ETV Bharat / state

പച്ചക്കറിയ്ക്ക് തറവില നിലവില്‍ വന്നു; പ്രതീക്ഷയോടെ കർഷകർ

author img

By

Published : Nov 1, 2020, 10:21 AM IST

Updated : Nov 1, 2020, 12:52 PM IST

ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാനത്ത് പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്നത്

പച്ചക്കറിക്ക് താങ്ങുവില പ്രഖ്യാപിച്ചു  കർഷകർക്ക് ആശ്വാസമായി പച്ചക്കറിക്ക് താങ്ങുവില  പച്ചക്കറിക്ക് താങ്ങുവില നിശ്ചയിച്ചു  പച്ചക്കറിക്ക് താങ്ങുവില ഇന്ന് മുതൽ നിലവിൽ വരും  minimum support price for vegetables fixed  minimum support price for vegetables  india's first state fixes vegetables MSP  MSP for vegetables
പച്ചക്കറിക്ക് താങ്ങുവില ഇന്ന് മുതൽ നിലവിൽ വരും

തിരുവനന്തപുരം: പച്ചക്കറിക്ക് തറവില (അടിസ്ഥാന വില) പ്രഖ്യാപിച്ച സർക്കാർ നിലപാട് സ്വാഗതം ചെയ്‌ത് കർഷകർ. 16 ഇനം വിളകൾക്കാണ് കേരളപ്പിറവി ദിനം മുതൽ തറവില നിലവിൽ വന്നത്. വിലയിടിവുണ്ടാകുന്ന ഘട്ടത്തിൽ കനത്ത നഷ്‌ടം നേരിടേണ്ടി വരുമ്പോൾ തറവില വലിയ തോതിൽ ആശ്വാസമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിക്കുന്നത്.

തീരുമാനത്തെ സ്വാഗതം ചെയ്‌ത് കർഷകർ

ഒരു സീസണിൽ പരമാവധി 15 ഏക്കർ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. വിപണിവില നിശ്ചിത വിലയേക്കാൾ കുറഞ്ഞാൽ കൃഷി വകുപ്പ് കർഷകരിൽ നിന്ന് വിളവ് സംഭരിച്ച് തറവില കർഷകന്‍റെ അക്കൗണ്ടിൽ നൽകും. തറവില ഏർപ്പെടുത്തിയ തീരുമാനം ആശ്വാസകരമെന്നാണ് കർഷകരുടെ പൊതുവെയുള്ള വിലയിരുത്തൽ. നേന്ത്രക്കായ 30, വയനാടൻ നേന്ത്രക്കായ 24, ഉരുളക്കിഴങ്ങ് 20, കാരറ്റ് 21, മരച്ചീനി 12, വെണ്ട 20, കുമ്പളങ്ങ 9, പാവയ്ക്ക 30, തക്കാളി 8, കൈതച്ചക്ക 15, വെളുത്തുള്ളി 139, പടവലം 30, വെള്ളരി 8, കാബേജ് 11, ബീറ്റ്റൂട്ട് 21, ബീൻസ് 28, പയർ 34 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ തറവില.

കൂടുതൽ വായിക്കാൻ:സംസ്ഥാനത്ത് പച്ചക്കറികൾക്ക് സർക്കാർ പ്രഖ്യാപിച്ച തറവില ഇന്ന് മുതൽ പ്രാബല്യത്തിൽ

ഉത്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്തിയാണ് തറവില നിശ്ചയിക്കുക. കാലാകാലം തറവില പുതുക്കാൻ വ്യവസ്ഥയുണ്ട്. അതേസമയം നേന്ത്രക്കായ പോലെ ചില ഇനങ്ങളുടെ തറവില തീരെ കുറവാണെന്ന ആശങ്ക ചില കർഷകർ പങ്കുവയ്ക്കുന്നു. വിളയുടെ ഗുണനിലവാരം അനുസരിച്ചാണ് തറവില നൽകുക. ഇതിന് സംഭരണ വേളയിൽ തന്നെ ഗ്രേഡിങ് നടത്തും. കൃഷിവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും സഹകരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർ വിള ഇൻഷുർ ചെയ്‌ത ശേഷം കൃഷിവകുപ്പിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് തൽകാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ല.

തിരുവനന്തപുരം: പച്ചക്കറിക്ക് തറവില (അടിസ്ഥാന വില) പ്രഖ്യാപിച്ച സർക്കാർ നിലപാട് സ്വാഗതം ചെയ്‌ത് കർഷകർ. 16 ഇനം വിളകൾക്കാണ് കേരളപ്പിറവി ദിനം മുതൽ തറവില നിലവിൽ വന്നത്. വിലയിടിവുണ്ടാകുന്ന ഘട്ടത്തിൽ കനത്ത നഷ്‌ടം നേരിടേണ്ടി വരുമ്പോൾ തറവില വലിയ തോതിൽ ആശ്വാസമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിക്കുന്നത്.

തീരുമാനത്തെ സ്വാഗതം ചെയ്‌ത് കർഷകർ

ഒരു സീസണിൽ പരമാവധി 15 ഏക്കർ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. വിപണിവില നിശ്ചിത വിലയേക്കാൾ കുറഞ്ഞാൽ കൃഷി വകുപ്പ് കർഷകരിൽ നിന്ന് വിളവ് സംഭരിച്ച് തറവില കർഷകന്‍റെ അക്കൗണ്ടിൽ നൽകും. തറവില ഏർപ്പെടുത്തിയ തീരുമാനം ആശ്വാസകരമെന്നാണ് കർഷകരുടെ പൊതുവെയുള്ള വിലയിരുത്തൽ. നേന്ത്രക്കായ 30, വയനാടൻ നേന്ത്രക്കായ 24, ഉരുളക്കിഴങ്ങ് 20, കാരറ്റ് 21, മരച്ചീനി 12, വെണ്ട 20, കുമ്പളങ്ങ 9, പാവയ്ക്ക 30, തക്കാളി 8, കൈതച്ചക്ക 15, വെളുത്തുള്ളി 139, പടവലം 30, വെള്ളരി 8, കാബേജ് 11, ബീറ്റ്റൂട്ട് 21, ബീൻസ് 28, പയർ 34 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ തറവില.

കൂടുതൽ വായിക്കാൻ:സംസ്ഥാനത്ത് പച്ചക്കറികൾക്ക് സർക്കാർ പ്രഖ്യാപിച്ച തറവില ഇന്ന് മുതൽ പ്രാബല്യത്തിൽ

ഉത്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്തിയാണ് തറവില നിശ്ചയിക്കുക. കാലാകാലം തറവില പുതുക്കാൻ വ്യവസ്ഥയുണ്ട്. അതേസമയം നേന്ത്രക്കായ പോലെ ചില ഇനങ്ങളുടെ തറവില തീരെ കുറവാണെന്ന ആശങ്ക ചില കർഷകർ പങ്കുവയ്ക്കുന്നു. വിളയുടെ ഗുണനിലവാരം അനുസരിച്ചാണ് തറവില നൽകുക. ഇതിന് സംഭരണ വേളയിൽ തന്നെ ഗ്രേഡിങ് നടത്തും. കൃഷിവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും സഹകരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർ വിള ഇൻഷുർ ചെയ്‌ത ശേഷം കൃഷിവകുപ്പിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് തൽകാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ല.

Last Updated : Nov 1, 2020, 12:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.