ETV Bharat / state

തുടക്കം മുതൽ ഒപ്പം, ഐഎഫ്എഫ്കെയിലെ സജീവ സാന്നിധ്യം ; ഓർമകൾ പങ്കുവച്ച് പിആർ ശ്രീകുമാർ

author img

By ETV Bharat Kerala Team

Published : Dec 11, 2023, 4:45 PM IST

PR Sreekumar's 28th IFFK : കെഎസ്എഫ്‌ഡിസി 1994ൽ പ്രഥമ രാജ്യാന്തര ചലച്ചിത്രമേള കോഴിക്കോട് നടത്തിയപ്പോൾ മുതൽ മേളയ്‌ക്കൊപ്പം കൂടിയതാണ് ശ്രീകുമാർ. ഐഎഫ്എഫ്കെ ഓർമകളും അനുഭവങ്ങളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് പി ആർ ശ്രീകുമാർ

കെഎസ്എഫ്‌ഡിസി  ശ്രീകുമാറിന്‍റെ 28ആം ഐഎഫ്എഫ്കെ  ഐഎഫ്എഫ്കെ  ഐഎഫ്എഫ്കെയിലെ സജീവ സാന്നിധ്യം  ഓർമകൾ പങ്കുവച്ച് പിആർ ശ്രീകുമാർ  IFFK 2023 PR Sreekumar interview  IFFK 2023  PR Sreekumar interview  PR Sreekumar from Karamana sharing IFFK Memories  PR Sreekumar sharing IFFK Memories  IFFK Memories  IFFK 28th edition  PR Sreekumars 28th IFFK
IFFK 2023 PR Sreekumar
പി ആർ ശ്രീകുമാർ ഇടിവി ഭാരതിനോട്

തിരുവനന്തപുരം : ചലച്ചിത്ര മേളയും ടാഗോർ തിയേറ്ററും പരിസരവും, സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടുന്ന പഞ്ചാരമരച്ചുവടുമെല്ലാം തിരുവനന്തപുരം കരമന സ്വദേശി പി ആർ ശ്രീകുമാറിന് തൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. അതിനൊരു കാരണമുണ്ട്. 1994ൽ കെഎസ്എഫ്‌ഡിസി പ്രഥമ രാജ്യാന്തര ചലച്ചിത്രമേള കോഴിക്കോട് നടത്തിയപ്പോൾ മുതൽ മേളയ്‌ക്കൊപ്പം കൂടിയതാണ് ശ്രീകുമാർ.

അന്ന് ഉദ്ഘാടന ദിനത്തിൽ 'മാർത്താണ്ഡവർമ്മ' എന്ന നിശബ്‌ദ ചിത്രമാണ് പ്രദർശിപ്പിച്ചത്. കോഴിക്കോട് ടാഗോർ തിയേറ്ററിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും. അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ശ്രീകുമാറിൻ്റെ മനസിലുണ്ട്.

പതിവ് തെറ്റിക്കാതെ ഇക്കുറിയും ശ്രീകുമാർ മേളയ്‌ക്ക് എത്തിയിട്ടുണ്ട്. ഇത് ശ്രീകുമാറിൻ്റെ 28-ാം ഐഎഫ്എഫ്കെയാണ്. സിനിമകൾ കാണുന്നതിനുള്ള വേദി മാത്രമല്ല, പൊതുഭരണ വകുപ്പിൽ നിന്ന് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ശ്രീകുമാറിന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരുന്നതിനുള്ള ഇടം കൂടിയാണ് ചലച്ചിത്രമേള.

ആദ്യം മുതൽ ഇതുവരെ പങ്കെടുത്ത ഐഎഫ്എഫ്കെകളിലെ എല്ലാ ഓർമ്മകളും ഇന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ട് ശ്രീകുമാർ. അന്ന് മുതൽ ഇന്നുവരെയുള്ള ഡെലിഗേറ്റ് പാസുകളും ഫെസ്റ്റിവൽ ബുക്കുകളും ഇപ്പോഴും ഭദ്രമായി ശ്രീകുമാറിൻ്റെ കയ്യിലുണ്ട്. കോഴിക്കോട് വച്ച് നടന്ന അദ്യ മേളയിൽ ഡെലിഗേറ്റായല്ല ശ്രീകുമാർ പങ്കെടുത്തത്.

എന്നാൽ രണ്ടാം ചലച്ചിത്രമേള മുതൽ ഇതുവരെ ഡെലിഗേറ്റായാണ് പങ്കെടുത്തത്. പങ്കെടുത്ത എല്ലാ ചലച്ചിത്രമേളകളിൽ നിന്നുമായി 900ത്തിൽ അധികം സിനിമകൾ കണ്ടു. 1998 മുതലാണ് മേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലായത്. രണ്ടുമുതൽ നാല് വരെയുള്ള മേളകൾ രണ്ട് വർഷത്തെ ഇടവേളയിലാണ് നടന്നതെന്നും ശ്രീകുമാർ ഓർക്കുന്നു.

