ETV Bharat / state

നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം, ലോകായുക്ത നിയമ ഭേദഗതി അടക്കം അജണ്ടയില്‍

author img

By

Published : Aug 21, 2022, 3:10 PM IST

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ കണ്ണൂര്‍ സര്‍വകലാശാല നിയമന പോര് മുറുകുന്നതിനിടെയാണ് ഓഗസ്റ്റ് 22 ന് സഭാസമ്മേളത്തിന് തുടക്കമാവുക. ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ബില്ലുകള്‍ നിയമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം

ലോകായുക്ത നിയമ ഭേദഗതി ബില്‍  നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം  ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ കണ്ണൂര്‍ സര്‍വകലാശാല നിയമന പോര്  Kerala assembly session begins on Monday  Kerala assembly session begins Monday  Ten day Kerala assembly session from august 22  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  kerala news  kerala latest news  kerala news headlines  kerala news today  കേരള വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  കേരള വാര്‍ത്ത  പുതിയ വാര്‍ത്തകള്‍  ഗവര്‍ണര്‍  സര്‍ക്കാര്‍
നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം, ലോകായുക്ത നിയമ ഭേദഗതി അടക്കം അജണ്ടയില്‍

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്‍ അടക്കമുളള നിയമനിര്‍മാണത്തിനായി, നിയമസഭയുടെ 10 ദിവസത്തെ സമ്മേളനത്തിന് നാളെ (ഓഗസ്റ്റ് 22) തുടക്കമാവും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാറും തമ്മില്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ തര്‍ക്കം മുറുകുന്നതിനിടെയാണ് സഭാസമ്മേളനം ആരംഭിക്കുന്നത്. ഇതുകൂടാതെ, സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷവും തയാറെടുക്കുന്നുണ്ട്.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം, റോഡിലെ കുഴി, സര്‍വകലാശാലകളിലെ നിയമനങ്ങള്‍ ഇങ്ങനെ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ മുന്‍പിലുള്ളത്. ഗവര്‍ണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകളാണ് സഭാസമ്മേളനത്തില്‍ പരിഗണനയില്‍ വരുന്ന പ്രധാന ബില്ലുകള്‍. ഇത് ഉള്‍പ്പെടെ 11 ബില്ലുകള്‍ നിയമം ആക്കുകയാണ് സമ്മേളനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നിയമ നിര്‍മാണത്തിന് സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ അസാധുവാക്കിയ സവിശേഷ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിന് മാത്രമായുള്ള സഭാസമ്മേളനം.

എതിര്‍പ്പ് അറിയിച്ച് സി.പി.ഐ: ലോകായുക്ത നിയമ ഭേദഗതി ബില്‍ വരുന്നത് ബുധനാഴ്‌ച(ഓഗസ്‌റ്റ്‌ 24) ആണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയും ബില്ലില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സി.പി.ഐക്ക് എതിര്‍പ്പുണ്ട്. ഇക്കാര്യം സി.പി.ഐ പരസ്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ബില്ലില്‍ സി.പി.ഐ നിലപാട് എന്താകുമെന്നതില്‍ കൗതുകമുണ്ട്.

സര്‍ക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിങ് നടത്തട്ടേയെന്നാണ് സി.പി.ഐ നിര്‍ദേശം. ഇത് സര്‍ക്കാറിന്‍റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയും നിയമമന്ത്രിയും വെച്ച ധാരണ. ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് സി.പി.ഐയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി സമവായമുണ്ടാക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍.

ഇതുകൂടാതെ വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് അടുത്തത്. ഇതിനെ ശക്തമായി എതിര്‍ക്കാനൊരുങ്ങുന്ന പ്രതിപക്ഷം, പ്രിയ വര്‍ഗീസിന്‍റേതടക്കമുള്ള ബന്ധുനിയമനങ്ങളും ഉന്നയിക്കും. വിവാദങ്ങളോട് ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നതും സഭയിലാകും.

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്‍ അടക്കമുളള നിയമനിര്‍മാണത്തിനായി, നിയമസഭയുടെ 10 ദിവസത്തെ സമ്മേളനത്തിന് നാളെ (ഓഗസ്റ്റ് 22) തുടക്കമാവും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാറും തമ്മില്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ തര്‍ക്കം മുറുകുന്നതിനിടെയാണ് സഭാസമ്മേളനം ആരംഭിക്കുന്നത്. ഇതുകൂടാതെ, സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷവും തയാറെടുക്കുന്നുണ്ട്.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം, റോഡിലെ കുഴി, സര്‍വകലാശാലകളിലെ നിയമനങ്ങള്‍ ഇങ്ങനെ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ മുന്‍പിലുള്ളത്. ഗവര്‍ണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകളാണ് സഭാസമ്മേളനത്തില്‍ പരിഗണനയില്‍ വരുന്ന പ്രധാന ബില്ലുകള്‍. ഇത് ഉള്‍പ്പെടെ 11 ബില്ലുകള്‍ നിയമം ആക്കുകയാണ് സമ്മേളനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നിയമ നിര്‍മാണത്തിന് സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ അസാധുവാക്കിയ സവിശേഷ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിന് മാത്രമായുള്ള സഭാസമ്മേളനം.

എതിര്‍പ്പ് അറിയിച്ച് സി.പി.ഐ: ലോകായുക്ത നിയമ ഭേദഗതി ബില്‍ വരുന്നത് ബുധനാഴ്‌ച(ഓഗസ്‌റ്റ്‌ 24) ആണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയും ബില്ലില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സി.പി.ഐക്ക് എതിര്‍പ്പുണ്ട്. ഇക്കാര്യം സി.പി.ഐ പരസ്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ബില്ലില്‍ സി.പി.ഐ നിലപാട് എന്താകുമെന്നതില്‍ കൗതുകമുണ്ട്.

സര്‍ക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിങ് നടത്തട്ടേയെന്നാണ് സി.പി.ഐ നിര്‍ദേശം. ഇത് സര്‍ക്കാറിന്‍റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയും നിയമമന്ത്രിയും വെച്ച ധാരണ. ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് സി.പി.ഐയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി സമവായമുണ്ടാക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍.

ഇതുകൂടാതെ വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് അടുത്തത്. ഇതിനെ ശക്തമായി എതിര്‍ക്കാനൊരുങ്ങുന്ന പ്രതിപക്ഷം, പ്രിയ വര്‍ഗീസിന്‍റേതടക്കമുള്ള ബന്ധുനിയമനങ്ങളും ഉന്നയിക്കും. വിവാദങ്ങളോട് ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നതും സഭയിലാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.