ETV Bharat / state

KSRTC Salary Issue | 'എന്ത് ചെയ്യണമെന്ന് അറിയില്ല', 30 കോടി കിട്ടിയാലും കെഎസ്ആർടിസി ശമ്പള പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് എംഡി

author img

By

Published : Jul 14, 2023, 12:40 PM IST

Updated : Jul 14, 2023, 1:58 PM IST

കെഎസ്ആർടിസിയില്‍ പകുതി ശമ്പളം നല്‍കാന്‍ 39 കോടി വേണമെന്നും അത് കണ്ടെത്താന്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

KSRTC Salary Issue  KSRTC Salary  KSRTC  BIJU PRABHAKAR  CMD BIJU PRABHAKAR  BIJU PRABHAKAR ON KSRTC SALARY ISSUE  കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  ബിജു പ്രഭാകർ
KSRTC Salary Issue
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ ഐഎന്‍ടിയുസി പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC) ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് സിഎംഡി ബിജു പ്രഭാകർ. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണം. ബാക്കി തുകയ്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ബിജു പ്രഭാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ല. ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഓൺലൈൻ വഴി ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഡീസൽ മോഷ്‌ടിക്കുന്നവർക്കും കളളത്തരം കാണിക്കുവർക്കുമാണ് എംഡി ഒരു പ്രശ്‌നം. ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്നും ബിജു പ്രഭാകർ പറഞ്ഞു.

ജൂലൈ 14 കഴിഞ്ഞിട്ടും ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനയായ ടിഡിഎഫ് (TDF) നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കെഎസ്ആർടിസിയെ നശിപ്പിക്കാനാണ് മാനേജ്‌മെന്‍റ് ശ്രമമെന്ന് വിൻസെന്‍റ് ആരോപിച്ചു.

ശമ്പളം നൽകാതെ സിഎംഡി ഒളിച്ചു കളിക്കുകയാണ്. ജീവനാക്കാർ ബുദ്ധിമുട്ടിലാണ്. 195 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. എന്നിട്ടാണ് സർക്കാർ ധനസഹായം ലഭിച്ചിട്ട് ശമ്പളം നൽകാം എന്നുപറയുന്നത്. കോടതി പറഞ്ഞിട്ട് പോലും മാനേജ്‌മെന്‍റ് കേൾക്കുന്നില്ല.

ജീവനക്കാരുടെ ബുദ്ധിമുട്ട് കോടതിക്ക് മനസിലായി. എന്നാൽ സിഎംഡിക്കു മാത്രം മനസിലാകില്ല. ഗതാഗത വകുപ്പ് മന്ത്രി ധനവകുപ്പിനെ പഴിചാരുകയാണ്.

ധനവകുപ്പ് പണം അനുവദിക്കുന്നില്ലെങ്കിൽ തൊഴിലാളികൾ എന്ത് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു. സ്വിഫ്റ്റ് കമ്പനിയിൽ പിൻവാതിൽ നിയമനമാണ് നടക്കുന്നത്. സിപിഎമ്മിന്‍റെ ഇഷ്‌ടക്കാരെയാണ് നിയമിക്കുന്നത്.

സ്വകാര്യവൽക്കരണമാണ് ഇതിന്‍റെ ലക്ഷ്യം. 72 മാസമായിട്ട് കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. എല്ലാ മാസവും ശമ്പളത്തിനു വേണ്ടി സമരം ചെയ്യുകയാണ് തൊഴിലാളികൾ.

വരും ദിവസങ്ങളിൽ എല്ലാ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെ വീട്ടിലേക്കും സമരം നടത്തും. ശമ്പള വിതരണ പ്രതിസന്ധിക്കെതിരെ ഭരണപക്ഷ സംഘടനയായ സിഐടിയുവും കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്തുകയാണ്. എല്ലാ ജീവനക്കാർക്കും അഞ്ചാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകണമെന്നാണ് തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം.

അതേസമയം, സർക്കാർ സഹായമായ 30 കോടി രൂപ അനുവദിച്ചെങ്കിലും അത് ഇതുവരെയും കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടില്ല. മുൻ മാസങ്ങളിലെ ഉൾപ്പെടെ 80 കോടി രൂപ ധനസഹായമാണ് ഇനി ധനവകുപ്പ് ഇനി നൽകാനുള്ളത്.

