ETV Bharat / state

AK Saseendran| 'തോമസ് കെ തോമസിനെ കൊല്ലാന്‍ മാത്രം ക്രൂരന്മാര്‍ എന്‍സിപിയിലില്ല, നിയമ നടപടി സ്വീകരിക്കണം': എകെ ശശീന്ദ്രന്‍

author img

By

Published : Aug 7, 2023, 7:16 PM IST

തോമസ് കെ തോമസിന്‍റെ കൊലപാതക പരാതിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി എകെ ശശീന്ദ്രന്‍. കൊലപാതക ശ്രമമുണ്ടായെങ്കില്‍ അത് അപലപനീയമെന്ന് മന്ത്രി. കുറ്റവാളികളെ ശിക്ഷിക്കണമെന്നും മന്ത്രി.

Minister AK Saseendran  Thomas K Thomas  Thomas K Thomas s Complaint  തോമസ് കെ തോമസിന് കൊല്ലാന്‍  AK Saseendran  ശ്രമമുണ്ടായെങ്കില്‍ നിയമ നടപടി സ്വീകരിക്കണം  എകെ ശശീന്ദ്രന്‍  എകെ ശശീന്ദ്രന്‍ വാര്‍ത്തകള്‍  മന്ത്രി എകെ ശശീന്ദ്രന്‍  kerala news updates  latest news in kerala  തോമസ് കെ തോമസിന്‍റെ കൊലപാതക പരാതി
എകെ ശശീന്ദ്രന്‍

എകെ ശശീന്ദ്രന്‍ നിലപാട് പറയുന്നു

തിരുവനന്തപുരം: എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിന്‍റെ പരാതിയില്‍ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. എംഎൽഎയാകാന്‍ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. തോമസ് കെ തോമസിനെ കൊലപ്പെടുത്താൻ ശ്രമം നടന്നുവെങ്കിൽ അത് അപലപനീയമാണെന്നും മന്ത്രി തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

തോമസ് കെ തോമസിനെ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശവും അദ്ദേഹത്തിനുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. അതിൽ ഏതെങ്കിലും തരത്തിൽ പാർട്ടിയുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെ മാറ്റണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് തനിക്കറിയില്ല. ആവശ്യപ്പെട്ടുവെങ്കിൽ അത് പാർട്ടി സ്വീകരിച്ചുവെന്ന് കരുതാൻ വഴിയില്ല. പിസി ചാക്കോയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ദേശിയ നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത്തരം പ്രശ്‌നം ദേശീയ തലത്തിൽ പരിഹരിക്കപ്പേടണ്ടതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

വെട്ടിത്തുറന്ന് മന്ത്രി:' തോമസ് കെ തോമസ് സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കുന്നില്ല. അങ്ങനെ ഒരു പാർട്ടി പ്രവർത്തകനും ഒരു പാർട്ടിയിലും തുടരാൻ സാധിക്കില്ല. അതൊക്കെ മനസിലാക്കാൻ കഴിയുന്നതുകൊണ്ടാണോ കഴിയാത്തത് കൊണ്ടാണോ തോമസ് കെ തോമസ് ബാലിശമായ കാര്യങ്ങൾ പറയുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല. കാര്യങ്ങൾ ദേശീയ അധ്യക്ഷനെ അറിയിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

ഇത്രയും ബാലിശമായ വാദങ്ങൾ ഉന്നയിക്കാൻ മാത്രമുള്ള രാഷ്ട്രീയ പരിചയം മാത്രമെ തനിക്കുള്ളൂവെന്ന് തോമസ് പരോക്ഷമായി സമ്മതിക്കുകയാണ്. അദ്ദേഹം കുറച്ചു നാളുകളായി ചെയ്‌തുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പാർട്ടിയെ പൊതുജനങ്ങൾക്കിടയിലും പ്രവർത്തകർക്കിടയിലും അവഹേളിക്കാനും തെറ്റിദ്ധാരണ പരത്താനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് സാധിക്കില്ല.

തോമസ് തന്നെ അദ്ദേഹത്തിന്‍റെ പ്രസ്‌താവനകളിലൂടെ പ്രവർത്തകന്മാർക്കിടയിൽ സംശയത്തിന്‍റെ നിഴലിൽ സ്വയം വന്നു നിൽക്കുകയാണ്. സംഭവങ്ങൾ ദേശീയ അധ്യക്ഷനെ അറിയിക്കും. അദ്ദേഹത്തിന്‍റെ ഇടപെടൽ ആവശ്യപ്പെടും. നടക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അതിന് മുന്നിൽ കണ്ണടച്ചാൽ അതാണ് പാർട്ടിയെ ദുർബലപ്പെടുത്തുക. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ഏത് നടപടി സ്വീകരിച്ചാലാണ് പാര്‍ട്ടിയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനാകുക. അത്തരം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു'.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഏത് സ്ഥാനവും ഏത് പദവിയും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

എംഎല്‍എയുടെ പരാതി: തന്നെ വധിക്കാൻ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നെന്നാരോപിച്ച് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് ഇന്നാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ക് ദർവേഷ് സാഹിബിന് പരാതി നൽകിയത്. എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെത്തിയാണ് എംഎല്‍എ പരാതി നൽകിയത്.

