ETV Bharat / state

വളര്‍ച്ചയുടെ സാക്ഷ്യ പത്രം; സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ കെഎസ്‌ആര്‍ടിസിയ്‌ക്ക് ഗ്രീന്‍ സിഗ്നല്‍

author img

By

Published : Feb 2, 2023, 6:05 PM IST

കെഎസ്‌ആര്‍ടിസി മെച്ചപ്പെട്ടുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയിലധികം വരുമാനമെന്ന് വിലയിരുത്തല്‍. 2021-22 ലെ കെഎസ്‌ആര്‍ടിസിയുടെ പ്രവര്‍ത്തന നഷ്‌ടം 1,012.14 കോടി രൂപ.

Economic review report of KSRTC  വളര്‍ച്ചയുടെ സാക്ഷ്യ പത്രം  കെഎസ്‌ആര്‍ടിസിയ്‌ക്ക് ഗ്രീന്‍ സിഗ്നല്‍  കെഎസ്‌ആര്‍ടിസി  സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്  സമ്പദ്‌ വ്യവസ്ഥ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  കെഎസ്‌ആര്‍ടിസി നേരിടുന്ന വെല്ലുവിളികള്‍  ksrtc news updates
കെഎസ്‌ആര്‍ടിസി മെച്ചത്തിലെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ്‌ വ്യവസ്ഥ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതായി സാമ്പത്തിക അവലോകന സര്‍വേ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ സര്‍വേ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന്‍റെ സൂചനയാണ് സാമ്പത്തിക അവലോകന സര്‍വേ റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.

2020-21 വര്‍ഷത്തില്‍ 620.93 കോടി രൂപയായിരുന്ന കെഎസ്‌ആര്‍ടിസിയുടെ മൊത്ത വരുമാനം 2021-22 ആയപ്പോഴേക്കും 1,095.5 കോടി രൂപയായാണ് വര്‍ധിച്ചത്. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിന്‍റെ സൂചനയാണിത്. 2020-21 ലെ 1,485.84 കോടി രൂപയെ അപേക്ഷിച്ച് 2021-22ൽ മൊത്ത റവന്യൂ ചെലവ് 2,707.66 കോടി രൂപയും 2020-21 ലെ 864.91 കോടി രൂപയെ അപേക്ഷിച്ച് 2021-22 കാലയളവിലെ പ്രവർത്തന നഷ്‌ടം 1,012.14 കോടി രൂപയുമാണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ലോജിസ്റ്റിക്‌സ്, ഷോപ്പ് വൺ വീൽ, മൂന്നാറിലെ കെഎസ്ആർടിസി ബസിലെ സ്റ്റേ, കെഎസ്ആർടിസി ലൂബ് ഷോപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുമായി ചേർന്ന് റീട്ടെയിൽ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ ‘യാത്രാ ഇന്ധനം’ എന്നീ നൂതന പദ്ധതികൾ കെഎസ്ആർടിസി അവതരിപ്പിച്ചു.

കെഎസ്‌ആര്‍ടിസി നേരിടുന്ന വെല്ലുവിളികള്‍: വർഷങ്ങളായുള്ള പ്രവർത്തന ചെലവിലെ വർധനവ്, പെൻഷൻ പ്രതിബദ്ധത വർധനവ്, പലിശ അടയ്ക്കൽ, സാമ്പത്തികമല്ലാത്ത റൂട്ടുകളിലെ സര്‍വീസ്, ഇളവുകളോടെയുളള യാത്രകള്‍ എന്നിവ കോർപറേഷന്‍റെ നഷ്‌ടം വർധിക്കാൻ കാരണമായതിനാൽ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി മോശമാണ്. പ്രവർത്തനത്തിലെ അപാകത, ഉയർന്ന ബസ്-സ്റ്റാഫ് അനുപാതം, ലാഭകരമല്ലാത്ത റൂട്ടുകളിലെ പ്രവർത്തനം, പ്രവർത്തനക്ഷമമല്ലാത്ത ഡിപ്പോകൾ എന്നിവയിലൂടെ ഉണ്ടാകുന്ന കനത്ത നഷ്‌ടവും കെഎസ്ആർടിസിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെ.യു.ആര്‍.ടി.സി): സംസ്ഥാനത്തെ നഗര പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചിട്ടുള്ളതാണ് കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട്കോർപറേഷൻ (കെ.യു.ആര്‍.ടി.സി). ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം കോർപ്പറേഷനുകളെയാണ് നഗര ഗതാഗത സംവിധാനം നടപ്പാക്കാനായി തെരഞ്ഞെടുത്തത്. പദ്ധതി പ്രകാരം 320 ബസുകൾ (80 ഏസി ബസുകളും 240 നോണ്‍-എ.സി ബസുകളും) ഈ നഗരങ്ങളിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 50 ഏസി ലോ-ഫ്ലോർ, 120 നോൺ-ഏസി ബസുകള്‍ എറണാകുളത്തും 30 എ.സി ബസുകളും 120 നോൺ എസി ബസുകളും തിരുവനന്തപുരത്തുമാണ് സർവീസ് നടത്തുന്നത്.

