ETV Bharat / state

വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികൾ അറസ്റ്റില്‍ - Attackers arrested

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത പ്രതികളെ പള്ളിക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്

വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികൾ അറസ്റ്റില്‍
author img

By

Published : Sep 28, 2019, 7:44 PM IST

Updated : Sep 28, 2019, 8:18 PM IST

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത പ്രതികളെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശികളായ സിഎസ്കെ മന്ദിരത്തിൽ സുഗതകുമാർ, ഇയാളുടെ മകൻ രഞ്ചീഷ് സുഗതൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

ഈ മാസം 14 നാണ് പള്ളിക്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടറെ പ്രതികള്‍ കൈയ്യേറ്റം ചെയ്തത്. പനിക്ക് ചികിത്സ തേടിയ വീട്ടമ്മ രക്തപരിശോധനാ ഫലവുമായി ഡോക്ടറെ കാണാന്‍ എത്തിയപ്പോള്‍ പുറത്തെ മുഴ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ അതിനുള്ള സംവിധാനം ഇല്ലാത്തതിനാൽ സർജനെ കാണിച്ചശേഷം താലൂക്ക് ആശുപത്രിയിലോ ജനറൽ ആശുപത്രിയിലോ സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചു. ഇത് അംഗീകരിക്കാതെ വീട്ടമ്മ ഭര്‍ത്താവിനെയും മകനെയും വിവരമറിയിച്ചു. ഇരുവരും ആശുപത്രിയിലെത്തി ഡോക്ടറെ അസഭ്യം പറയുകയും സംഭവം ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ കൈയ്യേറ്റം ചെയ്ത് ഫോൺ നശിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.

വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികൾ അറസ്റ്റില്‍

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പള്ളിക്കൽ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യം നിഷേധിച്ച കോടതി അന്വേഷണത്തില്‍ പൊലീസിനോട് സഹകരിക്കാന്‍ ഉത്തരവിട്ടു. ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത പ്രതികളെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശികളായ സിഎസ്കെ മന്ദിരത്തിൽ സുഗതകുമാർ, ഇയാളുടെ മകൻ രഞ്ചീഷ് സുഗതൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

ഈ മാസം 14 നാണ് പള്ളിക്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടറെ പ്രതികള്‍ കൈയ്യേറ്റം ചെയ്തത്. പനിക്ക് ചികിത്സ തേടിയ വീട്ടമ്മ രക്തപരിശോധനാ ഫലവുമായി ഡോക്ടറെ കാണാന്‍ എത്തിയപ്പോള്‍ പുറത്തെ മുഴ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ അതിനുള്ള സംവിധാനം ഇല്ലാത്തതിനാൽ സർജനെ കാണിച്ചശേഷം താലൂക്ക് ആശുപത്രിയിലോ ജനറൽ ആശുപത്രിയിലോ സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചു. ഇത് അംഗീകരിക്കാതെ വീട്ടമ്മ ഭര്‍ത്താവിനെയും മകനെയും വിവരമറിയിച്ചു. ഇരുവരും ആശുപത്രിയിലെത്തി ഡോക്ടറെ അസഭ്യം പറയുകയും സംഭവം ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ കൈയ്യേറ്റം ചെയ്ത് ഫോൺ നശിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.

വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികൾ അറസ്റ്റില്‍

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പള്ളിക്കൽ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യം നിഷേധിച്ച കോടതി അന്വേഷണത്തില്‍ പൊലീസിനോട് സഹകരിക്കാന്‍ ഉത്തരവിട്ടു. ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Intro:വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.


ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ആശുപത്രിക്ക് നേരേ അക്രമം കാട്ടുകയും ചെയ്ത പ്രതികളെ പള്ളിയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളായ പള്ളിയ്ക്കൽ സി എസ് കെ മന്ദിരത്തിൽ സുഗതകുമാർ ഇയാളുടെ മകൻ രഞ്ചീഷ് സുഗതൻ എന്നിവരെ പിടികൂടിയത്. രഞ്ചീഷിനെ കാട്ടു പുതുശ്ശേരിയിൽ നിന്നും സുഗതകു മാറിനെ പള്ളിയ്ക്കൽ ജംഗ്ഷനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14 നായിരുന്നു
പള്ളിക്കൽ കമ്യൂണിറ്റി ഹെൽത്ത്
സെന്ററിൽ ഡ്യൂട്ടിയ്ക്കിടെ ഡോക്ടറെ കൈയ്യേറ്റം ചെയ്തത്. പനി
ക്ക് ചികിത്സ തേടിയ വീട്ടമ്മ രക്തപരിശോധനാ ഫലവുമായി
എത്തിയ അവസരത്തിൽ പുറത്തെ മുഴ ഡോക്ടറെ കാണിച്ചശേഷം അത് നീക്കം ചെയ്യണമെന്ന്
ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹെൽ
ത്ത് സെന്ററിൽ അതിനുള്ള സം
വിധാനം ഇല്ലാത്തതിനാൽ സർജനെ കാണിച്ചശേഷം താലുക്ക് ആശുപത്രിയിലോ ജനറൽ
ആശുപത്രിയിലോ സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചു.
ഇത് അംഗീകരിക്കാൻ കൂട്ടാക്കാതെ വാക്കേറ്റത്തിലേർപ്പെട്ട ഇവർ അറിയിച്ചതനുസരിച്ച് ഇവരു
ടെ ഭർത്താവും മകനും ആശുപത്രിയിലെ
ത്തി ഡോക്ടറെ തെറിവിളിക്കുക
യും ഇത് ഫോണിൽ റെക്കോർഡ്
ചെയ്യാൻ ശ്രമിച്ചപ്പോൾ കൈയ്യ
റ്റം ചെയ്തശേഷം ഫോൺ നശിപ്പി
ക്കുകയുമായിരുന്നുവെന്ന് പരാതി
യിൽ പറയുന്നു. ആശുപത്രി ജീവ
നക്കാരെത്തിയാണ് ഡോക്ടറെ ര
ക്ഷിച്ചത്. ഡോക്ടറുടെ പരാതിയി
ൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്ര
കാരം പള്ളിക്കൽ പോലീസ് കേസെടുത്തിരുന്നു.തുടർന്ന് ഇവർ ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ ഇവർക്ക് ജാമ്യം നിഷേധിക്കുകയും അന്വേഷണത്തിന് പോലീസിനോട് സഹകരിക്കാനും ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിൽ പള്ളിയ്ക്കൽ ഐ.എസ് .എച്ച് .ഒ അജി.ജി. നാഥ് എസ് .ഐ പി.അനിൽകുമാർ എ .എസ് .ഐ അജയൻ, സി .പി. ഒ മാരായ സുധീർ, ബിജുകുമാർ, സുനിൽകമാർ, ഷാഡോ ടീമംഗങ്ങളായ ദിലീപ്, ഫിറോസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.Body:. ......Conclusion:
Last Updated : Sep 28, 2019, 8:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.