തന്നെ ഇല്ലാതാക്കുന്നതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഗൂഢാലോചനയ്ക്ക് പിന്നിലെ ലക്ഷ്യമെന്നും തന്‍റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്ത് വച്ച് കൃത്യം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നുമാണ് തോമസ് കെ തോമസ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരത്ത് നിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാക്കിടെ തന്നെ വധിക്കാനാണ് ഗൂഢാലോചന നടന്നത്. വെള്ളം നിറഞ്ഞ് നില്‍ക്കുന്ന പാടത്തേക്ക് കാറോടിച്ച് യാദൃശ്ചികമായി കാര്‍ വെള്ളത്തില്‍ വീണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമമെന്നും തോമസ് കെ തോമസ് പരാതിയിൽ ചൂണ്ടിക്കാട്ടി.

also read: 'തന്നെ വധിക്കാൻ പാര്‍ട്ടിയില്‍ നീക്കം'; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എംഎല്‍എ തോമസ് കെ തോമസ്

എകെ ശശീന്ദ്രന്‍ നിലപാട് പറയുന്നു

തിരുവനന്തപുരം: എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിന്‍റെ പരാതിയില്‍ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. എംഎൽഎയാകാന്‍ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. തോമസ് കെ തോമസിനെ കൊലപ്പെടുത്താൻ ശ്രമം നടന്നുവെങ്കിൽ അത് അപലപനീയമാണെന്നും മന്ത്രി തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

തോമസ് കെ തോമസിനെ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശവും അദ്ദേഹത്തിനുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. അതിൽ ഏതെങ്കിലും തരത്തിൽ പാർട്ടിയുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെ മാറ്റണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് തനിക്കറിയില്ല. ആവശ്യപ്പെട്ടുവെങ്കിൽ അത് പാർട്ടി സ്വീകരിച്ചുവെന്ന് കരുതാൻ വഴിയില്ല. പിസി ചാക്കോയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ദേശിയ നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത്തരം പ്രശ്‌നം ദേശീയ തലത്തിൽ പരിഹരിക്കപ്പേടണ്ടതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

വെട്ടിത്തുറന്ന് മന്ത്രി:' തോമസ് കെ തോമസ് സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കുന്നില്ല. അങ്ങനെ ഒരു പാർട്ടി പ്രവർത്തകനും ഒരു പാർട്ടിയിലും തുടരാൻ സാധിക്കില്ല. അതൊക്കെ മനസിലാക്കാൻ കഴിയുന്നതുകൊണ്ടാണോ കഴിയാത്തത് കൊണ്ടാണോ തോമസ് കെ തോമസ് ബാലിശമായ കാര്യങ്ങൾ പറയുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല. കാര്യങ്ങൾ ദേശീയ അധ്യക്ഷനെ അറിയിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

ഇത്രയും ബാലിശമായ വാദങ്ങൾ ഉന്നയിക്കാൻ മാത്രമുള്ള രാഷ്ട്രീയ പരിചയം മാത്രമെ തനിക്കുള്ളൂവെന്ന് തോമസ് പരോക്ഷമായി സമ്മതിക്കുകയാണ്. അദ്ദേഹം കുറച്ചു നാളുകളായി ചെയ്‌തുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പാർട്ടിയെ പൊതുജനങ്ങൾക്കിടയിലും പ്രവർത്തകർക്കിടയിലും അവഹേളിക്കാനും തെറ്റിദ്ധാരണ പരത്താനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് സാധിക്കില്ല.

തോമസ് തന്നെ അദ്ദേഹത്തിന്‍റെ പ്രസ്‌താവനകളിലൂടെ പ്രവർത്തകന്മാർക്കിടയിൽ സംശയത്തിന്‍റെ നിഴലിൽ സ്വയം വന്നു നിൽക്കുകയാണ്. സംഭവങ്ങൾ ദേശീയ അധ്യക്ഷനെ അറിയിക്കും. അദ്ദേഹത്തിന്‍റെ ഇടപെടൽ ആവശ്യപ്പെടും. നടക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അതിന് മുന്നിൽ കണ്ണടച്ചാൽ അതാണ് പാർട്ടിയെ ദുർബലപ്പെടുത്തുക. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ഏത് നടപടി സ്വീകരിച്ചാലാണ് പാര്‍ട്ടിയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനാകുക. അത്തരം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു'.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഏത് സ്ഥാനവും ഏത് പദവിയും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

എംഎല്‍എയുടെ പരാതി: തന്നെ വധിക്കാൻ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നെന്നാരോപിച്ച് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് ഇന്നാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ക് ദർവേഷ് സാഹിബിന് പരാതി നൽകിയത്. എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെത്തിയാണ് എംഎല്‍എ പരാതി നൽകിയത്.

തന്നെ ഇല്ലാതാക്കുന്നതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഗൂഢാലോചനയ്ക്ക് പിന്നിലെ ലക്ഷ്യമെന്നും തന്‍റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്ത് വച്ച് കൃത്യം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നുമാണ് തോമസ് കെ തോമസ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരത്ത് നിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാക്കിടെ തന്നെ വധിക്കാനാണ് ഗൂഢാലോചന നടന്നത്. വെള്ളം നിറഞ്ഞ് നില്‍ക്കുന്ന പാടത്തേക്ക് കാറോടിച്ച് യാദൃശ്ചികമായി കാര്‍ വെള്ളത്തില്‍ വീണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമമെന്നും തോമസ് കെ തോമസ് പരാതിയിൽ ചൂണ്ടിക്കാട്ടി.

also read: 'തന്നെ വധിക്കാൻ പാര്‍ട്ടിയില്‍ നീക്കം'; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എംഎല്‍എ തോമസ് കെ തോമസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.