ETV Bharat / state

വഴിമുട്ടിയപ്പോള്‍ ഭാസുരാംഗനെ കൈവിട്ട് സിപിഐ, കോണ്‍ഗ്രസ് വിട്ടെത്തി അമരത്ത്, ജില്ലയില്‍ പാര്‍ട്ടിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സ്

author img

By ETV Bharat Kerala Team

Published : Nov 9, 2023, 3:36 PM IST

Bhasurangan's Political Life : കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്‍റെ പേരിൽ സിപിഐ കയ്യൊഴിഞ്ഞ എന്‍. ഭാസുരാംഗന്‍റെ രാഷ്‌ട്രീയ ജീവിതം

N Bhasurangan History  N Bhasurangan  CPI Expels N Bhasurangan  Kandala Co Operative Bank Fraud  N Bhasurangan Kandala Co Operative Bank Fraud  ഭാസുരാംഗനെ സിപിഐ കൈവിട്ടു  കണ്ടല സര്‍വീസ് സഹകരണ ബാങ്ക്  എന്‍ ഭാസുരാംഗന്‍  എന്‍ ഭാസുരാംഗന്‍ രാഷ്‌ട്രീയം  ഭാസുരാംഗന്‍റെ രാഷ്‌ട്രീയ ജീവിതം  സിപിഐ
Bhasurangan Political Life

തിരുവനന്തപുരം : ഒടുവില്‍ ഗത്യന്തരമില്ലാതെ എന്‍. ഭാസുരാംഗന്‍ (N Bhasurangan) എന്ന ജില്ലയിലെ ശക്തനായ നേതാവിനെ സിപിഐക്ക് കയ്യൊഴിയേണ്ടി വന്നു. കോണ്‍ഗ്രസ് കളരിയില്‍ കെ.കരുണാകരന്‍റെ അനുയായിയായി രാഷ്‌ട്രീയത്തില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ നേതാവാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്‍റെ പേരില്‍ ഇഡി കസ്റ്റഡിയിലുള്ള ഭാസുരാംഗന്‍. കെ.കരുണാകരന്‍ (K karunakaran) കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിഐസി രൂപീകരിച്ചപ്പോള്‍ ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഓടി നടന്നവരുടെ മുന്‍ നിരയില്‍ ഭാസുരാംഗനുണ്ടായിരുന്നു.

പികെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് കെ കരുണാകരന്‍ പരസ്യമായി പിന്തുണച്ച സിപിഐ സ്ഥാനാര്‍ഥി പന്ന്യൻ രവീന്ദ്രന്‍റെ വിജയത്തിനായി ആളും അര്‍ത്ഥവും ഇറക്കിയതിന് പിന്നിലും ഭാസുരാംഗന്‍റെ ഇടപെടലുണ്ടായിരുന്നു. ഡിഐസി എന്‍സിപിയില്‍ ലയിപ്പിച്ച് മുരളീധരന്‍ സംസ്ഥാന പ്രസിഡന്‍റായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചു.

അപ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുമടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്‍സിപി വഴി എല്‍ഡിഎഫില്‍ ചേക്കേറാനുള്ള മുരളീധരന്‍റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായ സിപിഐയിലാണ് പിന്നെ ഭാസുരാംഗന്‍ തന്‍റെ രാഷ്‌ട്രീയ മോഹങ്ങളുടെ ഭാണ്ഡം ഇറക്കി വയ്‌ക്കുന്നത്. മുരളീധരന്‍ എന്‍സിപി ബന്ധം പറിച്ചെറിഞ്ഞ് കോണ്‍ഗ്രസില്‍ കൂടണഞ്ഞപ്പോഴേക്കും ഭാസുരാംഗന്‍ സിപിഐയില്‍ എത്തിക്കഴിഞ്ഞു.

