിഷയത്തിൽ നിർദേശം  മുതലപ്പൊഴി അപകടങ്ങൾ  മുതലപ്പൊഴിയിൽ മന്ത്രിതല യോഗം  മുതലപ്പൊഴിയിൽ മന്ത്രിതല യോഗത്തിന്‍റെ തീരുമാനം  മുതലപ്പൊഴിയിൽ മന്ത്രിതല ചർച്ച  മന്ത്രി സജി ചെറിയാൻ  അദാനി ഗ്രൂപ്പ്  അദാനി ഗ്രൂപ്പ് മുതലപ്പൊഴി
മുതലപ്പൊഴി

തിരുവനന്തപുരം : മുതലപ്പൊഴിയിൽ അടിയന്തര ഇടപെടൽ വേണമെന്ന് അദാനി ഗ്രൂപ്പിന് മന്ത്രിമാരുടെ നിർദേശം. മുതലപ്പൊഴിയിൽ അപകടങ്ങൾ നിത്യ സംഭവമാകുന്ന സാഹചര്യത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത മന്ത്രിതല യോഗത്തിലാണ് അദാനി ഗ്രൂപ്പിന് വിമർശനം. മുതലപ്പൊഴിയിൽ ഡ്രഡ്‌ജിങ് പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിന് മന്ത്രിമാർ അദാനി ഗ്രൂപ്പ്‌ പ്രതിനിധികളോട് വിശദീകരണം തേടിയിരുന്നു.

എന്നാൽ, മൺസൂൺ ആരംഭിച്ചതോടെ മണ്ണ് നീക്കാൻ സാധിക്കാതെ വരികയും മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയുമായിരുന്നു എന്നാണ് അദാനി ഗ്രൂപ്പ്‌ പ്രതിനിധികൾ വിശദീകരണം നൽകിയത്. മുതലപ്പൊഴിയിൽ മണ്ണ് മാറ്റുന്ന നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അദാനി ഗ്രൂപ്പിന് മന്ത്രിതല സംഘം ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. മൺസൂൺ സീസൺ തീരുന്നത് വരെ കാത്ത് നിൽക്കരുതെന്നും പൊഴിയിൽ തകർന്നു വീണ കല്ലുകൾ നീക്കം ചെയ്യാനും നിർദേശം നൽകി.

നിലവിൽ അദാനി ഗ്രൂപ്പ്‌ പ്രതിനിധികളുമായി മന്ത്രിതല ചർച്ച അവസാനിച്ചു. ഇപ്പോൾ മത്സ്യത്തൊഴിലാളികളും മന്ത്രി സംഘവുമായുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ചർച്ചയിൽ ഹാർബർ അടച്ചിടാൻ മന്ത്രിമാരുടെ സംഘം ആവശ്യം മുന്നോട്ട് വച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികൾ ഇത് എതിർക്കുകയായിരുന്നു. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പ് ഉന്നയിച്ചതോടെ ഹാർബർ അടച്ചിടേണ്ട എന്ന തീരുമാനത്തിൽ എത്തി. ഇന്നും ഇന്നലെയും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു അപകടം സംഭവിച്ചിരുന്നു. ഇന്നലെ നടന്ന അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മുതലപ്പൊഴിയിൽ കാലങ്ങളായി നടക്കുന്ന അപകടം ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം മൂലമാണെന്ന ആക്ഷേപം ഏറെ നാളായി നിലനിൽക്കുകയാണ്. സ്ഥലത്ത് പല ഏജൻസികളും കാലങ്ങളായി നടത്തിയ പഠനങ്ങളിലും ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണത്തെ കുറിച്ച് പരാമർശങ്ങളുണ്ട്. ചെന്നൈ ഐ ഐ ടിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് സ്ഥലത്തെ മത്സ്യത്തൊഴിലാളി പ്രതിനിധികൾ ഏറെ നാളായി ആവശ്യപ്പെടുകയാണ്.

ജൂലൈ 10 ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്ത് സന്ദർശനം നടത്തിയ മന്ത്രിമാരായ ആന്‍റണി രാജു, ജി ആർ അനിൽ, വി ശിവൻകുട്ടി എന്നിവരും പ്രദേശവാസികളുമായി വാക്കേറ്റവും ഉണ്ടായി. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ കലാപ ആഹ്വാനത്തിനടക്കം കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യവും ഉണ്ടായി.

ഇതിന് ശേഷമാണ് മുതലപ്പൊഴി വിഷയത്തിൽ മന്ത്രി തല ഇടപെടൽ ആരംഭിച്ചത്. മഴക്കാലം കൂടി ആരംഭിച്ചതോടെ മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. പുലിമുട്ട് നിർമാണം സാധാരണ ഹാർബറുകളിൽ തിരയുടെ ശക്തി കുറയ്ക്കാനാണ് സഹായിക്കുന്നത്. എന്നാൽ മുതലപ്പൊഴിയിൽ പുലിമുട്ട് നിർമാണത്തിന് ശേഷം ശക്തമായ തിരയിൽ വള്ളങ്ങൾ മറിയുന്ന സാഹചര്യമാണുള്ളത്.

