ETV Bharat / state

കത്തിപ്പാറ-കൂതാളി റോഡിൽ ദുരിതയാത്ര; എങ്ങുമെത്താതെ പുനര്‍നിര്‍മാണം

author img

By

Published : Nov 13, 2019, 2:47 PM IST

Updated : Nov 13, 2019, 3:27 PM IST

റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുമെന്ന് നാട്ടുകാര്‍

പുനഃനിർമാണം

തിരുവനന്തപുരം: സംസ്ഥാന പാതയെയും മലയോര ഗ്രാമങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കത്തിപ്പാറ-കൂതാളി റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍. പാറശാല മണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൂതാളി - ആറാട്ടുകുഴി റിംഗ് റോഡിന്‍റെ പുനര്‍നിര്‍മാണം മൂന്ന് വർഷം മുമ്പാണ് ആരംഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഇന്നും തുടങ്ങിയിടത്ത് തന്നെയാണെന്നത് വ്യാപക പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.

കത്തിപ്പാറ-കൂതാളി റോഡിൽ ദുരിതയാത്ര; എങ്ങുമെത്താതെ പുനര്‍നിര്‍മാണം

തെക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ കുരിശുമലയിലേക്കും കാളിമലയിലേക്കും എത്താവുന്ന പ്രധാന റോഡുകളിൽ ഒന്നാണ് കത്തിപ്പാറ-കൂതാളി റോഡ്. ഒന്നരക്കോടി രൂപയോളം അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 12 മീറ്റർ വീതിയിൽ നിർമാണത്തിന് തുടക്കം കുറിച്ച റോഡിന്‍റെ അളവെടുക്കുന്ന കാര്യത്തിൽ കരാറുകാർ പലയിടത്തും വീഴ്‌ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. കത്തിപ്പാറ മുതൽ ചങ്കിലി വരെയുള്ള റോഡിൽ പാറകഷ്ണങ്ങള്‍ വിതറിയിട്ടിരിക്കുകയാണ്. ഇതുവഴി കാല്‍നട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

റോഡിന്‍റെ വീതി കൂട്ടുന്നതിന് പരിസരവാസികൾ മതിലുകൾ ഉൾപ്പെടെ പൊളിച്ചു നൽകിയാണ് സഹകരിച്ചത്. ഇതിന് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും കരാറുകാർ ഇവ പുനസ്ഥാപിച്ചു നൽകിയിട്ടില്ല. കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിന്‍റെ മതിലും ഇത്തരത്തിൽ പൊളിച്ചിട്ടിരിക്കുകയാണ്. റോഡിന്‍റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കി നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുമെന്നാണ് കത്തിപ്പാറ നിവാസികൾ പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാന പാതയെയും മലയോര ഗ്രാമങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കത്തിപ്പാറ-കൂതാളി റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍. പാറശാല മണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൂതാളി - ആറാട്ടുകുഴി റിംഗ് റോഡിന്‍റെ പുനര്‍നിര്‍മാണം മൂന്ന് വർഷം മുമ്പാണ് ആരംഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഇന്നും തുടങ്ങിയിടത്ത് തന്നെയാണെന്നത് വ്യാപക പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.

കത്തിപ്പാറ-കൂതാളി റോഡിൽ ദുരിതയാത്ര; എങ്ങുമെത്താതെ പുനര്‍നിര്‍മാണം

തെക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ കുരിശുമലയിലേക്കും കാളിമലയിലേക്കും എത്താവുന്ന പ്രധാന റോഡുകളിൽ ഒന്നാണ് കത്തിപ്പാറ-കൂതാളി റോഡ്. ഒന്നരക്കോടി രൂപയോളം അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 12 മീറ്റർ വീതിയിൽ നിർമാണത്തിന് തുടക്കം കുറിച്ച റോഡിന്‍റെ അളവെടുക്കുന്ന കാര്യത്തിൽ കരാറുകാർ പലയിടത്തും വീഴ്‌ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. കത്തിപ്പാറ മുതൽ ചങ്കിലി വരെയുള്ള റോഡിൽ പാറകഷ്ണങ്ങള്‍ വിതറിയിട്ടിരിക്കുകയാണ്. ഇതുവഴി കാല്‍നട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