പദ്ധതിയുടെ 80 ശതമാനം കേന്ദ്ര സർക്കാരും 10 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം കെഎസ്ആർടിസിയുമാണ് വഹിക്കുന്നത്. 2022 ഓഗസ്റ്റ് വരെ കെ‌യു‌ആർടിസിക്ക് കീഴില്‍ 479 ലോ ഫ്ലോർ ബസുകൾ വിന്യസിച്ചിട്ടുണ്ട്. കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള 48 ശതമാനത്തിലധികം ബസുകളും പത്തോ അതിലധികമോ വർഷം പഴക്കമുള്ളവയാണ് (4,786 ബസുകളിൽ 2,348). കെഎസ്ആർടിസി 2021-22ൽ ശരാശരി 2,509 ബസുകളാണ് പ്രവര്‍ത്തിപ്പിച്ചത്. ഇവയുടെ ശരാശരി കാലപ്പഴക്കം 10.22 വർഷമാണ്.

2021-22ലെ ജീവനക്കാരുടെ കണക്ക്: 2021-22ലെ കണക്കനുസരിച്ച് കെഎസ്ആർടിസിയിൽ 26,801 ജീവനക്കാരാണ് ഉള്ളത്. ഒരു ബസിലെ ഡ്രൈവര്‍-കണ്ടക്‌ടര്‍ അനുപാതം 2.52ഉം 2.5ഉം ആണ്. മിനിസ്റ്റീരിയൽ മെക്കാനിക്കൽ-ജീവനക്കാര്‍ തമ്മിലുള്ള അനുപാതം യഥാക്രമം 0.24ഉം 1.16ഉം ആണ്.

2022 ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് ഒരു ബസിലെ ശരാശരി പ്രതിമാസ ഒക്കുപെൻസി നിരക്ക് 68 ആണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭയിൽ ഇന്ന് സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ്‌ വ്യവസ്ഥ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതായി സാമ്പത്തിക അവലോകന സര്‍വേ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ സര്‍വേ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന്‍റെ സൂചനയാണ് സാമ്പത്തിക അവലോകന സര്‍വേ റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.

2020-21 വര്‍ഷത്തില്‍ 620.93 കോടി രൂപയായിരുന്ന കെഎസ്‌ആര്‍ടിസിയുടെ മൊത്ത വരുമാനം 2021-22 ആയപ്പോഴേക്കും 1,095.5 കോടി രൂപയായാണ് വര്‍ധിച്ചത്. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിന്‍റെ സൂചനയാണിത്. 2020-21 ലെ 1,485.84 കോടി രൂപയെ അപേക്ഷിച്ച് 2021-22ൽ മൊത്ത റവന്യൂ ചെലവ് 2,707.66 കോടി രൂപയും 2020-21 ലെ 864.91 കോടി രൂപയെ അപേക്ഷിച്ച് 2021-22 കാലയളവിലെ പ്രവർത്തന നഷ്‌ടം 1,012.14 കോടി രൂപയുമാണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ലോജിസ്റ്റിക്‌സ്, ഷോപ്പ് വൺ വീൽ, മൂന്നാറിലെ കെഎസ്ആർടിസി ബസിലെ സ്റ്റേ, കെഎസ്ആർടിസി ലൂബ് ഷോപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുമായി ചേർന്ന് റീട്ടെയിൽ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ ‘യാത്രാ ഇന്ധനം’ എന്നീ നൂതന പദ്ധതികൾ കെഎസ്ആർടിസി അവതരിപ്പിച്ചു.