താരതമ്യേന സിപിഐ സംഘടനാപരമായി ദുര്‍ബ്ബലമായ കാട്ടാക്കട പോലൊരു പ്രദേശത്ത് ഭാംസുരാംഗന്‍ സിപിഐയെ സംബന്ധിച്ച് ലോട്ടറിയായിരുന്നു. അദ്ദേഹം പ്രസിഡന്‍റായ രണ്ട് സഹകരണ സംഘങ്ങളാണ് അപ്പോഴുണ്ടായിരുന്നത്. ഒന്ന് മാറനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷീര എന്ന പാല്‍ സഹകരണ വിപണന സൊസൈറ്റി. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട തുടങ്ങിയ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ മലയോര മേഖലയില്‍ മില്‍മയ്‌ക്കും മില്‍മ ഉത്‌പന്നങ്ങള്‍ക്കും വന്‍ വെല്ലുവിളിയുയര്‍ത്താന്‍ ക്ഷീരയ്‌ക്കും ക്ഷീരയുടെ പാലിനും മറ്റ് ഉത്‌പന്നങ്ങള്‍ക്കും കഴിഞ്ഞിരുന്ന കാലം.

അദ്ദേഹം പ്രസിഡന്‍റായ മറ്റൊരു സഹകരണ സംഘമായിരുന്നു ഇപ്പോള്‍ ആരോപണ മുനയില്‍ നില്‍ക്കുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്ക്. അങ്ങനെ ഭാസുരാംഗന്‍റെ സിപിഐ പ്രവേശത്തിലൂടെ കാട്ടാക്കട, നെയ്യാറ്റിന്‍കര മേഖലയിലെ രണ്ട് പ്രബല സഹകരണ സ്ഥാപനങ്ങള്‍ അൽപം പോലും വിയര്‍പ്പൊഴുക്കാതെ സിപിഐയില്‍ വന്നുചേര്‍ന്നു. താരതമ്യേന ആളും അര്‍ത്ഥവും കുറഞ്ഞ സിപിഐയുടെ മിക്ക സംഘടന പരിപാടികളുടെയും ചുമതലയേറ്റെടുത്ത ഭാസുരാംഗന്‍ പരിപാടികളെല്ലാം ഗംഭീര വിജയമാക്കി മാറ്റി.

ഇതോടെ ജില്ലയിലെ സിപിഐയില്‍ അനിഷേധ്യ നേതാവായി അദ്ദേഹം മാറുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഭാസുരാംഗന്‍ അവിടെ അഡ്‌മിനിസ്‌ട്രേറ്റീവ് കണ്‍വീനറായി. മില്‍മയില്‍ തെരഞ്ഞെടുപ്പ് നടന്ന് ഫല പ്രഖ്യാപനം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷമെങ്കിലും അഡ്‌മിനിട്രേറ്റര്‍മാരുടെ വോട്ടുകൂടി എണ്ണി ഫലം എല്‍ഡിഎഫിനനുകൂലമാക്കുകയായിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതിനിടെയാണ് ഇടിത്തീയായി ഇഡി കണ്ടല ബാങ്കിലെത്തി ഭാസുരാംഗന്‍റെ വീട്ടിലും വാടക വീടുകളിലുമൊക്കെ പരിശോധന ആരംഭിച്ചത്. ഇതോടെ സിപിഐ തീര്‍ത്തും പ്രതിരോധത്തിലായി. കണ്ടലയിലെ നിക്ഷേപത്തട്ടിപ്പിനിരയായവര്‍ സിപിഐ സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.

ഇതൊക്കെ കണക്കിലെടുത്ത് സംസ്ഥാന നേതൃത്വത്തിന്‍റെ കൂടി നിര്‍ദേശ പ്രകാരമാണ് ഒടുവില്‍ ഭാസുരാംഗനെ പുറത്താക്കാന്‍ തിരക്കിട്ടുചേര്‍ന്ന ജില്ല എക്‌സിക്യുട്ടീവ് തീരുമാനമെടുത്തത്. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിലേക്ക് വെളിച്ചം വീശുന്നത് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസാണ്. ജില്ലയിലെ കരുത്തുറ്റ സഹകരണ ബാങ്കുകളിലൊന്നായ കണ്ടല ബാങ്കിന്‍റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കരുവന്നൂര്‍ തട്ടിപ്പിനെ തുടര്‍ന്ന് 2021 ല്‍ സഹകരണ നിയമം 65 പ്രകാരം സഹകരണ രജിസ്‌ട്രാര്‍ അന്വേഷണം ആരംഭിച്ചു.

