ETV Bharat / state

'എസ്.സി പ്രമോട്ടർമാരായി പാർട്ടി കൊടി പിടിച്ചവർ മാത്രം മതി' ; വിവാദമായി എകെഎസ് നേതാവിന്‍റെ ശബ്‌ദ സന്ദേശം

author img

By

Published : May 23, 2023, 2:54 PM IST

സിപിഎമ്മുമായി ബന്ധമുള്ളവരെ എസ്‌.സി പ്രമോട്ടർമാരായി ശുപാർശ ചെയ്യണമെന്ന് ശബ്‌ദ സന്ദേശത്തിൽ

എകെഎസ് നേതാവിന്‍റെ ശബ്‌ദ സന്ദേശം  എസ്‌സി പ്രമോട്ടർ  സിപിഎം  എസ്‌സി പ്രമോട്ടർ നിയമനം  തിരുവനന്തപുരം കോർപ്പറേഷൻ  വി ഡി സതീശൻ  VD Satheesan  വിവാദമായി എകെഎസ് നേതാവിന്‍റെ ശബ്‌ദ സന്ദേശം  aks leader controversial voice message  SC Promoter appointment
എകെഎസ് നേതാവിന്‍റെ ശബ്‌ദ സന്ദേശം

എകെഎസ് നേതാവിന്‍റെ ശബ്‌ദ സന്ദേശം

തിരുവനന്തപുരം : എസ്.സി പ്രമോട്ടർമാരായി പാർട്ടി കൊടി പിടിച്ചവരെ മാത്രം നിയമിച്ചാൽ മതിയെന്ന സിപിഎം അനുകൂല സംഘടനയായ ആദിവാസി ക്ഷേമ സമിതി നേതാവിന്‍റെ ശബ്‌ദരേഖ വിവാദത്തിൽ. പാർട്ടിയുമായി സഹകരിക്കാത്തവരെയും സംഘടനയുമായി ബന്ധമില്ലാത്തവരെയും നിയമനത്തിൽ നിന്ന് ഒഴിവാക്കണമെന്നും, നിലവിലെ പ്രമോട്ടർമാർക്ക് സംഘടനയുമായി ബന്ധമില്ലെന്നും അവരെ വീണ്ടും പ്രമോട്ടർമാരാക്കരുതെന്നും ശബ്‌ദ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഈ മാസം 20-ാം തീയതിയാണ് എസ്‌.സി പ്രമോട്ടർമാരുടെ താത്‌കാലിക നിയമനത്തിനായി സർക്കാർ അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂൺ മാസം അഞ്ചാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി. ഇതിന് പിന്നാലെയാണ് ആദിവാസി ക്ഷേമസമിതിയുടെ തിരുവനന്തപുരം ജില്ല നേതാവ് സംഘടനയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വിവാദമായ ശബ്‌ദ സന്ദേശം ഇട്ടത്.

സർക്കാർ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ തന്നെ നിലവിലെ പ്രമോട്ടർമാർ വീണ്ടും നിയമനത്തിനായി ശ്രമം തുടങ്ങിയെന്നും ഇതിനായി നേതാക്കളെ എല്ലാം വിളിക്കുകയാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രമോട്ടർമാരായി ജോലി ചെയ്യുന്നവർക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.

ആദിവാസി ക്ഷേമസമിതിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് പോലും തിരിഞ്ഞുനോക്കാത്തവരാണ് പലരും. ഇവർക്ക് പുനർനിയമനം നൽകരുത്. സിപിഎമ്മുമായി ബന്ധമുള്ളവരെ ശുപാർശ ചെയ്യാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ജോലിക്ക് കയറിയ ശേഷം എല്ലാം ശരിയാക്കാം എന്ന് പറയുന്നവരെ നിയമിക്കരുത്. പ്രമോട്ടർമാരെ നിയമിക്കുന്നതിന് മുമ്പ് ആദിവാസി ക്ഷേമ സമിതിയുടെ ഘടകങ്ങളുമായി ആലോചിക്കണം. നിയമിക്കുന്നവരുടെ പശ്ചാത്തലം സംഘടന പരിശോധിക്കണമെന്നും നേതാവ് വ്യക്തമാക്കുന്നുണ്ട്.

സംഘടനയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പിൻവാതിൽ നിയമനവും സ്വജനപക്ഷവുമാണ് നടക്കുന്നതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിലടക്കം നിയമന വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ശബ്‌ദ സന്ദേശവും വെളിപ്പെട്ടിരിക്കുന്നത്.

എസ് സി വിഭാഗത്തിലുള്ളവർക്ക് സർക്കാർ നൽകുന്ന സേവനങ്ങളും പദ്ധതികളും അവരിലേക്ക് എത്തിക്കുന്നതിനാണ് പ്രമോട്ടർമാരെ നിയമിക്കുന്നത്. ആ വിഭാഗത്തിലുള്ളവർക്ക് സർക്കാരുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിനും ആവശ്യമായ സഹായവും പ്രമോട്ടർമാരാണ് നൽകുന്നത്. ഈ നിയമനത്തിലാണ് പാർട്ടി പ്രവർത്തകർ മാത്രം മതിയെന്ന് ആദിവാസി ക്ഷേമസമിതി നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാർട്ടിക്കാരെ കുത്തി നിറയ്ക്കാൻ ശ്രമമെന്ന് വി ഡി സതീശൻ

പാർട്ടിക്കാരെ കുത്തി നിറയ്ക്കാൻ ശ്രമം : എസ്.സി പ്രമോട്ടർമാരായി സിപിഎം പ്രവർത്തകർ മാത്രം മതിയെന്ന ആദിവാസി ക്ഷേമസമിതി നേതാവിന്‍റെ ശബ്‌ദ സന്ദേശം പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന് വി ഡി സതീശൻ. സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

പാർട്ടിക്കാരെ കുത്തി നിറയ്ക്കാനുള്ള ശ്രമമാണ് എല്ലായിടത്തും നടക്കുന്നത്. പാർട്ടിക്കാരല്ലാത്ത ആർക്കും ജോലി ലഭിക്കാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ഉടനീളം ഇതാണ് സ്ഥിതി. പാർട്ടി കൃത്യമായ സന്ദേശമാണ് താഴെ തട്ടിലേക്ക് നൽകുന്നത്. ഇതനുസരിച്ചാണ് പഞ്ചായത്തുകളിലടക്കം നിയമനം നടക്കുന്നത്.

ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആരോപണമുയർന്ന തസ്‌തികളിൽ നിയമന നടപടി നിർത്തിവയ്ക്കണം. ശേഷം സുതാര്യമായി നിയമനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എകെഎസ് നേതാവിന്‍റെ ശബ്‌ദ സന്ദേശം

തിരുവനന്തപുരം : എസ്.സി പ്രമോട്ടർമാരായി പാർട്ടി കൊടി പിടിച്ചവരെ മാത്രം നിയമിച്ചാൽ മതിയെന്ന സിപിഎം അനുകൂല സംഘടനയായ ആദിവാസി ക്ഷേമ സമിതി നേതാവിന്‍റെ ശബ്‌ദരേഖ വിവാദത്തിൽ. പാർട്ടിയുമായി സഹകരിക്കാത്തവരെയും സംഘടനയുമായി ബന്ധമില്ലാത്തവരെയും നിയമനത്തിൽ നിന്ന് ഒഴിവാക്കണമെന്നും, നിലവിലെ പ്രമോട്ടർമാർക്ക് സംഘടനയുമായി ബന്ധമില്ലെന്നും അവരെ വീണ്ടും പ്രമോട്ടർമാരാക്കരുതെന്നും ശബ്‌ദ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഈ മാസം 20-ാം തീയതിയാണ് എസ്‌.സി പ്രമോട്ടർമാരുടെ താത്‌കാലിക നിയമനത്തിനായി സർക്കാർ അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂൺ മാസം അഞ്ചാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി. ഇതിന് പിന്നാലെയാണ് ആദിവാസി ക്ഷേമസമിതിയുടെ തിരുവനന്തപുരം ജില്ല നേതാവ് സംഘടനയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വിവാദമായ ശബ്‌ദ സന്ദേശം ഇട്ടത്.

