ETV Bharat / state

അധികൃതരുടെ അവഗണനയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രി

ഗര്‍ഭിണികളുടെ വാര്‍ഡില്‍ ആശുപത്രിയിലെ മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികളെ നിലത്തും വരാന്തയിലുമായാണ് കിടത്തിയിരിക്കുന്നത്.

author img

By

Published : May 20, 2019, 5:59 PM IST

Updated : May 20, 2019, 8:14 PM IST

നെയ്യാറ്റിൻകര ജനറൽ ആശുപത്രി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി. കേന്ദ്ര സർക്കാരിന്‍റെ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും 12 കോടി ചെലവഴിച്ച് നിർമ്മിച്ച അമ്മമാരുടെയും കുട്ടികളുടെയും കെട്ടിടത്തിൽ ആശുപത്രിയിലെ തന്നെ പ്ലാസ്റ്റിക് മാലിന്യം ചാക്കു കെട്ടുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നു.

ഗര്‍ഭിണികളുടെ വാര്‍ഡില്‍ ആശുപത്രിയിലെ മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികളെ നിലത്തും വരാന്തയിലുമായാണ് കിടത്തിയിരിക്കുന്നത്. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ പല മുറികളും ഉപയോഗിക്കാന്‍ കഴിയുന്നവയാണെങ്കിലും അവ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൂട്ടിയിടാനോ മറ്റാവശ്യങ്ങള്‍ക്കോ ആണ് ഉപയോഗിക്കുന്നത്. രോഗികളാകട്ടെ നിലത്തും ഒരു കട്ടിലില്‍ രണ്ടു പേരുമായി കഴിയുന്നു.

സംസ്ഥാന അതിർത്തി പ്രദേശത്തേ ഏക സർക്കാർ ജനറൽ ആശുപത്രി ആയതിനാൽ തന്നെ മലയോര പ്രദേശങ്ങളിൽ നിന്നും തീരദേശ പ്രദേശങ്ങളിൽ നിന്നുമായി ദിവസേന മൂവായിരത്തിലധികം രോഗികൾ ഇവിടെ ചികിത്സക്കായി എത്താറുണ്ട്. എന്നാൽ പലപ്പോഴും ഡോക്ടറെ കാണുന്നതിന് ടോക്കൺ പോലും ലഭിക്കാറില്ലായെന്നും ഇവർ പറയുന്നു. കൂടാതെ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ജനപ്രതിനിധികളോ ആരോഗ്യവകുപ്പോ ഇടപെടുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാർ തന്നെ പറയുന്നുണ്ട്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി. കേന്ദ്ര സർക്കാരിന്‍റെ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും 12 കോടി ചെലവഴിച്ച് നിർമ്മിച്ച അമ്മമാരുടെയും കുട്ടികളുടെയും കെട്ടിടത്തിൽ ആശുപത്രിയിലെ തന്നെ പ്ലാസ്റ്റിക് മാലിന്യം ചാക്കു കെട്ടുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നു.

ഗര്‍ഭിണികളുടെ വാര്‍ഡില്‍ ആശുപത്രിയിലെ മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികളെ നിലത്തും വരാന്തയിലുമായാണ് കിടത്തിയിരിക്കുന്നത്. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ പല മുറികളും ഉപയോഗിക്കാന്‍ കഴിയുന്നവയാണെങ്കിലും അവ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൂട്ടിയിടാനോ മറ്റാവശ്യങ്ങള്‍ക്കോ ആണ് ഉപയോഗിക്കുന്നത്. രോഗികളാകട്ടെ നിലത്തും ഒരു കട്ടിലില്‍ രണ്ടു പേരുമായി കഴിയുന്നു.