Also Read : ഭാസുരാംഗന്‍ സിപിഐയില്‍ നിന്നും പുറത്ത്; തീരുമാനം ജില്ല എക്‌സിക്യുട്ടീവില്‍

2005 മുതല്‍ 2021 ഡിസംബര്‍ 31 വരെ ബാങ്കിന് 101 കോടി രൂപയുടെ നിക്ഷേപ മൂല്യ ശോഷണം സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 2023 മെയ് 29ന്, 101 കോടി രൂപയുടെ ശോഷണം സംബന്ധിച്ച് ഉത്തരവാദികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. 2023 സെപ്‌റ്റംബറില്‍ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചു. ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സര്‍ചാര്‍ജ് ചുമത്താനായിരുന്നു അന്വേഷണ സമിതിയുടെ ശുപാര്‍ശ. മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന് 5.11 കോടി രൂപ സര്‍ചാര്‍ജ് ചുമത്തി.

2005 മുതല്‍ 2022 വരെ ഭരണ സമിതി അംഗങ്ങളായിരുന്നവര്‍ക്കും സെക്രട്ടറിമാര്‍ക്കും സര്‍ചാര്‍ജ് ചുമത്തി നഷ്‌ടം തിരിച്ചുപിടിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ശുപാര്‍ശ. നിക്ഷേപകര്‍ പലരും പണം തിരിച്ചെടുക്കാനാകാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയിലുമാണ്. ഇതിനിടെ ഒക്‌ടോബര്‍ 4ന് ബിജെപിയും നവംബര്‍ ഒന്നിന് കോണ്‍ഗ്രസും ബാങ്കിനുമുന്നില്‍ സമരം തുടങ്ങി.

എല്ലാം സൂക്ഷ്‌മമായി വീക്ഷിച്ചുകൊണ്ടിരുന്ന ഇഡി ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ കണ്ടലയില്‍ പറന്നിറങ്ങി. ഇനി ഭാംസുരാംഗന്‍ അറസ്റ്റിലാകുമോ എന്നാണ് അറിയേണ്ടത്. പക്ഷേ ഇഡിയുടെ സാന്നിധ്യം തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുന്നതിന് സഹായകമാകുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും നിക്ഷേപകര്‍.

തിരുവനന്തപുരം : ഒടുവില്‍ ഗത്യന്തരമില്ലാതെ എന്‍. ഭാസുരാംഗന്‍ (N Bhasurangan) എന്ന ജില്ലയിലെ ശക്തനായ നേതാവിനെ സിപിഐക്ക് കയ്യൊഴിയേണ്ടി വന്നു. കോണ്‍ഗ്രസ് കളരിയില്‍ കെ.കരുണാകരന്‍റെ അനുയായിയായി രാഷ്‌ട്രീയത്തില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ നേതാവാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്‍റെ പേരില്‍ ഇഡി കസ്റ്റഡിയിലുള്ള ഭാസുരാംഗന്‍. കെ.കരുണാകരന്‍ (K karunakaran) കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിഐസി രൂപീകരിച്ചപ്പോള്‍ ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഓടി നടന്നവരുടെ മുന്‍ നിരയില്‍ ഭാസുരാംഗനുണ്ടായിരുന്നു.

പികെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് കെ കരുണാകരന്‍ പരസ്യമായി പിന്തുണച്ച സിപിഐ സ്ഥാനാര്‍ഥി പന്ന്യൻ രവീന്ദ്രന്‍റെ വിജയത്തിനായി ആളും അര്‍ത്ഥവും ഇറക്കിയതിന് പിന്നിലും ഭാസുരാംഗന്‍റെ ഇടപെടലുണ്ടായിരുന്നു. ഡിഐസി എന്‍സിപിയില്‍ ലയിപ്പിച്ച് മുരളീധരന്‍ സംസ്ഥാന പ്രസിഡന്‍റായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചു.

അപ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുമടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്‍സിപി വഴി എല്‍ഡിഎഫില്‍ ചേക്കേറാനുള്ള മുരളീധരന്‍റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായ സിപിഐയിലാണ് പിന്നെ ഭാസുരാംഗന്‍ തന്‍റെ രാഷ്‌ട്രീയ മോഹങ്ങളുടെ ഭാണ്ഡം ഇറക്കി വയ്‌ക്കുന്നത്. മുരളീധരന്‍ എന്‍സിപി ബന്ധം പറിച്ചെറിഞ്ഞ് കോണ്‍ഗ്രസില്‍ കൂടണഞ്ഞപ്പോഴേക്കും ഭാസുരാംഗന്‍ സിപിഐയില്‍ എത്തിക്കഴിഞ്ഞു.

താരതമ്യേന സിപിഐ സംഘടനാപരമായി ദുര്‍ബ്ബലമായ കാട്ടാക്കട പോലൊരു പ്രദേശത്ത് ഭാംസുരാംഗന്‍ സിപിഐയെ സംബന്ധിച്ച് ലോട്ടറിയായിരുന്നു. അദ്ദേഹം പ്രസിഡന്‍റായ രണ്ട് സഹകരണ സംഘങ്ങളാണ് അപ്പോഴുണ്ടായിരുന്നത്. ഒന്ന് മാറനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷീര എന്ന പാല്‍ സഹകരണ വിപണന സൊസൈറ്റി. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട തുടങ്ങിയ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ മലയോര മേഖലയില്‍ മില്‍മയ്‌ക്കും മില്‍മ ഉത്‌പന്നങ്ങള്‍ക്കും വന്‍ വെല്ലുവിളിയുയര്‍ത്താന്‍ ക്ഷീരയ്‌ക്കും ക്ഷീരയുടെ പാലിനും മറ്റ് ഉത്‌പന്നങ്ങള്‍ക്കും കഴിഞ്ഞിരുന്ന കാലം.

അദ്ദേഹം പ്രസിഡന്‍റായ മറ്റൊരു സഹകരണ സംഘമായിരുന്നു ഇപ്പോള്‍ ആരോപണ മുനയില്‍ നില്‍ക്കുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്ക്. അങ്ങനെ ഭാസുരാംഗന്‍റെ സിപിഐ പ്രവേശത്തിലൂടെ കാട്ടാക്കട, നെയ്യാറ്റിന്‍കര മേഖലയിലെ രണ്ട് പ്രബല സഹകരണ സ്ഥാപനങ്ങള്‍ അൽപം പോലും വിയര്‍പ്പൊഴുക്കാതെ സിപിഐയില്‍ വന്നുചേര്‍ന്നു. താരതമ്യേന ആളും അര്‍ത്ഥവും കുറഞ്ഞ സിപിഐയുടെ മിക്ക സംഘടന പരിപാടികളുടെയും ചുമതലയേറ്റെടുത്ത ഭാസുരാംഗന്‍ പരിപാടികളെല്ലാം ഗംഭീര വിജയമാക്കി മാറ്റി.