ഫിഷറീസ് ഡയറക്‌ടർ അദീല അബ്‌ദുള്ള സെപ്റ്റംബർ അഞ്ച് വരെ മുതലപ്പൊഴി അടച്ചിടാൻ സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. തീരത്ത് മണൽ നീക്കം ചെയ്‌ത് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം പൊഴി അടച്ചിട്ടാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടുന്ന സാഹചര്യമാണ്.

തിരുവനന്തപുരം : മുതലപ്പൊഴിയിൽ അടിയന്തര ഇടപെടൽ വേണമെന്ന് അദാനി ഗ്രൂപ്പിന് മന്ത്രിമാരുടെ നിർദേശം. മുതലപ്പൊഴിയിൽ അപകടങ്ങൾ നിത്യ സംഭവമാകുന്ന സാഹചര്യത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത മന്ത്രിതല യോഗത്തിലാണ് അദാനി ഗ്രൂപ്പിന് വിമർശനം. മുതലപ്പൊഴിയിൽ ഡ്രഡ്‌ജിങ് പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിന് മന്ത്രിമാർ അദാനി ഗ്രൂപ്പ്‌ പ്രതിനിധികളോട് വിശദീകരണം തേടിയിരുന്നു.

എന്നാൽ, മൺസൂൺ ആരംഭിച്ചതോടെ മണ്ണ് നീക്കാൻ സാധിക്കാതെ വരികയും മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയുമായിരുന്നു എന്നാണ് അദാനി ഗ്രൂപ്പ്‌ പ്രതിനിധികൾ വിശദീകരണം നൽകിയത്. മുതലപ്പൊഴിയിൽ മണ്ണ് മാറ്റുന്ന നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അദാനി ഗ്രൂപ്പിന് മന്ത്രിതല സംഘം ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. മൺസൂൺ സീസൺ തീരുന്നത് വരെ കാത്ത് നിൽക്കരുതെന്നും പൊഴിയിൽ തകർന്നു വീണ കല്ലുകൾ നീക്കം ചെയ്യാനും നിർദേശം നൽകി.

നിലവിൽ അദാനി ഗ്രൂപ്പ്‌ പ്രതിനിധികളുമായി മന്ത്രിതല ചർച്ച അവസാനിച്ചു. ഇപ്പോൾ മത്സ്യത്തൊഴിലാളികളും മന്ത്രി സംഘവുമായുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ചർച്ചയിൽ ഹാർബർ അടച്ചിടാൻ മന്ത്രിമാരുടെ സംഘം ആവശ്യം മുന്നോട്ട് വച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികൾ ഇത് എതിർക്കുകയായിരുന്നു. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പ് ഉന്നയിച്ചതോടെ ഹാർബർ അടച്ചിടേണ്ട എന്ന തീരുമാനത്തിൽ എത്തി. ഇന്നും ഇന്നലെയും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു അപകടം സംഭവിച്ചിരുന്നു. ഇന്നലെ നടന്ന അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മുതലപ്പൊഴിയിൽ കാലങ്ങളായി നടക്കുന്ന അപകടം ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം മൂലമാണെന്ന ആക്ഷേപം ഏറെ നാളായി നിലനിൽക്കുകയാണ്. സ്ഥലത്ത് പല ഏജൻസികളും കാലങ്ങളായി നടത്തിയ പഠനങ്ങളിലും ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണത്തെ കുറിച്ച് പരാമർശങ്ങളുണ്ട്. ചെന്നൈ ഐ ഐ ടിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് സ്ഥലത്തെ മത്സ്യത്തൊഴിലാളി പ്രതിനിധികൾ ഏറെ നാളായി ആവശ്യപ്പെടുകയാണ്.

ജൂലൈ 10 ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്ത് സന്ദർശനം നടത്തിയ മന്ത്രിമാരായ ആന്‍റണി രാജു, ജി ആർ അനിൽ, വി ശിവൻകുട്ടി എന്നിവരും പ്രദേശവാസികളുമായി വാക്കേറ്റവും ഉണ്ടായി. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ കലാപ ആഹ്വാനത്തിനടക്കം കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യവും ഉണ്ടായി.

ഇതിന് ശേഷമാണ് മുതലപ്പൊഴി വിഷയത്തിൽ മന്ത്രി തല ഇടപെടൽ ആരംഭിച്ചത്. മഴക്കാലം കൂടി ആരംഭിച്ചതോടെ മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. പുലിമുട്ട് നിർമാണം സാധാരണ ഹാർബറുകളിൽ തിരയുടെ ശക്തി കുറയ്ക്കാനാണ് സഹായിക്കുന്നത്. എന്നാൽ മുതലപ്പൊഴിയിൽ പുലിമുട്ട് നിർമാണത്തിന് ശേഷം ശക്തമായ തിരയിൽ വള്ളങ്ങൾ മറിയുന്ന സാഹചര്യമാണുള്ളത്.

ഫിഷറീസ് ഡയറക്‌ടർ അദീല അബ്‌ദുള്ള സെപ്റ്റംബർ അഞ്ച് വരെ മുതലപ്പൊഴി അടച്ചിടാൻ സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. തീരത്ത് മണൽ നീക്കം ചെയ്‌ത് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം പൊഴി അടച്ചിട്ടാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടുന്ന സാഹചര്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.