ETV Bharat / state

ഭാര്യയുമായി രഹസ്യ ബന്ധം, യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊന്ന് കനാലിൽ തള്ളി; പ്രതി പിടിയിൽ

author img

By

Published : Feb 10, 2023, 10:44 AM IST

Updated : Feb 10, 2023, 11:11 AM IST

അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി

അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
പത്തനംതിട്ട തൊലപാതക കേസിൽ പിടിയിലായ പ്രതിയുമായി പൊലീസ്

പത്തനംതിട്ട: ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. കലഞ്ഞൂർ കുടുത്ത കനാൽ ഭാഗം സ്വദേശി അനന്തുവാണ് (27) കൊല്ലപ്പെട്ടത്. കേസിൽ കലഞ്ഞൂർ കുടുത്ത കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാറിനെയാണ് (37) കൂടൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ചൊവ്വാഴ്‌ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് അനന്തുവിന്‍റെ മൃതദേഹം കണ്ടത്. ഇരുവരും തമ്മിൽ മുൻപ് വാക്കുതർക്കമുണ്ടായതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഞായറാഴ്‌ച റബ്ബർ പ്ലാന്‍റേഷൻ തോട്ടത്തിലിരുന്ന് അനന്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചു.

കൊലപാതകം ആസൂത്രിതം: ഈസമയം അവിടെയെത്തിയ ശ്രീകുമാർ കൂട്ടുകാർ പോകുന്നവരെ കാത്തുനിന്നു. സുഹൃത്തുക്കൾ മടങ്ങിയശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അനന്തുവിനെ പിന്നിലൂടെയെത്തിയ പ്രതി കമ്പിവടികൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് മരണമുറപ്പാക്കിയ പ്രതി മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.

ഞായറാഴ്‌ച വൈകിട്ട് 7.30ന് ശേഷം അനന്തുവിനെ കാണാതാകുന്നത്. തുടർന്ന് തിങ്കളാഴ്‌ച അനന്തുവിന്‍റെ പിതാവ് രാജൻ കൂടൽ സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തിരോധാനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ ചൊവ്വാഴ്‌ചയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.

രക്തത്തുള്ളികൾ വഴിത്തിരിവായി: സ്ഥലത്തുകണ്ട രക്തത്തുള്ളികളിൽ സംശയം തോന്നിയ പൊലീസ്, അത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൂടൽ പൊലീസ് ഇൻക്വസ്‌റ്റ് തയ്യാറാക്കി മൃതദേഹം പരിശോധിച്ചപ്പോൾ, ഇടതു ചെവിക്ക് താഴെ തലയുടെ പുറകിൽ 10 സെന്‍റീമീറ്റർ വലിപ്പത്തിലുള്ള ഒരു മുറിവും അതിനോട് ചേർന്ന് സമാനമായ രണ്ടു മുറിവുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴരയോടുകൂടി അനന്തുവും സമീപവാസിയായ ശ്രീകുമാറും തമ്മിൽ വീടിനു സമീപം വഴക്കുണ്ടായതായി നാട്ടുകാരിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൊലപാതകത്തിനുള്ള കാരണം: പോസ്റ്റ്‌മോർട്ടത്തിൽ അനന്തുവിന്‍റെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ സ്ഥിരീകരിക്കുകയും ചെയ്‌തു. പ്ലമ്പർ ജോലി ചെയ്‌തു വന്ന അനന്തുവും ശ്രീകുമാറിന്‍റെ ഭാര്യയും തമ്മിൽ ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി വ്യക്തമായി.

പിടികൂടിയത് മൽപ്പിടുത്തത്തിലൂടെ: ഇക്കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ പൊലീസിന് ശ്രീകുമാർ ഒളിവിൽ പോയതായി ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തുമണ്ണിലെ ബന്ധുവിന്‍റെ വീട്ടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും രാത്രി 10 മണിയോടുകൂടി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌തത്. ഇവിടെ ഇയാൾ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

വിവരമറിഞ്ഞ പൊലീസ് ഇൻസ്‌പെക്‌ടറും സംഘവും ബുധനാഴ്‌ച രാത്രി സ്ഥലത്തെത്തി ഷെഡിന് സമീപം പതുങ്ങിയിരുന്നു. രാത്രി ഷെഡിൽ എത്തിയ പ്രതി പൊലീസിനെക്കണ്ട് വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. ശ്രീകുമാറിനെ കീഴടക്കാനുള്ള മൽപ്പിടിത്തത്തിനിടെ പൊലീസുകാരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

കുറ്റം ഏറ്റുപറഞ്ഞ് ശ്രീകുമാർ: ഭാര്യയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് അനന്തുവിനോട് ശ്രീകുമാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും, യുവാവ് വഴങ്ങാൻ തയാറാകാഞ്ഞത് പ്രകോപിപ്പിച്ചിരുന്നതായി വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അനന്തുവിനെ കാണാതാവുന്ന ഞായറാഴ്‌ചയും ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടായതായി പ്രതി വെളിപ്പെടുത്തി. തുടർന്നാണ് കൊലപാതകം.

വ്യാഴാഴ്‌ച പ്രതിയുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുയോഗിച്ച കമ്പി കനാലിൽ നിന്നും കണ്ടെത്തു. കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറിന്‍റെ നിർദേശപ്രകാരം, കൂടൽ പൊലീസ് ഇൻസ്‌പെക്‌ടർ പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കിയത്.