ഇതോടെ ജില്ലയിലെ സിപിഐയില്‍ അനിഷേധ്യ നേതാവായി അദ്ദേഹം മാറുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഭാസുരാംഗന്‍ അവിടെ അഡ്‌മിനിസ്‌ട്രേറ്റീവ് കണ്‍വീനറായി. മില്‍മയില്‍ തെരഞ്ഞെടുപ്പ് നടന്ന് ഫല പ്രഖ്യാപനം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷമെങ്കിലും അഡ്‌മിനിട്രേറ്റര്‍മാരുടെ വോട്ടുകൂടി എണ്ണി ഫലം എല്‍ഡിഎഫിനനുകൂലമാക്കുകയായിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതിനിടെയാണ് ഇടിത്തീയായി ഇഡി കണ്ടല ബാങ്കിലെത്തി ഭാസുരാംഗന്‍റെ വീട്ടിലും വാടക വീടുകളിലുമൊക്കെ പരിശോധന ആരംഭിച്ചത്. ഇതോടെ സിപിഐ തീര്‍ത്തും പ്രതിരോധത്തിലായി. കണ്ടലയിലെ നിക്ഷേപത്തട്ടിപ്പിനിരയായവര്‍ സിപിഐ സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.

ഇതൊക്കെ കണക്കിലെടുത്ത് സംസ്ഥാന നേതൃത്വത്തിന്‍റെ കൂടി നിര്‍ദേശ പ്രകാരമാണ് ഒടുവില്‍ ഭാസുരാംഗനെ പുറത്താക്കാന്‍ തിരക്കിട്ടുചേര്‍ന്ന ജില്ല എക്‌സിക്യുട്ടീവ് തീരുമാനമെടുത്തത്. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിലേക്ക് വെളിച്ചം വീശുന്നത് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസാണ്. ജില്ലയിലെ കരുത്തുറ്റ സഹകരണ ബാങ്കുകളിലൊന്നായ കണ്ടല ബാങ്കിന്‍റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കരുവന്നൂര്‍ തട്ടിപ്പിനെ തുടര്‍ന്ന് 2021 ല്‍ സഹകരണ നിയമം 65 പ്രകാരം സഹകരണ രജിസ്‌ട്രാര്‍ അന്വേഷണം ആരംഭിച്ചു.

Also Read : ഭാസുരാംഗന്‍ സിപിഐയില്‍ നിന്നും പുറത്ത്; തീരുമാനം ജില്ല എക്‌സിക്യുട്ടീവില്‍

2005 മുതല്‍ 2021 ഡിസംബര്‍ 31 വരെ ബാങ്കിന് 101 കോടി രൂപയുടെ നിക്ഷേപ മൂല്യ ശോഷണം സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 2023 മെയ് 29ന്, 101 കോടി രൂപയുടെ ശോഷണം സംബന്ധിച്ച് ഉത്തരവാദികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. 2023 സെപ്‌റ്റംബറില്‍ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചു. ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സര്‍ചാര്‍ജ് ചുമത്താനായിരുന്നു അന്വേഷണ സമിതിയുടെ ശുപാര്‍ശ. മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന് 5.11 കോടി രൂപ സര്‍ചാര്‍ജ് ചുമത്തി.

2005 മുതല്‍ 2022 വരെ ഭരണ സമിതി അംഗങ്ങളായിരുന്നവര്‍ക്കും സെക്രട്ടറിമാര്‍ക്കും സര്‍ചാര്‍ജ് ചുമത്തി നഷ്‌ടം തിരിച്ചുപിടിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ശുപാര്‍ശ. നിക്ഷേപകര്‍ പലരും പണം തിരിച്ചെടുക്കാനാകാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയിലുമാണ്. ഇതിനിടെ ഒക്‌ടോബര്‍ 4ന് ബിജെപിയും നവംബര്‍ ഒന്നിന് കോണ്‍ഗ്രസും ബാങ്കിനുമുന്നില്‍ സമരം തുടങ്ങി.

എല്ലാം സൂക്ഷ്‌മമായി വീക്ഷിച്ചുകൊണ്ടിരുന്ന ഇഡി ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ കണ്ടലയില്‍ പറന്നിറങ്ങി. ഇനി ഭാംസുരാംഗന്‍ അറസ്റ്റിലാകുമോ എന്നാണ് അറിയേണ്ടത്. പക്ഷേ ഇഡിയുടെ സാന്നിധ്യം തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുന്നതിന് സഹായകമാകുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും നിക്ഷേപകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.