ETV Bharat / state

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി, തീരുമാനം ഏകകണ്‌ഠമെന്ന് ഡി രാജ

author img

By ETV Bharat Kerala Team

Published : Dec 10, 2023, 5:13 PM IST

Updated : Dec 10, 2023, 7:06 PM IST

CPI state secretary : ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ

സിപിഐ ദേശീയ സെക്രട്ടറി ഡി രാജ  ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി  സിപിഐ സംസ്ഥാന സെക്രട്ടറി  സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല  Binoy Viswam MP  CPI State Secretary  CPI State Secretary Binoy Viswam  Binoy Viswam as CPI State Secretary  Kanam Rajendran  Kanam Rajendran died  കാനം രാജേന്ദ്രൻ  സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം  Binoy Viswam MP CPI State Secretary
Binoy Viswam MP
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം

തിരുവനന്തപുരം : സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം എംപിക്ക് ചുമതല. നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് ബിനോയ്‌ വിശ്വത്തെ ചുമതല ഏല്‍പ്പിച്ചത്. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം (Binoy Viswam MP has the charge of CPI State Secretary).

ഏകകണ്‌ഠമായാണ് ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതെന്നും നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ഡി രാജ അറിയിച്ചു. 28ന് സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് തീരുമാനം അംഗീകരിക്കും. അതേസമയം തന്നെ ഏൽപ്പിച്ച കർത്തവ്യം ഭംഗിയായി നിറവേറ്റാനാകും എന്നാണ് പ്രതീക്ഷയെന്ന് ബിനോയ് വിശ്വം എംപി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ചുമതലയിൽ പരാജയപ്പെടില്ല എന്നാണ് വിശ്വാസമെന്നും മുൻഗാമിളുടെ അത്രയും യോഗ്യത തനിക്ക് ഇല്ലായെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്‍റെ കുറവും കഴിവും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിനെ വിമർശിച്ചിട്ടുണ്ട്. തകർക്കാൻ വേണ്ടി അല്ല വിമർശനം. എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തും. എൽഡിഎഫ് ആണ് ശരിയെന്നും അതോടൊപ്പം സിപിഐ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രാജ്യസഭ എംപിയായ ബിനോയ് വിശ്വത്തിന്‍റെ കാലാവധി ആറുമാസത്തിനകം പൂർത്തിയാകും. നേരത്തെ കാനത്തിന്‍റെ ആരോഗ്യവാസ്ഥ മോശമായ സാഹചര്യത്തിൽ പാർട്ടിയുടെ ചുമതല ബിനോയ് വിശ്വത്തിന് നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

1992 മുതൽ 1998 വരെ സിപിഐ ദേശീയ കൗൺസിൽ അംഗമായ ബിനോയ് വിശ്വം 2001 മുതൽ 2011 വരെ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിൽ നിന്നും നിയമസഭ സാമാജികനും 2006- 2011ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയുമായിരുന്നു. നിലവിൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്‍റെ വർക്കിങ് പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം.

കാനം രാജേന്ദ്രന് വിട നല്‍കി കേരളം: വിടവാങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കേരളം (Kanam Rajendran Funeral). ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഇന്ന് രാവിലെ 11.30നാണ് ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അടക്കമുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.

എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാർ, മത മേലധ്യക്ഷൻമാർ, സാംസ്‌കാരിക നായകന്മാരടക്കം നിരവധിയാളുകൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സംസ്‌കാര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് മുഖ്യമന്ത്രി കാനത്തിന്‍റെ വസതിയിൽ നിന്ന് മടങ്ങിയത്. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ മന്ത്രിമാരടക്കമുള്ളവർ പങ്കെടുത്തു.

പുലർച്ചെ ഒരു മണിയോടെ കോട്ടയത്തെ പാർട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെയാണ് കാനത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിശ്ചയിച്ച 21 കേന്ദ്രങ്ങളിൽ വലിയ ജനാവലി യാത്രാമൊഴി ഏകാൻ അണിനിരന്നിരുന്നു.

READ MORE: കാനം രാജേന്ദ്രന് വിട നല്‍കി കേരളം; ആദരാഞ്ജലി അർപ്പിക്കാന്‍ ആയിരങ്ങൾ

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം

തിരുവനന്തപുരം : സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം എംപിക്ക് ചുമതല. നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് ബിനോയ്‌ വിശ്വത്തെ ചുമതല ഏല്‍പ്പിച്ചത്. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം (Binoy Viswam MP has the charge of CPI State Secretary).

ഏകകണ്‌ഠമായാണ് ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതെന്നും നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ഡി രാജ അറിയിച്ചു. 28ന് സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് തീരുമാനം അംഗീകരിക്കും. അതേസമയം തന്നെ ഏൽപ്പിച്ച കർത്തവ്യം ഭംഗിയായി നിറവേറ്റാനാകും എന്നാണ് പ്രതീക്ഷയെന്ന് ബിനോയ് വിശ്വം എംപി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ചുമതലയിൽ പരാജയപ്പെടില്ല എന്നാണ് വിശ്വാസമെന്നും മുൻഗാമിളുടെ അത്രയും യോഗ്യത തനിക്ക് ഇല്ലായെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്‍റെ കുറവും കഴിവും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിനെ വിമർശിച്ചിട്ടുണ്ട്. തകർക്കാൻ വേണ്ടി അല്ല വിമർശനം. എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തും. എൽഡിഎഫ് ആണ് ശരിയെന്നും അതോടൊപ്പം സിപിഐ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രാജ്യസഭ എംപിയായ ബിനോയ് വിശ്വത്തിന്‍റെ കാലാവധി ആറുമാസത്തിനകം പൂർത്തിയാകും. നേരത്തെ കാനത്തിന്‍റെ ആരോഗ്യവാസ്ഥ മോശമായ സാഹചര്യത്തിൽ പാർട്ടിയുടെ ചുമതല ബിനോയ് വിശ്വത്തിന് നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

1992 മുതൽ 1998 വരെ സിപിഐ ദേശീയ കൗൺസിൽ അംഗമായ ബിനോയ് വിശ്വം 2001 മുതൽ 2011 വരെ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിൽ നിന്നും നിയമസഭ സാമാജികനും 2006- 2011ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയുമായിരുന്നു. നിലവിൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്‍റെ വർക്കിങ് പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം.

കാനം രാജേന്ദ്രന് വിട നല്‍കി കേരളം: വിടവാങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കേരളം (Kanam Rajendran Funeral). ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഇന്ന് രാവിലെ 11.30നാണ് ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അടക്കമുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.

എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാർ, മത മേലധ്യക്ഷൻമാർ, സാംസ്‌കാരിക നായകന്മാരടക്കം നിരവധിയാളുകൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സംസ്‌കാര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് മുഖ്യമന്ത്രി കാനത്തിന്‍റെ വസതിയിൽ നിന്ന് മടങ്ങിയത്. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ മന്ത്രിമാരടക്കമുള്ളവർ പങ്കെടുത്തു.

പുലർച്ചെ ഒരു മണിയോടെ കോട്ടയത്തെ പാർട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെയാണ് കാനത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിശ്ചയിച്ച 21 കേന്ദ്രങ്ങളിൽ വലിയ ജനാവലി യാത്രാമൊഴി ഏകാൻ അണിനിരന്നിരുന്നു.

READ MORE: കാനം രാജേന്ദ്രന് വിട നല്‍കി കേരളം; ആദരാഞ്ജലി അർപ്പിക്കാന്‍ ആയിരങ്ങൾ

Last Updated : Dec 10, 2023, 7:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.