പത്തനംതിട്ട തൊലപാതക കേസിൽ പിടിയിലായ പ്രതിയുമായി പൊലീസ്

പത്തനംതിട്ട: ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. കലഞ്ഞൂർ കുടുത്ത കനാൽ ഭാഗം സ്വദേശി അനന്തുവാണ് (27) കൊല്ലപ്പെട്ടത്. കേസിൽ കലഞ്ഞൂർ കുടുത്ത കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാറിനെയാണ് (37) കൂടൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ചൊവ്വാഴ്‌ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് അനന്തുവിന്‍റെ മൃതദേഹം കണ്ടത്. ഇരുവരും തമ്മിൽ മുൻപ് വാക്കുതർക്കമുണ്ടായതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഞായറാഴ്‌ച റബ്ബർ പ്ലാന്‍റേഷൻ തോട്ടത്തിലിരുന്ന് അനന്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചു.

കൊലപാതകം ആസൂത്രിതം: ഈസമയം അവിടെയെത്തിയ ശ്രീകുമാർ കൂട്ടുകാർ പോകുന്നവരെ കാത്തുനിന്നു. സുഹൃത്തുക്കൾ മടങ്ങിയശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അനന്തുവിനെ പിന്നിലൂടെയെത്തിയ പ്രതി കമ്പിവടികൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് മരണമുറപ്പാക്കിയ പ്രതി മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.

ഞായറാഴ്‌ച വൈകിട്ട് 7.30ന് ശേഷം അനന്തുവിനെ കാണാതാകുന്നത്. തുടർന്ന് തിങ്കളാഴ്‌ച അനന്തുവിന്‍റെ പിതാവ് രാജൻ കൂടൽ സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തിരോധാനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ ചൊവ്വാഴ്‌ചയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.

രക്തത്തുള്ളികൾ വഴിത്തിരിവായി: സ്ഥലത്തുകണ്ട രക്തത്തുള്ളികളിൽ സംശയം തോന്നിയ പൊലീസ്, അത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൂടൽ പൊലീസ് ഇൻക്വസ്‌റ്റ് തയ്യാറാക്കി മൃതദേഹം പരിശോധിച്ചപ്പോൾ, ഇടതു ചെവിക്ക് താഴെ തലയുടെ പുറകിൽ 10 സെന്‍റീമീറ്റർ വലിപ്പത്തിലുള്ള ഒരു മുറിവും അതിനോട് ചേർന്ന് സമാനമായ രണ്ടു മുറിവുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴരയോടുകൂടി അനന്തുവും സമീപവാസിയായ ശ്രീകുമാറും തമ്മിൽ വീടിനു സമീപം വഴക്കുണ്ടായതായി നാട്ടുകാരിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൊലപാതകത്തിനുള്ള കാരണം: പോസ്റ്റ്‌മോർട്ടത്തിൽ അനന്തുവിന്‍റെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ സ്ഥിരീകരിക്കുകയും ചെയ്‌തു. പ്ലമ്പർ ജോലി ചെയ്‌തു വന്ന അനന്തുവും ശ്രീകുമാറിന്‍റെ ഭാര്യയും തമ്മിൽ ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി വ്യക്തമായി.

പിടികൂടിയത് മൽപ്പിടുത്തത്തിലൂടെ: ഇക്കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ പൊലീസിന് ശ്രീകുമാർ ഒളിവിൽ പോയതായി ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തുമണ്ണിലെ ബന്ധുവിന്‍റെ വീട്ടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും രാത്രി 10 മണിയോടുകൂടി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌തത്. ഇവിടെ ഇയാൾ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

വിവരമറിഞ്ഞ പൊലീസ് ഇൻസ്‌പെക്‌ടറും സംഘവും ബുധനാഴ്‌ച രാത്രി സ്ഥലത്തെത്തി ഷെഡിന് സമീപം പതുങ്ങിയിരുന്നു. രാത്രി ഷെഡിൽ എത്തിയ പ്രതി പൊലീസിനെക്കണ്ട് വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. ശ്രീകുമാറിനെ കീഴടക്കാനുള്ള മൽപ്പിടിത്തത്തിനിടെ പൊലീസുകാരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

കുറ്റം ഏറ്റുപറഞ്ഞ് ശ്രീകുമാർ: ഭാര്യയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് അനന്തുവിനോട് ശ്രീകുമാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും, യുവാവ് വഴങ്ങാൻ തയാറാകാഞ്ഞത് പ്രകോപിപ്പിച്ചിരുന്നതായി വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അനന്തുവിനെ കാണാതാവുന്ന ഞായറാഴ്‌ചയും ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടായതായി പ്രതി വെളിപ്പെടുത്തി. തുടർന്നാണ് കൊലപാതകം.

വ്യാഴാഴ്‌ച പ്രതിയുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുയോഗിച്ച കമ്പി കനാലിൽ നിന്നും കണ്ടെത്തു. കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറിന്‍റെ നിർദേശപ്രകാരം, കൂടൽ പൊലീസ് ഇൻസ്‌പെക്‌ടർ പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കിയത്.

Last Updated : Feb 10, 2023, 11:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.