എട്ടാം പതിപ്പ് മുതലാണ് മേള എല്ലാ ഡിസംബറിലെയും രണ്ടാം വെള്ളിയാഴ്‌ച ആരംഭിക്കുന്ന വിധത്തിൽ നടത്തി തുടങ്ങിയത്. എന്നാൽ കൊവിഡിനെ തുടർന്ന് 2020ൽ നടക്കേണ്ട ഐഎഫ്എഫ്കെ 2021 ഫെബ്രുവരിയിലും 2021 ൽ നടക്കേണ്ട 26–ാം മേള 2022 മാർച്ചിലുമാണ് നടന്നത്. 27–ാം മേളയും 2022 ഡിസംബറിൽ തന്നെയാണ് നടന്നത്.

തന്‍റെ പിതാവ് ചലച്ചിത്ര പ്രേമിയായിരുന്നു എന്നും ശ്രീകുമാർ പറയുന്നു. സത്യൻ്റെ സിനിമകൾ കുടുംബസമേതം തിയേറ്ററിൽ പോയി കാണുമായിരുന്നു. അങ്ങനെയാണ് ശ്രീകുമാറിനും സിനിമാക്കമ്പം ഉണ്ടായി തുടങ്ങുന്നത്. 1986ൽ കെഎസ്എഫ്‌ഡിസി തുടക്കം കുറിച്ച 'ഫിലിം സർക്കിൾ' അംഗത്വമാണ് ശ്രീകുമാറിനെ വിദേശ സിനിമകളോട് അടുപ്പിച്ചത്.

ശ്രീകുമാറിനെ ചലച്ചിത്രമേളകൾ സ്വാധീനിച്ചത് ചെറുതായൊന്നുമല്ല. സംവിധായക കുപ്പായവും ഇതിനിടെ ശ്രീകുമാർ അണിഞ്ഞു. 'നീലക്കുറിഞ്ഞി, പാമ്പാട്ടം, പരമേശ്വരവിജയം, ഒരു ചുട്ടിക്കഥ, വള്ളിത്തായ്, ചവറ പാറുക്കുട്ടി കഥകളിയിലെ സ്ത്രീപർവം, വാൽക്കണ്ണാടി, ആറന്മുള' എന്നീ ഏഴ് ഡോക്യുമെൻ്ററികളും 'നാലാം പൂക്കാലം' എന്ന ഹ്രസ്വചിത്രവുമാണ് ഇക്കാലയളവിൽ ശ്രീകുമാർ സംവിധാനം ചെയ്‌തത്.

READ ALSO: 'സിനിമ പഠിപ്പിച്ചത് ഐ എഫ് എഫ് കെ, അവിടേക്ക് സ്വന്തം സിനിമ വരുന്നത് അഭിമാനനിമിഷം': സംവിധായകന്‍ പ്രശാന്ത് വിജയ്

ഈ വർഷം തിരുവനന്തപുരം നൂറനാടുവച്ച് നടന്ന 25ാമത് മൺസൂൺ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് അതുല്യ കാലാകാരൻ അടൂർ ഗോപാലകൃഷ്‌ണനിൽ നിന്ന് ഏറ്റുവാങ്ങാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ശ്രീകുമാർ നിറ പുഞ്ചിരിയോടെ പറയുന്നു.

പി ആർ ശ്രീകുമാർ ഇടിവി ഭാരതിനോട്

തിരുവനന്തപുരം : ചലച്ചിത്ര മേളയും ടാഗോർ തിയേറ്ററും പരിസരവും, സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടുന്ന പഞ്ചാരമരച്ചുവടുമെല്ലാം തിരുവനന്തപുരം കരമന സ്വദേശി പി ആർ ശ്രീകുമാറിന് തൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. അതിനൊരു കാരണമുണ്ട്. 1994ൽ കെഎസ്എഫ്‌ഡിസി പ്രഥമ രാജ്യാന്തര ചലച്ചിത്രമേള കോഴിക്കോട് നടത്തിയപ്പോൾ മുതൽ മേളയ്‌ക്കൊപ്പം കൂടിയതാണ് ശ്രീകുമാർ.

അന്ന് ഉദ്ഘാടന ദിനത്തിൽ 'മാർത്താണ്ഡവർമ്മ' എന്ന നിശബ്‌ദ ചിത്രമാണ് പ്രദർശിപ്പിച്ചത്. കോഴിക്കോട് ടാഗോർ തിയേറ്ററിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും. അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ശ്രീകുമാറിൻ്റെ മനസിലുണ്ട്.

പതിവ് തെറ്റിക്കാതെ ഇക്കുറിയും ശ്രീകുമാർ മേളയ്‌ക്ക് എത്തിയിട്ടുണ്ട്. ഇത് ശ്രീകുമാറിൻ്റെ 28-ാം ഐഎഫ്എഫ്കെയാണ്. സിനിമകൾ കാണുന്നതിനുള്ള വേദി മാത്രമല്ല, പൊതുഭരണ വകുപ്പിൽ നിന്ന് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ശ്രീകുമാറിന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരുന്നതിനുള്ള ഇടം കൂടിയാണ് ചലച്ചിത്രമേള.

