ETV Bharat / state

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; തിരുവനന്തപുരത്ത് ദമ്പതികള്‍ പിടിയില്‍

author img

By

Published : Nov 18, 2022, 10:05 AM IST

കഠിനംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദമ്പതികള്‍ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വച്ച് പണം തട്ടുകയായിരുന്നു.

couple arrested for pawning fake gold  fake gold arrest  thiruvananthapuram news  crime news  latest malayalam news  fake gold couple arrest  ദമ്പതികൾ പിടിയില്‍  മുക്കുപണ്ടം പണയം വച്ച് പണം തട്ടല്‍  മുക്കുപണ്ടം പണയം അറസ്റ്റ്  തിരുവനന്തപുരം വാര്‍ത്തകള്‍  പുതിയ മലയാളം വാര്‍ത്തകള്‍  മുക്കുപണ്ടം പണയം അറസ്റ്റ്  തട്ടിപ്പ് ദമ്പതികള്‍ പിടിയില്‍  തിരുവനന്തപുരം  തട്ടിപ്പ്
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; തിരുവനന്തപുരത്ത് ദമ്പതികള്‍ പിടിയില്‍

തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ദമ്പതികൾ പിടിയില്‍. നരുവാമൂട് നടുക്കാട് സ്വദേശി ജോമോൾ (21), ഭർത്താവ് കുളത്തൂർ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം.

കഠിനംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദമ്പതികള്‍ ഒന്നര ലക്ഷം രൂപയ്ക്ക് അഞ്ച് വളകൾ പണയം വച്ചു. ദമ്പതികള്‍ക്ക് മുക്കാല്‍ ലക്ഷം രൂപ നൽകിയ സ്ഥാപനമുടമ ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം ദേശസാൽകൃത ബാങ്കിൽ വളകൾ പണയം വയ്ക്കാനായി എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്.

തുടർന്ന് സ്ഥാപനമുടമ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസിന്‍റെ നിർദേശപ്രകാരം ബാക്കി തുക നൽകാമെന്ന് പറഞ്ഞ് ദമ്പതികളെ സ്ഥാപനത്തിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്യനാട് സ്വദേശിയായ അജീബ് ആൻഡ്രൂസ് എന്നയാളാണ് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.

മുക്കുപണ്ടം പണയം വയ്ക്കാൻ ദമ്പതികളെ പറഞ്ഞുവിട്ടത് ഇയാളാണ്. കമ്മിഷൻ വ്യവസ്ഥയിൽ സ്വർണം പണയം വയ്ക്കാൻ ആളെ പറഞ്ഞുവിടുന്നതാണ് അജീബിന്‍റെ രീതി. ഒരു ലക്ഷം രൂപയ്ക്ക് പണയം വച്ചു നൽകിയാൽ 25,000 രൂപ പ്രതിഫലം നൽകും. ആധാർ കാർഡിൽ കൃത്രിമത്വം നടത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

ഇത്തരത്തിൽ പലയിടത്തും തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ദമ്പതികൾ പിടിയിലായെന്ന് മനസിലാക്കിയ അജീബ് വാഹനത്തില്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പിന്തുടർന്ന് പൊലീസ് എത്തിയെങ്കിലും കാറിൽ രക്ഷപ്പെടുകയായിരുന്നു. രണ്ട് കാറുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Also Read: 18 ലക്ഷം രൂപ തട്ടിയെടുത്തു; വ്യാജ സിദ്ധൻ പിടിയിൽ

തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ദമ്പതികൾ പിടിയില്‍. നരുവാമൂട് നടുക്കാട് സ്വദേശി ജോമോൾ (21), ഭർത്താവ് കുളത്തൂർ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം.

കഠിനംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദമ്പതികള്‍ ഒന്നര ലക്ഷം രൂപയ്ക്ക് അഞ്ച് വളകൾ പണയം വച്ചു. ദമ്പതികള്‍ക്ക് മുക്കാല്‍ ലക്ഷം രൂപ നൽകിയ സ്ഥാപനമുടമ ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം ദേശസാൽകൃത ബാങ്കിൽ വളകൾ പണയം വയ്ക്കാനായി എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്.

തുടർന്ന് സ്ഥാപനമുടമ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസിന്‍റെ നിർദേശപ്രകാരം ബാക്കി തുക നൽകാമെന്ന് പറഞ്ഞ് ദമ്പതികളെ സ്ഥാപനത്തിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്യനാട് സ്വദേശിയായ അജീബ് ആൻഡ്രൂസ് എന്നയാളാണ് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.

മുക്കുപണ്ടം പണയം വയ്ക്കാൻ ദമ്പതികളെ പറഞ്ഞുവിട്ടത് ഇയാളാണ്. കമ്മിഷൻ വ്യവസ്ഥയിൽ സ്വർണം പണയം വയ്ക്കാൻ ആളെ പറഞ്ഞുവിടുന്നതാണ് അജീബിന്‍റെ രീതി. ഒരു ലക്ഷം രൂപയ്ക്ക് പണയം വച്ചു നൽകിയാൽ 25,000 രൂപ പ്രതിഫലം നൽകും. ആധാർ കാർഡിൽ കൃത്രിമത്വം നടത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

ഇത്തരത്തിൽ പലയിടത്തും തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ദമ്പതികൾ പിടിയിലായെന്ന് മനസിലാക്കിയ അജീബ് വാഹനത്തില്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പിന്തുടർന്ന് പൊലീസ് എത്തിയെങ്കിലും കാറിൽ രക്ഷപ്പെടുകയായിരുന്നു. രണ്ട് കാറുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Also Read: 18 ലക്ഷം രൂപ തട്ടിയെടുത്തു; വ്യാജ സിദ്ധൻ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.