കെഎസ്‌ആര്‍ടിസി നേരിടുന്ന വെല്ലുവിളികള്‍: വർഷങ്ങളായുള്ള പ്രവർത്തന ചെലവിലെ വർധനവ്, പെൻഷൻ പ്രതിബദ്ധത വർധനവ്, പലിശ അടയ്ക്കൽ, സാമ്പത്തികമല്ലാത്ത റൂട്ടുകളിലെ സര്‍വീസ്, ഇളവുകളോടെയുളള യാത്രകള്‍ എന്നിവ കോർപറേഷന്‍റെ നഷ്‌ടം വർധിക്കാൻ കാരണമായതിനാൽ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി മോശമാണ്. പ്രവർത്തനത്തിലെ അപാകത, ഉയർന്ന ബസ്-സ്റ്റാഫ് അനുപാതം, ലാഭകരമല്ലാത്ത റൂട്ടുകളിലെ പ്രവർത്തനം, പ്രവർത്തനക്ഷമമല്ലാത്ത ഡിപ്പോകൾ എന്നിവയിലൂടെ ഉണ്ടാകുന്ന കനത്ത നഷ്‌ടവും കെഎസ്ആർടിസിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെ.യു.ആര്‍.ടി.സി): സംസ്ഥാനത്തെ നഗര പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചിട്ടുള്ളതാണ് കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട്കോർപറേഷൻ (കെ.യു.ആര്‍.ടി.സി). ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം കോർപ്പറേഷനുകളെയാണ് നഗര ഗതാഗത സംവിധാനം നടപ്പാക്കാനായി തെരഞ്ഞെടുത്തത്. പദ്ധതി പ്രകാരം 320 ബസുകൾ (80 ഏസി ബസുകളും 240 നോണ്‍-എ.സി ബസുകളും) ഈ നഗരങ്ങളിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 50 ഏസി ലോ-ഫ്ലോർ, 120 നോൺ-ഏസി ബസുകള്‍ എറണാകുളത്തും 30 എ.സി ബസുകളും 120 നോൺ എസി ബസുകളും തിരുവനന്തപുരത്തുമാണ് സർവീസ് നടത്തുന്നത്.

പദ്ധതിയുടെ 80 ശതമാനം കേന്ദ്ര സർക്കാരും 10 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം കെഎസ്ആർടിസിയുമാണ് വഹിക്കുന്നത്. 2022 ഓഗസ്റ്റ് വരെ കെ‌യു‌ആർടിസിക്ക് കീഴില്‍ 479 ലോ ഫ്ലോർ ബസുകൾ വിന്യസിച്ചിട്ടുണ്ട്. കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള 48 ശതമാനത്തിലധികം ബസുകളും പത്തോ അതിലധികമോ വർഷം പഴക്കമുള്ളവയാണ് (4,786 ബസുകളിൽ 2,348). കെഎസ്ആർടിസി 2021-22ൽ ശരാശരി 2,509 ബസുകളാണ് പ്രവര്‍ത്തിപ്പിച്ചത്. ഇവയുടെ ശരാശരി കാലപ്പഴക്കം 10.22 വർഷമാണ്.

2021-22ലെ ജീവനക്കാരുടെ കണക്ക്: 2021-22ലെ കണക്കനുസരിച്ച് കെഎസ്ആർടിസിയിൽ 26,801 ജീവനക്കാരാണ് ഉള്ളത്. ഒരു ബസിലെ ഡ്രൈവര്‍-കണ്ടക്‌ടര്‍ അനുപാതം 2.52ഉം 2.5ഉം ആണ്. മിനിസ്റ്റീരിയൽ മെക്കാനിക്കൽ-ജീവനക്കാര്‍ തമ്മിലുള്ള അനുപാതം യഥാക്രമം 0.24ഉം 1.16ഉം ആണ്.

2022 ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് ഒരു ബസിലെ ശരാശരി പ്രതിമാസ ഒക്കുപെൻസി നിരക്ക് 68 ആണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭയിൽ ഇന്ന് സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.