തിരുവനന്തപുരം: വെള്ളറട ബ്ലോക്ക് ഡിവിഷനിലെ മത്സരത്തിന് തെരഞ്ഞെടുപ്പ് ആവേശത്തെക്കാൾ വീര്യം നൽകുന്നത് സ്ഥാനാർഥികളുടെ പ്രത്യേകതയാണ്. നിരവധി സമര പോരാട്ടങ്ങൾ മുൻനിരയിൽ നിന്ന് നയിച്ച വനിതകളാണ് ഇത്തവണ ഇവിടെ കൊമ്പുകോർക്കുന്നത്. പിണറായി മന്ത്രിസഭയെ കുലുക്കിയ സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനായ മന്ത്രിയുടെ വീടിന്‍റെ മതിൽ ചാടി കടക്കാൻ ശ്രമിച്ച് ശ്രദ്ധനേടിയ ആനി പ്രസാദ് ജെ.പി യുഡിഎഫ് സ്ഥാനാർഥിയായും, പന്നിമല മദ്യനിരോധന സമരം, സഹ്യപർവ്വത സഹനസമരം എന്നീ സമരങ്ങളിൽ പങ്കെടുത്ത് ജനശ്രദ്ധയാകർഷിച്ച നിരവധി സമര പോരാട്ടങ്ങൾ നടത്തിയ ജെ ഗീത എൽഡിഎഫ് സ്ഥാനാർഥിയായും നോമിനേഷൻ നൽകി. തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആദ്യമായിട്ടാണെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ യുഡിഎഫിനും തനിക്കും മികച്ച വിജയം കൈവരിക്കാൻ ആകുമെന്ന് ആനി പറയുന്നു. ബിഡിഎംഎസിന്‍റെ പാറശാല മണ്ഡലം വൈസ് പ്രസിഡന്‍റും തൊഴിലുറപ്പ് തൊഴിലാളിയുമായ പി പ്രീത കുമാരിയാണ് എൻഡിഎയുടെ സ്ഥാനാർഥി.
വെള്ളറട ബ്ലോക്ക് ഡിവിഷനിൽ മത്സരം സമര പോരാളികൾ തമ്മിൽ
തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആദ്യമായിട്ടാണെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ യുഡിഎഫിനും തനിക്കും മികച്ച വിജയം കൈവരിക്കാൻ ആകുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ആനി പറയുന്നു
തിരുവനന്തപുരം: വെള്ളറട ബ്ലോക്ക് ഡിവിഷനിലെ മത്സരത്തിന് തെരഞ്ഞെടുപ്പ് ആവേശത്തെക്കാൾ വീര്യം നൽകുന്നത് സ്ഥാനാർഥികളുടെ പ്രത്യേകതയാണ്. നിരവധി സമര പോരാട്ടങ്ങൾ മുൻനിരയിൽ നിന്ന് നയിച്ച വനിതകളാണ് ഇത്തവണ ഇവിടെ കൊമ്പുകോർക്കുന്നത്. പിണറായി മന്ത്രിസഭയെ കുലുക്കിയ സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനായ മന്ത്രിയുടെ വീടിന്‍റെ മതിൽ ചാടി കടക്കാൻ ശ്രമിച്ച് ശ്രദ്ധനേടിയ ആനി പ്രസാദ് ജെ.പി യുഡിഎഫ് സ്ഥാനാർഥിയായും, പന്നിമല മദ്യനിരോധന സമരം, സഹ്യപർവ്വത സഹനസമരം എന്നീ സമരങ്ങളിൽ പങ്കെടുത്ത് ജനശ്രദ്ധയാകർഷിച്ച നിരവധി സമര പോരാട്ടങ്ങൾ നടത്തിയ ജെ ഗീത എൽഡിഎഫ് സ്ഥാനാർഥിയായും നോമിനേഷൻ നൽകി. തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആദ്യമായിട്ടാണെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ യുഡിഎഫിനും തനിക്കും മികച്ച വിജയം കൈവരിക്കാൻ ആകുമെന്ന് ആനി പറയുന്നു. ബിഡിഎംഎസിന്‍റെ പാറശാല മണ്ഡലം വൈസ് പ്രസിഡന്‍റും തൊഴിലുറപ്പ് തൊഴിലാളിയുമായ പി പ്രീത കുമാരിയാണ് എൻഡിഎയുടെ സ്ഥാനാർഥി.