റോഡിന്‍റെ വീതി കൂട്ടുന്നതിന് പരിസരവാസികൾ മതിലുകൾ ഉൾപ്പെടെ പൊളിച്ചു നൽകിയാണ് സഹകരിച്ചത്. ഇതിന് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും കരാറുകാർ ഇവ പുനസ്ഥാപിച്ചു നൽകിയിട്ടില്ല. കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിന്‍റെ മതിലും ഇത്തരത്തിൽ പൊളിച്ചിട്ടിരിക്കുകയാണ്. റോഡിന്‍റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കി നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുമെന്നാണ് കത്തിപ്പാറ നിവാസികൾ പറയുന്നത്.

Intro:സംസ്ഥാന പാതയും മലയോര ഗ്രാമങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കത്തിപ്പാറ കൂതാളി ആറാട്ടുകുഴി റിംഗ് റോഡിൻറെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണ മെന്ന ആവശ്യം ശക്തമാകുന്നു

പാറശാല മണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ റോഡിന്റ പുനർനിർമ്മാണം 3 വർഷം മുമ്പ്
ഏറെ കൊട്ടിഘോഷിച്ചായിരുന്നു ആരംഭിച്ചത്. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ ഇന്നും തുടങ്ങിയ സ്ഥലത്തുതന്നെ നിൽക്കുന്നതിൽ ആണ് വ്യാപകപ്രതിഷേധം ഉടലെടുത്തിരിക്കുന്നത്.

തെക്കൻ കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കുരിശുമലയിലേക്കും കാളിമലയിലേക്കും എത്താവുന്ന പ്രധാന റോഡുകളിൽ ഒന്നായ ഇത് ഒന്നരക്കോടി രൂപയോളം അനുവദിച്ചു കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 12 മീറ്റർ വീതിയോടുകൂടിയ നിർമ്മാണത്തിന് തുടക്കം കുറിച്ച റോഡിന്റെ വീതിയെടുക്കുന്ന കാര്യത്തിൽ കരാറുകാർ പലയിടത്തും വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. കത്തിപ്പാറ മുതൽ ചങ്കിലി വരെയുള്ള കീഴ്ക്കാൻ കുത്തായ പ്രദേശത്തെ റോഡിൽ പാറക്കഷ്ണങ്ങൾ മാത്രം വിതറി ഇട്ടിരിക്കുന്നത് കാരണം കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈറോഡിൽ അപകടങ്ങൾ പതിവാകുന്നു കയാണ്.

റോഡിൻറെ വീതി കൂട്ടുന്നതിന് പരിസരവാസികൾ മതിലുകൾ ഉൾപ്പെടെ പൊളിച്ചു നൽകി സഹകരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും കരാറുകാർ ഇവ പുനസ്ഥാപിച്ചു നൽകിയിട്ടില്ല. കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിൻറെ മതിലും ഇത്തരത്തിൽ പൊളിച്ച് റോഡിൽ തള്ളിയിരിക്കുകയാണ്.


അടിയന്തരമായി റോഡിൻറെ ശോചനീയാവസ്ഥ പരിഹരിച്ച്
റോഡ് ഗതാഗതയോഗ്യമാക്കി നൽകിയില്ലെങ്കിൽ പിഡബ്ല്യുഡി ഓഫീസിനുമുന്നിൽ ഉൾപ്പെടെ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് കത്തിപ്പാറ നിവാസികൾ.

ബൈറ്റ്; വി. ഉണ്ണി
നേശമ്മ

ദൃശ്യങ്ങൾ @ മോജോ.Body:റോഡ്Conclusion:N
Last Updated : Nov 13, 2019, 3:27 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.