കഴിഞ്ഞ മാസത്തെ ശമ്പളവും പെന്‍ഷന്‍ കുടിശികയും മുടങ്ങിയ സാഹചര്യത്തില്‍ നേരത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സിഎംഡി ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.

Also Read : 'കെഎസ്‌ആര്‍ടിസിക്ക് മാസം 220 കോടിയിലേറെ ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് എന്തുകൊണ്ട് ? ; ചോദ്യവുമായി ഹൈക്കോടതി

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ ഐഎന്‍ടിയുസി പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC) ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് സിഎംഡി ബിജു പ്രഭാകർ. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണം. ബാക്കി തുകയ്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ബിജു പ്രഭാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ല. ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഓൺലൈൻ വഴി ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഡീസൽ മോഷ്‌ടിക്കുന്നവർക്കും കളളത്തരം കാണിക്കുവർക്കുമാണ് എംഡി ഒരു പ്രശ്‌നം. ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്നും ബിജു പ്രഭാകർ പറഞ്ഞു.

ജൂലൈ 14 കഴിഞ്ഞിട്ടും ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനയായ ടിഡിഎഫ് (TDF) നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കെഎസ്ആർടിസിയെ നശിപ്പിക്കാനാണ് മാനേജ്‌മെന്‍റ് ശ്രമമെന്ന് വിൻസെന്‍റ് ആരോപിച്ചു.

ശമ്പളം നൽകാതെ സിഎംഡി ഒളിച്ചു കളിക്കുകയാണ്. ജീവനാക്കാർ ബുദ്ധിമുട്ടിലാണ്. 195 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. എന്നിട്ടാണ് സർക്കാർ ധനസഹായം ലഭിച്ചിട്ട് ശമ്പളം നൽകാം എന്നുപറയുന്നത്. കോടതി പറഞ്ഞിട്ട് പോലും മാനേജ്‌മെന്‍റ് കേൾക്കുന്നില്ല.

ജീവനക്കാരുടെ ബുദ്ധിമുട്ട് കോടതിക്ക് മനസിലായി. എന്നാൽ സിഎംഡിക്കു മാത്രം മനസിലാകില്ല. ഗതാഗത വകുപ്പ് മന്ത്രി ധനവകുപ്പിനെ പഴിചാരുകയാണ്.

ധനവകുപ്പ് പണം അനുവദിക്കുന്നില്ലെങ്കിൽ തൊഴിലാളികൾ എന്ത് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു. സ്വിഫ്റ്റ് കമ്പനിയിൽ പിൻവാതിൽ നിയമനമാണ് നടക്കുന്നത്. സിപിഎമ്മിന്‍റെ ഇഷ്‌ടക്കാരെയാണ് നിയമിക്കുന്നത്.

സ്വകാര്യവൽക്കരണമാണ് ഇതിന്‍റെ ലക്ഷ്യം. 72 മാസമായിട്ട് കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. എല്ലാ മാസവും ശമ്പളത്തിനു വേണ്ടി സമരം ചെയ്യുകയാണ് തൊഴിലാളികൾ.

വരും ദിവസങ്ങളിൽ എല്ലാ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെ വീട്ടിലേക്കും സമരം നടത്തും. ശമ്പള വിതരണ പ്രതിസന്ധിക്കെതിരെ ഭരണപക്ഷ സംഘടനയായ സിഐടിയുവും കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്തുകയാണ്. എല്ലാ ജീവനക്കാർക്കും അഞ്ചാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകണമെന്നാണ് തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം.

അതേസമയം, സർക്കാർ സഹായമായ 30 കോടി രൂപ അനുവദിച്ചെങ്കിലും അത് ഇതുവരെയും കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടില്ല. മുൻ മാസങ്ങളിലെ ഉൾപ്പെടെ 80 കോടി രൂപ ധനസഹായമാണ് ഇനി ധനവകുപ്പ് ഇനി നൽകാനുള്ളത്.

കഴിഞ്ഞ മാസത്തെ ശമ്പളവും പെന്‍ഷന്‍ കുടിശികയും മുടങ്ങിയ സാഹചര്യത്തില്‍ നേരത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സിഎംഡി ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.

Also Read : 'കെഎസ്‌ആര്‍ടിസിക്ക് മാസം 220 കോടിയിലേറെ ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് എന്തുകൊണ്ട് ? ; ചോദ്യവുമായി ഹൈക്കോടതി

Last Updated : Jul 14, 2023, 1:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.