സർക്കാർ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ തന്നെ നിലവിലെ പ്രമോട്ടർമാർ വീണ്ടും നിയമനത്തിനായി ശ്രമം തുടങ്ങിയെന്നും ഇതിനായി നേതാക്കളെ എല്ലാം വിളിക്കുകയാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രമോട്ടർമാരായി ജോലി ചെയ്യുന്നവർക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.

ആദിവാസി ക്ഷേമസമിതിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് പോലും തിരിഞ്ഞുനോക്കാത്തവരാണ് പലരും. ഇവർക്ക് പുനർനിയമനം നൽകരുത്. സിപിഎമ്മുമായി ബന്ധമുള്ളവരെ ശുപാർശ ചെയ്യാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ജോലിക്ക് കയറിയ ശേഷം എല്ലാം ശരിയാക്കാം എന്ന് പറയുന്നവരെ നിയമിക്കരുത്. പ്രമോട്ടർമാരെ നിയമിക്കുന്നതിന് മുമ്പ് ആദിവാസി ക്ഷേമ സമിതിയുടെ ഘടകങ്ങളുമായി ആലോചിക്കണം. നിയമിക്കുന്നവരുടെ പശ്ചാത്തലം സംഘടന പരിശോധിക്കണമെന്നും നേതാവ് വ്യക്തമാക്കുന്നുണ്ട്.

സംഘടനയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പിൻവാതിൽ നിയമനവും സ്വജനപക്ഷവുമാണ് നടക്കുന്നതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിലടക്കം നിയമന വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ശബ്‌ദ സന്ദേശവും വെളിപ്പെട്ടിരിക്കുന്നത്.

എസ് സി വിഭാഗത്തിലുള്ളവർക്ക് സർക്കാർ നൽകുന്ന സേവനങ്ങളും പദ്ധതികളും അവരിലേക്ക് എത്തിക്കുന്നതിനാണ് പ്രമോട്ടർമാരെ നിയമിക്കുന്നത്. ആ വിഭാഗത്തിലുള്ളവർക്ക് സർക്കാരുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിനും ആവശ്യമായ സഹായവും പ്രമോട്ടർമാരാണ് നൽകുന്നത്. ഈ നിയമനത്തിലാണ് പാർട്ടി പ്രവർത്തകർ മാത്രം മതിയെന്ന് ആദിവാസി ക്ഷേമസമിതി നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാർട്ടിക്കാരെ കുത്തി നിറയ്ക്കാൻ ശ്രമമെന്ന് വി ഡി സതീശൻ

പാർട്ടിക്കാരെ കുത്തി നിറയ്ക്കാൻ ശ്രമം : എസ്.സി പ്രമോട്ടർമാരായി സിപിഎം പ്രവർത്തകർ മാത്രം മതിയെന്ന ആദിവാസി ക്ഷേമസമിതി നേതാവിന്‍റെ ശബ്‌ദ സന്ദേശം പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന് വി ഡി സതീശൻ. സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

പാർട്ടിക്കാരെ കുത്തി നിറയ്ക്കാനുള്ള ശ്രമമാണ് എല്ലായിടത്തും നടക്കുന്നത്. പാർട്ടിക്കാരല്ലാത്ത ആർക്കും ജോലി ലഭിക്കാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ഉടനീളം ഇതാണ് സ്ഥിതി. പാർട്ടി കൃത്യമായ സന്ദേശമാണ് താഴെ തട്ടിലേക്ക് നൽകുന്നത്. ഇതനുസരിച്ചാണ് പഞ്ചായത്തുകളിലടക്കം നിയമനം നടക്കുന്നത്.

ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആരോപണമുയർന്ന തസ്‌തികളിൽ നിയമന നടപടി നിർത്തിവയ്ക്കണം. ശേഷം സുതാര്യമായി നിയമനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.