ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി പട്ടിക അന്തിമ രൂപത്തിലേക്ക്. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ രൂപമുണ്ടാകുമെന്ന് കരുതിയെങ്കിലും പൊന്നാനി, കാസർകോട് മണ്ഡലങ്ങളിൽ തീരുമാനം നീളുകയാണ്.
ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. വിജയ സാധ്യത മുൻ നിർത്തി മുതിർന്ന നേതാക്കളെയും സിറ്റിംഗ് എം.എൽ.എയെയും പലയിടത്തും പരിഗണിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അനുമതിയോടെ ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.
അടിയൊഴുക്കുകൾ ശക്തമായ കാസർകോട് നിലനിർത്താൻ പി. കരുണാകരന് പകരം പ്രബലനായ മറ്റൊരു സ്ഥാനാർത്ഥി വരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കുണാകരനൊഴികെ മറ്റെല്ലാ സിറ്റിംഗ് എം.പി.മാരേയും നിലനിർത്താനാണ് തീരുമാനം. ആലപ്പുഴയിൽ എ.എം. ആരിഫ്, പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട് എ. പ്രദീപ് കുമാര്‍ തുടങ്ങി എംഎൽഎമാരും മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ കോട്ടയത്തും മത്സരിക്കും.
എന്നാൽ അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിലും വീരേന്ദ്ര കുമാറിന്‍റെ തിരിച്ചു വരവിലും പി. ജയരാജന്‍റെ പരമ്പരാഗത വോട്ടിലും വിശ്വാസം അർപ്പിച്ച് വടകരയിൽ പി. ജയരാജനെ മത്സരിപ്പിക്കാനാണ് തീരുമാനം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവ് എറണാകുളം മണ്ഡലത്തിലും കെ.എൻ. ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ചാണ് ചാലക്കുടിയിൽ ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കുന്നത്.
സിപിഎമ്മിന്‍റെപരമ്പരാഗത മണ്ഡലമായ ആറ്റിങ്ങലിൽ ഇത്തവണയും എ. സമ്പത്ത് തന്നെ മത്സരിക്കും. കൊല്ലം തിരികെ പിടിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.എന്‍. ബാലഗോപാല്‍ രംഗത്തിറങ്ങും.ഇവിടെ ബിജെപി ശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്നാണ് വിലയിരുത്തൽ.പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്എം.എൽ.എയുംആലപ്പുഴയിൽ എ.എം. ആരിഫും മത്സരരംഗത്തുണ്ട്.ഇടുക്കിയിൽ ജോയ്സ് ജോര്‍ജ്ജ്എം.പിയ്ക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി തുറന്ന പിന്തുണയാണ് നൽകുന്നത്. കോട്ടയത്ത് വി.എൻ. വാസവന്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവിനെ ചാലക്കുടിയിലേക്ക് പരിഗണിച്ചെങ്കിലും സംസ്ഥാന നേതൃത്വം എറണാകുളത്തേക്കാണ് പി. രാജീവിനെ പരിഗണിച്ചത്. ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിക്കുമ്പോള്‍ പൊന്നാനിയില്‍ തീരുമാനമായിട്ടില്ല.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
മലപ്പുറത്ത് വി.പി. സാനു മത്സരിക്കും. ആലത്തൂരില്‍ ഇത്തവണയും പി.കെ. ബിജു മത്സരിക്കും. പാലക്കാട് മൂന്നാംവട്ടവും എം.ബി. രാജേഷാണ് മത്സരരംഗത്ത്. കോഴിക്കോട് എ. പ്രദീപ് കുമാര്‍, വടകരയില്‍ പി.ജയരാജന്‍, കണ്ണൂരില്‍ പി.കെ. ശ്രീമതി എന്നിവരാണ് മത്സരിക്കുന്നത്.കാസര്‍കോട് കെ.പി. സതീഷ് ചന്ദ്രൻവിജയം നിലനിർത്തുമെന്നാണ് വിലയിരുത്തല്‍.
ശബരിമലയും അക്രമ രാഷ്ട്രീയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തില്‍ മാനദണ്ഡമാക്കിയത്. അതേസമയം വനിതാ ശാക്തീകരണം പാർട്ടികാര്യത്തിൽ സി.പി.എം. പാലിച്ചില്ലെന്ന് ഇതിനകം തന്നെ വിമർശനം ഉയരുന്നുണ്ട്.