ETV Bharat / state

കനകക്കുന്ന് മലയിടിഞ്ഞ് ചേന്നങ്കര തോട്ടിൽ പതിച്ചു ; കൃഷിനാശം, നടപടിയെടുക്കാതെ അധികൃതർ

കഴിഞ്ഞ ഞായറാഴ്‌ചയാണ് മലയിടിച്ചിൽ(landslide) ആരംഭിച്ചത്. മരങ്ങൾ ഉൾപ്പടെയാണ് തോട്ടിലേക്കും സമീപമുള്ള റോഡിലേക്കും പതിച്ചത്

author img

By

Published : Nov 20, 2021, 10:23 PM IST

landslide at kanakakkunnu  damage to crops  stream take diversion after landslide  traffic block due to landslide  മലയിടിഞ്ഞ് തോട്ടിൽ പതിച്ചു  മണ്ണിടിച്ചിലിൽ കൃഷിനാശം  കനകക്കുന്ന് മല ചേന്നങ്കര തോട്ടിൽ പതിച്ചു  latest rain news  latest news  pathanamthitta news  kerala news
കനകക്കുന്ന് മലയിടിഞ്ഞ് ചേന്നങ്കര തോട്ടിൽ പതിച്ചു; കൃഷിനാശം, നടപടിയെടുക്കാതെ അധികൃതർ

പത്തനംതിട്ട : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കൊടുമൺ പഞ്ചായത്തിലെ കനകക്കുന്ന് മലയിടിഞ്ഞ്(Landslide at kanakakkunnu) അടിവാരത്തെ ചേന്നങ്കര തോട്ടിൽ പതിച്ചു. മണ്ണ് വീണടഞ്ഞ തോട് ഗതിമാറിയൊഴുകിയതോടെ സമീപമുള്ള കളീയ്ക്കപടി-ചേന്നങ്കര ഏലായിലെ 50 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു(destruction of crops). അരക്കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് കർഷകർ പറയുന്നത്.

പലരും വായ്‌പയെടുത്താണ് ഇവിടെ കൃഷിയിറക്കിയത്. ഒരുമാസം പ്രായമായ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. ഒപ്പം ഏലായിലെ കരകൃഷികളും നശിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് മലയിടിച്ചിൽ ആരംഭിച്ചത്. മരങ്ങൾ ഉൾപ്പടെയാണ് തോട്ടിലേക്കും സമീപമുള്ള റോഡിലേക്കും പതിച്ചത്. അഗ്നിശമന സേനയെത്തി മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. പന്നിവിഴ-ചിരണിക്കൽ റോഡിലൂടെ തോട് ഗതിമാറിയൊഴുകുന്നത് കാരണം കൊടുമൺ പഞ്ചായത്തിന്‍റെയും അടൂർ നഗരസഭയുടെയും അതിർത്തി പ്രദേശമായ ഇവിടെ ഗതാഗത തടസം നേരിടുകയാണ്.

കനകക്കുന്ന് മലയിടിഞ്ഞ് ചേന്നങ്കര തോട്ടിൽ പതിച്ചു; കൃഷിനാശം, നടപടിയെടുക്കാതെ അധികൃതർ

Also Read: Kerala Rain Update | വടക്കൻ കേരളത്തിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തോട്ടിലെ മണ്ണ് നീക്കി തോടിന്‍റെ ഒഴുക്ക് പുനസ്ഥാപിയ്ക്കാൻ നടപടികളില്ലെന്ന് കർഷകർ പറയുന്നു. കൃഷി മന്ത്രിയ്ക്കുൾപ്പടെ പരാതി നൽകി. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. അടിയന്തരമായി തോട്ടിലെ മണ്ണ് നീക്കി ഒഴുക്ക് പുനസ്ഥാപിച്ചിരുന്നെങ്കിൽ ഇത്രയും കൃഷിനാശം ഉണ്ടാകില്ലായിരുന്നുവെന്നും കർഷകർ പരാതിപ്പെടുന്നു.

മലയടിവാരം ഇടിയുന്നത് പ്രദേശത്തെ വീടുകൾക്ക് വലിയ ഭീഷണിയാണ്. ഞായറാഴ്‌ച മലയിടിഞ്ഞതിന് സമീപത്താണ് ഒരു വീട് സ്ഥിതിചെയ്യുന്നത്. കൃഷി നാശത്തിന് നഷ്‌ടപരിഹാരം നൽകണമെന്നും തോടിന്‍റെ ഒഴുക്ക് പുനസ്ഥാപിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നു.

പത്തനംതിട്ട : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കൊടുമൺ പഞ്ചായത്തിലെ കനകക്കുന്ന് മലയിടിഞ്ഞ്(Landslide at kanakakkunnu) അടിവാരത്തെ ചേന്നങ്കര തോട്ടിൽ പതിച്ചു. മണ്ണ് വീണടഞ്ഞ തോട് ഗതിമാറിയൊഴുകിയതോടെ സമീപമുള്ള കളീയ്ക്കപടി-ചേന്നങ്കര ഏലായിലെ 50 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു(destruction of crops). അരക്കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് കർഷകർ പറയുന്നത്.

പലരും വായ്‌പയെടുത്താണ് ഇവിടെ കൃഷിയിറക്കിയത്. ഒരുമാസം പ്രായമായ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. ഒപ്പം ഏലായിലെ കരകൃഷികളും നശിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് മലയിടിച്ചിൽ ആരംഭിച്ചത്. മരങ്ങൾ ഉൾപ്പടെയാണ് തോട്ടിലേക്കും സമീപമുള്ള റോഡിലേക്കും പതിച്ചത്. അഗ്നിശമന സേനയെത്തി മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. പന്നിവിഴ-ചിരണിക്കൽ റോഡിലൂടെ തോട് ഗതിമാറിയൊഴുകുന്നത് കാരണം കൊടുമൺ പഞ്ചായത്തിന്‍റെയും അടൂർ നഗരസഭയുടെയും അതിർത്തി പ്രദേശമായ ഇവിടെ ഗതാഗത തടസം നേരിടുകയാണ്.

കനകക്കുന്ന് മലയിടിഞ്ഞ് ചേന്നങ്കര തോട്ടിൽ പതിച്ചു; കൃഷിനാശം, നടപടിയെടുക്കാതെ അധികൃതർ

Also Read: Kerala Rain Update | വടക്കൻ കേരളത്തിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തോട്ടിലെ മണ്ണ് നീക്കി തോടിന്‍റെ ഒഴുക്ക് പുനസ്ഥാപിയ്ക്കാൻ നടപടികളില്ലെന്ന് കർഷകർ പറയുന്നു. കൃഷി മന്ത്രിയ്ക്കുൾപ്പടെ പരാതി നൽകി. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. അടിയന്തരമായി തോട്ടിലെ മണ്ണ് നീക്കി ഒഴുക്ക് പുനസ്ഥാപിച്ചിരുന്നെങ്കിൽ ഇത്രയും കൃഷിനാശം ഉണ്ടാകില്ലായിരുന്നുവെന്നും കർഷകർ പരാതിപ്പെടുന്നു.

മലയടിവാരം ഇടിയുന്നത് പ്രദേശത്തെ വീടുകൾക്ക് വലിയ ഭീഷണിയാണ്. ഞായറാഴ്‌ച മലയിടിഞ്ഞതിന് സമീപത്താണ് ഒരു വീട് സ്ഥിതിചെയ്യുന്നത്. കൃഷി നാശത്തിന് നഷ്‌ടപരിഹാരം നൽകണമെന്നും തോടിന്‍റെ ഒഴുക്ക് പുനസ്ഥാപിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.