ETV Bharat / state

പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; സംരക്ഷണ വലയത്തിനായി ഇനി 40 അംഗ സംഘം

author img

By

Published : Jun 11, 2022, 12:35 PM IST

സുരക്ഷ ഒരുക്കുക ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ; എല്ലാ മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചു

Chief Minister Pinarayi Vijayan s security has increased  CM Pinarayi Vijayan security tightened  മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി  മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു  മുഖ്യമന്ത്രി പിണറായി വിജയൻ സുരക്ഷ  മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ  മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിനായി ഇനി 40 അംഗ സംഘം  മന്ത്രിമാരുടെ സുരക്ഷ വർധിപ്പിച്ചു  all ministers security increased  CM Security led by DySP
പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; സംരക്ഷണ വലയത്തിനായി ഇനി 40 അംഗ സംഘം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണക്കടത്ത് വിവാദമടക്കമുള്ള വിഷയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് 25 അംഗസംഘം സുരക്ഷയൊരുക്കും.

പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ട് കമാൻഡോ വാഹനങ്ങളിലായി കമാൻഡോകൾ, ദ്രുതപരിശോധന വിഭാഗത്തിലെ എട്ടു പേര്‍, ഗണ്‍മാന്‍ എന്നിവരാകും സുരക്ഷയൊരുക്കുക. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാകും സുരക്ഷ ഒരുക്കുന്നത്. മറ്റ് ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ ഒരു പൈലറ്റും എസ്‌കോര്‍ട്ടും അധികമായെത്തും.

ALSO READ:യോഗം വിളിച്ച് എല്‍ഡിഎഫ് : സ്വപ്‌നയുടെ ആരോപണങ്ങളും തൃക്കാക്കര പരാജയവും ചര്‍ച്ച

ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിന്‍റെ എണ്ണം 40 ആകും. മറ്റ് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അഗ്നിരക്ഷാസേന, ആംബുലന്‍സ് എന്നിവയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ചേരും. ഇതോടെ പതിനഞ്ചിലധികം വാഹനങ്ങളാകും വ്യൂഹത്തിലുണ്ടാകുക. ഇതുകൂടാതെ ലോക്കല്‍ പൊലീസ് ഒരുക്കുന്ന സുരക്ഷയുമുണ്ടാകും.

മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുടെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെഡ് പ്ലസ് കാറ്റഗറിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങള്‍ വരുന്നത്. ഇതിനുപുറമെ എല്ലാ മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്ക് എല്ലാം എസ്‌കോര്‍ട്ട് അനുവദിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണക്കടത്ത് വിവാദമടക്കമുള്ള വിഷയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് 25 അംഗസംഘം സുരക്ഷയൊരുക്കും.

പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ട് കമാൻഡോ വാഹനങ്ങളിലായി കമാൻഡോകൾ, ദ്രുതപരിശോധന വിഭാഗത്തിലെ എട്ടു പേര്‍, ഗണ്‍മാന്‍ എന്നിവരാകും സുരക്ഷയൊരുക്കുക. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാകും സുരക്ഷ ഒരുക്കുന്നത്. മറ്റ് ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ ഒരു പൈലറ്റും എസ്‌കോര്‍ട്ടും അധികമായെത്തും.

ALSO READ:യോഗം വിളിച്ച് എല്‍ഡിഎഫ് : സ്വപ്‌നയുടെ ആരോപണങ്ങളും തൃക്കാക്കര പരാജയവും ചര്‍ച്ച

ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിന്‍റെ എണ്ണം 40 ആകും. മറ്റ് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അഗ്നിരക്ഷാസേന, ആംബുലന്‍സ് എന്നിവയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ചേരും. ഇതോടെ പതിനഞ്ചിലധികം വാഹനങ്ങളാകും വ്യൂഹത്തിലുണ്ടാകുക. ഇതുകൂടാതെ ലോക്കല്‍ പൊലീസ് ഒരുക്കുന്ന സുരക്ഷയുമുണ്ടാകും.

മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുടെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെഡ് പ്ലസ് കാറ്റഗറിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങള്‍ വരുന്നത്. ഇതിനുപുറമെ എല്ലാ മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്ക് എല്ലാം എസ്‌കോര്‍ട്ട് അനുവദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.