നെയ്യാറ്റിൻകര ഉദിയൻകുളങ്ങര സ്വദേശി ഹരികുമാറിന്‍റെ മരണത്തിൽ അന്വേഷണം ഇഴയുന്നെന്ന ആരോപണവുമായി വീട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ജൂൺ 13 ന് രാത്രി കണ്ണൂർ പയ്യന്നൂരിന് സമീപം പിലാത്തര ചുമടുതാങ്ങിയിൽ വച്ച് ഹരികുമാറിനെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ പരിയാരം മെഡിക്കൽ കോളജിലും, മംഗലാപുരത്തും എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പരിയാരം പൊലീസിൽ പരാതി നൽകിയെങ്കിലും അപകടമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താനോ തുടർനടപടി സ്വീകരിക്കാനോ നാളിതുവരെ പൊലീസ് തയ്യാറായില്ലെന്നാണ് വീട്ടുകാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നും വീട്ടുകാർ പരാതിപ്പെടുന്നു. ഹരികുമാറിനെ ഇടിച്ചു തെറിപ്പിക്കുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറുന്നതാണ് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.
22 വർഷമായി കണ്ണൂരിലെ പയ്യന്നൂരിൽ നിർമാണ സാധനങ്ങൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു ഹരികുമാർ. ഭാര്യ ജലജകുമാരിയും രണ്ട് പെണ്‍മക്കളും ഉദിയൻകുളങ്ങരയിലാണ് താമസിച്ച് വന്നത്. കഴിഞ്ഞ മെയിൽ ഇളയമകൾ പാർവതിയെ സ്കൂളിൽ ചേർക്കാനാണ് ഹരികുമാർ അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഹരികുമാറിന്‍റെ മരണവാർത്തയാണ് വീട്ടുകാർ അറിയുന്നത്. കുടുംബത്തിലെ ഏക അത്താണിയായ ഹരികുമാറിന്റെ മരണത്തോടുകൂടി ആകെയുള്ള കിടപ്പാടവും ജപ്തി ഭീഷണി നേരിടുകയാണ്. തന്‍റെ ഭർത്താവിന്‍റെ മരണത്തിന് കാരണക്കാരായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഹരികുമാറിന്‍റെ ഭാര്യയും കുടുംബവും.
നെയ്യാറ്റിൻകര ഹരികുമാറിന്‍റെ മരണം; അന്വേഷണം ഇഴയുന്നതായി വീട്ടുകാർ - murder
ഹരികുമാറിന്‍റെ മരണത്തിൽ പരിയാരം പൊലീസിൽ പരാതി നൽകിയെങ്കിലും അപകടമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താനോ തുടർനടപടി സ്വീകരിക്കാനോ നാളിതുവരെ പൊലീസ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നും വീട്ടുകാർ ആരോപിക്കുന്നു.
![നെയ്യാറ്റിൻകര ഹരികുമാറിന്‍റെ മരണം; അന്വേഷണം ഇഴയുന്നതായി വീട്ടുകാർ](https://etvbharatimages.akamaized.net/etvbharat/images/768-512-2463335-417-11a36d5a-bb95-4cc5-aff5-28133d89a861.jpg?imwidth=3840)
നെയ്യാറ്റിൻകര ഉദിയൻകുളങ്ങര സ്വദേശി ഹരികുമാറിന്‍റെ മരണത്തിൽ അന്വേഷണം ഇഴയുന്നെന്ന ആരോപണവുമായി വീട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ജൂൺ 13 ന് രാത്രി കണ്ണൂർ പയ്യന്നൂരിന് സമീപം പിലാത്തര ചുമടുതാങ്ങിയിൽ വച്ച് ഹരികുമാറിനെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ പരിയാരം മെഡിക്കൽ കോളജിലും, മംഗലാപുരത്തും എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പരിയാരം പൊലീസിൽ പരാതി നൽകിയെങ്കിലും അപകടമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താനോ തുടർനടപടി സ്വീകരിക്കാനോ നാളിതുവരെ പൊലീസ് തയ്യാറായില്ലെന്നാണ് വീട്ടുകാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നും വീട്ടുകാർ പരാതിപ്പെടുന്നു. ഹരികുമാറിനെ ഇടിച്ചു തെറിപ്പിക്കുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറുന്നതാണ് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.