ആദ്യം മുതൽ ഇതുവരെ പങ്കെടുത്ത ഐഎഫ്എഫ്കെകളിലെ എല്ലാ ഓർമ്മകളും ഇന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ട് ശ്രീകുമാർ. അന്ന് മുതൽ ഇന്നുവരെയുള്ള ഡെലിഗേറ്റ് പാസുകളും ഫെസ്റ്റിവൽ ബുക്കുകളും ഇപ്പോഴും ഭദ്രമായി ശ്രീകുമാറിൻ്റെ കയ്യിലുണ്ട്. കോഴിക്കോട് വച്ച് നടന്ന അദ്യ മേളയിൽ ഡെലിഗേറ്റായല്ല ശ്രീകുമാർ പങ്കെടുത്തത്.

എന്നാൽ രണ്ടാം ചലച്ചിത്രമേള മുതൽ ഇതുവരെ ഡെലിഗേറ്റായാണ് പങ്കെടുത്തത്. പങ്കെടുത്ത എല്ലാ ചലച്ചിത്രമേളകളിൽ നിന്നുമായി 900ത്തിൽ അധികം സിനിമകൾ കണ്ടു. 1998 മുതലാണ് മേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലായത്. രണ്ടുമുതൽ നാല് വരെയുള്ള മേളകൾ രണ്ട് വർഷത്തെ ഇടവേളയിലാണ് നടന്നതെന്നും ശ്രീകുമാർ ഓർക്കുന്നു.

എട്ടാം പതിപ്പ് മുതലാണ് മേള എല്ലാ ഡിസംബറിലെയും രണ്ടാം വെള്ളിയാഴ്‌ച ആരംഭിക്കുന്ന വിധത്തിൽ നടത്തി തുടങ്ങിയത്. എന്നാൽ കൊവിഡിനെ തുടർന്ന് 2020ൽ നടക്കേണ്ട ഐഎഫ്എഫ്കെ 2021 ഫെബ്രുവരിയിലും 2021 ൽ നടക്കേണ്ട 26–ാം മേള 2022 മാർച്ചിലുമാണ് നടന്നത്. 27–ാം മേളയും 2022 ഡിസംബറിൽ തന്നെയാണ് നടന്നത്.

തന്‍റെ പിതാവ് ചലച്ചിത്ര പ്രേമിയായിരുന്നു എന്നും ശ്രീകുമാർ പറയുന്നു. സത്യൻ്റെ സിനിമകൾ കുടുംബസമേതം തിയേറ്ററിൽ പോയി കാണുമായിരുന്നു. അങ്ങനെയാണ് ശ്രീകുമാറിനും സിനിമാക്കമ്പം ഉണ്ടായി തുടങ്ങുന്നത്. 1986ൽ കെഎസ്എഫ്‌ഡിസി തുടക്കം കുറിച്ച 'ഫിലിം സർക്കിൾ' അംഗത്വമാണ് ശ്രീകുമാറിനെ വിദേശ സിനിമകളോട് അടുപ്പിച്ചത്.

ശ്രീകുമാറിനെ ചലച്ചിത്രമേളകൾ സ്വാധീനിച്ചത് ചെറുതായൊന്നുമല്ല. സംവിധായക കുപ്പായവും ഇതിനിടെ ശ്രീകുമാർ അണിഞ്ഞു. 'നീലക്കുറിഞ്ഞി, പാമ്പാട്ടം, പരമേശ്വരവിജയം, ഒരു ചുട്ടിക്കഥ, വള്ളിത്തായ്, ചവറ പാറുക്കുട്ടി കഥകളിയിലെ സ്ത്രീപർവം, വാൽക്കണ്ണാടി, ആറന്മുള' എന്നീ ഏഴ് ഡോക്യുമെൻ്ററികളും 'നാലാം പൂക്കാലം' എന്ന ഹ്രസ്വചിത്രവുമാണ് ഇക്കാലയളവിൽ ശ്രീകുമാർ സംവിധാനം ചെയ്‌തത്.

READ ALSO: 'സിനിമ പഠിപ്പിച്ചത് ഐ എഫ് എഫ് കെ, അവിടേക്ക് സ്വന്തം സിനിമ വരുന്നത് അഭിമാനനിമിഷം': സംവിധായകന്‍ പ്രശാന്ത് വിജയ്

ഈ വർഷം തിരുവനന്തപുരം നൂറനാടുവച്ച് നടന്ന 25ാമത് മൺസൂൺ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് അതുല്യ കാലാകാരൻ അടൂർ ഗോപാലകൃഷ്‌ണനിൽ നിന്ന് ഏറ്റുവാങ്ങാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ശ്രീകുമാർ നിറ പുഞ്ചിരിയോടെ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.