ETV Bharat / state

"ഡോ ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം ഡോ റുവൈസ്", വാട്‌സ്ആപ്പ് വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

author img

By ETV Bharat Kerala Team

Published : Dec 8, 2023, 3:32 PM IST

dr shahana death ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയെ ഡിസംബർ അഞ്ചിനാണ് രാവിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌.

Exorbitant dowry  shahana death  doctor shahana death  dr shahana death words in suicide note  suicide  ഡോ ഷഹനയുടെ ആത്മഹത്യ  ആത്മഹത്യ  ഡോ ഷഹന  സ്ത്രീധനം  Dowry suicide  Doctors friend Ruvais is in police custody  dr shahana suicide
dr shahana suicide

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം ഡോ. റുവൈസാണെന്ന് ഉറപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ് (dr shahana death). ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. പക്ഷെ മെസേജ് കിട്ടിയ ഡോ. റുവൈസ് ഷഹനയെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്‌ച (ഡിസംബര്‍ 4) രാവിലെ 9 മണിക്കാണ് മെസേജ് അയച്ചത്. എന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്‌തു. എന്നാല്‍ ഷഹനയുടെ ഫോണില്‍ നിന്നും മെസേജിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ്ഐആറില്‍ ഉളളത്. റുവൈസിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു. റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പുകള്‍ വേഗത്തിലാക്കി കേസിന്‍റെ കുറ്റപത്രം സമയബന്ധിതമായി നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം. കേസില്‍ റുവൈസിന്‍റെ ബന്ധുക്കളെ കൂടിപ്രതിചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയെ ഡിസംബർ അഞ്ചിനാണ് രാവിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. മെഡിക്കല്‍ കൊളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അടുത്തിടെ ഡോക്‌ടറുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കാരണം വിവാഹം മുടങ്ങിയതായും അതിന്‍റെ നിരാശയിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നും കുടുംബം ആരോപിക്കുന്നുണ്ട് (Exorbitant dowry).

ഫ്ലാറ്റില്‍ നിന്നും സ്ത്രീധനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കും വിധമുള്ള ഡോക്‌ടറുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. "എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്" എന്നാണ്‌ ഷഹനയുടെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.

വിവാഹ തീയതി അടുത്തിരിക്കെ വരനും കുടുംബവും 150 പവന്‍ സ്വര്‍ണ്ണം, 15 ഏക്കര്‍, ഒരു ബിഎംഡബ്ലിയു കാര്‍ എന്നിങ്ങനെ ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീധനം നല്‍കാന്‍ കുടുംബത്തിന് കഴിയാത്തത് കൊണ്ട് നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് ഷഹന മാനസിക പ്രയാസത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു.

റുവൈസ് കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നലെ (ഡിസംബർ ഏഴ്) റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കേസില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു.

ALSO READ: ഡോക്ടർ ഷഹനയുടെ ആത്മഹത്യ, സുഹൃത്ത് ഡോ ഇഎ റുവൈസ് റിമാന്‍ഡില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം ഡോ. റുവൈസാണെന്ന് ഉറപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ് (dr shahana death). ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. പക്ഷെ മെസേജ് കിട്ടിയ ഡോ. റുവൈസ് ഷഹനയെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്‌ച (ഡിസംബര്‍ 4) രാവിലെ 9 മണിക്കാണ് മെസേജ് അയച്ചത്. എന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്‌തു. എന്നാല്‍ ഷഹനയുടെ ഫോണില്‍ നിന്നും മെസേജിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ്ഐആറില്‍ ഉളളത്. റുവൈസിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു. റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പുകള്‍ വേഗത്തിലാക്കി കേസിന്‍റെ കുറ്റപത്രം സമയബന്ധിതമായി നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം. കേസില്‍ റുവൈസിന്‍റെ ബന്ധുക്കളെ കൂടിപ്രതിചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയെ ഡിസംബർ അഞ്ചിനാണ് രാവിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. മെഡിക്കല്‍ കൊളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അടുത്തിടെ ഡോക്‌ടറുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കാരണം വിവാഹം മുടങ്ങിയതായും അതിന്‍റെ നിരാശയിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നും കുടുംബം ആരോപിക്കുന്നുണ്ട് (Exorbitant dowry).

ഫ്ലാറ്റില്‍ നിന്നും സ്ത്രീധനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കും വിധമുള്ള ഡോക്‌ടറുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. "എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്" എന്നാണ്‌ ഷഹനയുടെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.

വിവാഹ തീയതി അടുത്തിരിക്കെ വരനും കുടുംബവും 150 പവന്‍ സ്വര്‍ണ്ണം, 15 ഏക്കര്‍, ഒരു ബിഎംഡബ്ലിയു കാര്‍ എന്നിങ്ങനെ ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീധനം നല്‍കാന്‍ കുടുംബത്തിന് കഴിയാത്തത് കൊണ്ട് നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് ഷഹന മാനസിക പ്രയാസത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു.

റുവൈസ് കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നലെ (ഡിസംബർ ഏഴ്) റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കേസില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു.

ALSO READ: ഡോക്ടർ ഷഹനയുടെ ആത്മഹത്യ, സുഹൃത്ത് ഡോ ഇഎ റുവൈസ് റിമാന്‍ഡില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.