22 വർഷമായി കണ്ണൂരിലെ പയ്യന്നൂരിൽ നിർമാണ സാധനങ്ങൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു ഹരികുമാർ. ഭാര്യ ജലജകുമാരിയും രണ്ട് പെണ്‍മക്കളും ഉദിയൻകുളങ്ങരയിലാണ് താമസിച്ച് വന്നത്. കഴിഞ്ഞ മെയിൽ ഇളയമകൾ പാർവതിയെ സ്കൂളിൽ ചേർക്കാനാണ് ഹരികുമാർ അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഹരികുമാറിന്‍റെ മരണവാർത്തയാണ് വീട്ടുകാർ അറിയുന്നത്. കുടുംബത്തിലെ ഏക അത്താണിയായ ഹരികുമാറിന്റെ മരണത്തോടുകൂടി ആകെയുള്ള കിടപ്പാടവും ജപ്തി ഭീഷണി നേരിടുകയാണ്. തന്‍റെ ഭർത്താവിന്‍റെ മരണത്തിന് കാരണക്കാരായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഹരികുമാറിന്‍റെ ഭാര്യയും കുടുംബവും.
കഴിഞ്ഞ ജൂൺ 13 ന് രാത്രി ഒൻപതിനാണ് കണ്ണൂർ പയ്യന്നൂരിന് സമീപം പിലാത്തര ചുമടുതാങ്ങിയിൽ വച്ച് അജ്ഞാത വാഹനമിടിച്ചതും തുടർന്ന് ഹരികുമാർ മരണപ്പെട്ടതും.
ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ പരിയാരം മെഡിക്കൽ കോളേജിലും, മംഗലാപുരത്തുംഎത്തിച്ച് വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പരിയാരം പോലീസിൽ പരാതി നൽകി എങ്കിലും അപകടപ്പെടുത്തി കടന്നുപോയ വാഹനത്തെ കണ്ടെത്താനോ തുടർ നടപടി സ്വീകരിക്കാനോ നാളിതുവരെ പോലീസ് തയ്യാറായില്ലെന്നാണ് വീട്ടുകാരുടെ പ്രധാന ആരോപണം
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധിതവണ നിവേദനങ്ങൾ നൽകിയെങ്കിലും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നതാണ് വീട്ടുകാരുടെ പരാതി.
ഹരികുമാറിനെ പിടിച്ചു തെറിപ്പിക്കുന്ന വാഹനത്തിൻറെ ദൃശ്യങ്ങൾ സിസിടിവി സഹിതം പോലീസിന് നൽകിയിട്ടും പോലീസ് മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുന്നതാണ് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.
22 വർഷമായി കണ്ണൂരിലെ പയ്യന്നൂരിൽ നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കട നടത്തിവരികയാണ് ഹരികുമാർ. ഭാര്യ ജലജകുമാരി മക്കളായ ലക്ഷ്മി നായരും പാർവതി നായരും ഉദയൻകുളങ്ങര യിലാണ് താമസിച്ച് വരുന്നത്. കഴിഞ്ഞ മെയിലണ് ഇളയമകൾ പാർവതിയെ സ്കൂളിൽ ചേർക്കാൻ അവസാനമായി നാട്ടിലെത്തിയത്. തുടർന്ന് വീട്ടുകാർ അറിയുന്നത് ഹരികുമാറിനെ മരണവാർത്തയാണ്. കുടുംബത്തിലെ ഏക അത്താണിയായ ഹരികുമാറിന്റെ മരണത്തോടുകൂടി ആകെയുള്ള കിടപ്പാടംകൂടി ബാങ്ക് വായ്പയിൽ ജപ്തി ഭീഷണിയിലാണ്. എന്തൊക്കെയായാലും തൻറെ ഭർത്താവിന്റെ മരണത്തിനു കാരണമായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഹരികുമാറിന്റെ കുടുംബം
ദൃശ്യങ്ങൾ FTP : Harikumar Death @ Nta 16 2 19