ETV Bharat / state

ഞായറാഴ്‌ച എല്ലാ ഡോക്‌ടർമാരും ലീവ്: ചെങ്കല്‍ സംഭവത്തില്‍ മെഡിക്കൽ ഓഫീസർ ഇൻചാർജിന് സസ്‌പെൻഷൻ - ചെങ്കൽ

തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്‌ച പരിശോധനക്കായി ഡോക്‌ടറുടെ സേവനം ലഭ്യമായിരുന്നില്ല. ഒരു ദിവസം ആരോഗ്യ കേന്ദ്രത്തിലെ മൂന്ന് ഡോക്‌ടർമാർക്കും അവധി അനുവദിക്കുകയായിരുന്നു.

ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രം  Chengal Family Health Centre  Chengal  Family Health Centre  തിരുവനന്തപുരം  health news  hospital news  ചെങ്കൽ  മെഡിക്കല്‍ ഓഫീസർ
ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രം
author img

By

Published : Jan 10, 2023, 9:59 AM IST

തിരുവനന്തപുരം: ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്‌ച (08.01.2023) ഡോക്‌ടർമാർ ആരും ഇല്ലാതിരുന്ന സംഭവത്തിൽ മെഡിക്കൽ ഓഫീസർ ഇൻചാർജിന് സസ്പെൻഷൻ. മെഡിക്കൽ ഓഫീസർ ഡോക്‌ടർ ടി.എ റെജിനോൾഡിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌ത് ഉത്തരവിട്ടത്. ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ നിർദ്ദേശത്തെ തുടർന്ന് വകുപ്പ് ഡയറക്‌ടർ ഉത്തരവിറക്കിയത്.

മൂന്ന് ഡോക്‌ടർമാർ ഉള്ള ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്‌ച ആരും എത്തിയിരുന്നില്ല. ഇതോടെ ഒപിയുടെ പ്രവർത്തനം പൂർണമായും സ്‌തംഭിച്ചിരുന്നു. ഇന്ന് ഒ.പി പ്രവർത്തിക്കുന്നില്ല എന്ന ബോർഡും ആശുപത്രിയിൽ സ്ഥാപിച്ചിരുന്നു.

ദിവസവും ആയിരത്തോളം പേരാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. ഡോക്‌ടർ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ പ്രതിഷേധിച്ചു. ഇതോടെ പൂവാർ ആശുപത്രിയിൽ നിന്ന് ഉച്ചയോടെ ഡോക്‌ടർ എത്തിയാണ് രോഗികളെ പരിശോധിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അന്വേഷിച്ച് കർശനമായ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയുടെ ചുമതലയുള്ള ഡോക്‌ടർ വീഴ്‌ച വന്നതായി കണ്ടെത്തിയത്.

തിരുവനന്തപുരം: ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്‌ച (08.01.2023) ഡോക്‌ടർമാർ ആരും ഇല്ലാതിരുന്ന സംഭവത്തിൽ മെഡിക്കൽ ഓഫീസർ ഇൻചാർജിന് സസ്പെൻഷൻ. മെഡിക്കൽ ഓഫീസർ ഡോക്‌ടർ ടി.എ റെജിനോൾഡിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌ത് ഉത്തരവിട്ടത്. ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ നിർദ്ദേശത്തെ തുടർന്ന് വകുപ്പ് ഡയറക്‌ടർ ഉത്തരവിറക്കിയത്.

മൂന്ന് ഡോക്‌ടർമാർ ഉള്ള ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്‌ച ആരും എത്തിയിരുന്നില്ല. ഇതോടെ ഒപിയുടെ പ്രവർത്തനം പൂർണമായും സ്‌തംഭിച്ചിരുന്നു. ഇന്ന് ഒ.പി പ്രവർത്തിക്കുന്നില്ല എന്ന ബോർഡും ആശുപത്രിയിൽ സ്ഥാപിച്ചിരുന്നു.

ദിവസവും ആയിരത്തോളം പേരാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. ഡോക്‌ടർ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ പ്രതിഷേധിച്ചു. ഇതോടെ പൂവാർ ആശുപത്രിയിൽ നിന്ന് ഉച്ചയോടെ ഡോക്‌ടർ എത്തിയാണ് രോഗികളെ പരിശോധിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അന്വേഷിച്ച് കർശനമായ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയുടെ ചുമതലയുള്ള ഡോക്‌ടർ വീഴ്‌ച വന്നതായി കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.