സംസ്ഥാന അതിർത്തി പ്രദേശത്തേ ഏക സർക്കാർ ജനറൽ ആശുപത്രി ആയതിനാൽ തന്നെ മലയോര പ്രദേശങ്ങളിൽ നിന്നും തീരദേശ പ്രദേശങ്ങളിൽ നിന്നുമായി ദിവസേന മൂവായിരത്തിലധികം രോഗികൾ ഇവിടെ ചികിത്സക്കായി എത്താറുണ്ട്. എന്നാൽ പലപ്പോഴും ഡോക്ടറെ കാണുന്നതിന് ടോക്കൺ പോലും ലഭിക്കാറില്ലായെന്നും ഇവർ പറയുന്നു. കൂടാതെ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ജനപ്രതിനിധികളോ ആരോഗ്യവകുപ്പോ ഇടപെടുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാർ തന്നെ പറയുന്നുണ്ട്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. കേന്ദ്ര സർക്കാർ നൽകിയ കെട്ടിടത്തിനുള്ളിൽ മാലിന്യ കൂമ്പാരം.  ദിവസേന മൂവായിരത്തിലധികം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലായിരിക്കുന്നതായി ആക്ഷേപം ഉയരുന്നത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും 12 കോടി ചിലവഴിച്ച് നിർമ്മിച്ച അമ്മമാരുടെയും കുട്ടികളുടെയും കെട്ടിടത്തിൽ ആശുപത്രിയിലെ തന്നേ പ്ലാസ്റ്റിക് മാലിന്യം നൂറ് കണക്കിലധികം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിയ്ക്കുകയാണ്. അഞ്ച് നിലകളിലായി കെട്ടി ഉയർത്തിയ ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ ഒ.പി വിഭാഗത്തിനും ഒന്നാം നില കുട്ടികളുടെ വിഭാഗത്തിനുമായി പ്രവർത്തിക്കുകയാണ്. മുകളിലോട്ടുള്ള നിലകളിൽ പ്രസവ വാർഡിനുമായി മാറ്റിയിട്ടുണ്ട്. എന്നാൽ പ്രസവ വാർഡ് എന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഒരു ഗർഭിണിയെ പോലും കാണാനില്ലായെന്നും പകരം മരുന്നുകൾ സൂക്ഷിയ്ക്കാനുള്ള മുറിയായി അധികൃതർ മാറ്റുകയാണെന്നും പരാതിയുണ്ട്. പ്രസവമുറിയെന്ന ബോർഡിനു മുന്നിലാണ് ഇത്തരത്തിൽ വലിയ പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ മാലിന്യങ്ങൾ കൂട്ടിയിട്ടിരിയ്ക്കുന്നതും. നൂറ് കണക്കിന് ഗർഭിണികൾ ഉൾപ്പടെയുള്ള രോഗികൾ വാർഡിൽ സ്ഥലങ്ങളില്ലാതേ നിലത്തും വരാന്തകളിലുമായി കഴിയുമ്പോഴാണ് ഇവിടെ വിശാലമായ കെട്ടിടങ്ങളിൽ മാലിന്യങ്ങൾ നിറച്ച് നശിപ്പിയ്ക്കുന്നത്. സംസ്ഥാന അതിർത്തി പ്രദേശത്തേ ഏക സർക്കാർ ജനറൽ ആശുപത്രി ആയതു കൊണ്ട് തന്നേ മലയോര പ്രദേശങ്ങളിൽ നിന്നും തീരദേശ പ്രദേശങ്ങളിൽ നിന്നു വരെ ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ട്. എന്നാൽ ഡോക്ടറെ കാണുന്നതിന് പലപ്പോഴും ടോക്കൺ പോലും ലഭിയ്ക്കാറില്ലായെന്നും ഇവർ പറയുന്നു. ഈ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിയ്ക്കാൻ ജനപ്രതിനിധികളോ ആരോഗ്യ വകുപ്പ് അധികൃതരോ തുനിയുന്നില്ലാ എന്നും ആശുപത്രിയിലെ ജീവനക്കാർ തന്നേ പറയുന്നു


Sent from my Samsung Galaxy smartphone.
Last Updated : May 20, 2019, 8:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.