ETV Bharat / state

'താലൂക്ക് ഓഫിസിൽ നടന്നത് എംഎൽഎയുടെ നാടകം'; വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ എംഎൽഎക്കെതിരെ ഡെപ്യൂട്ടി തഹസിൽദാർ

author img

By

Published : Feb 12, 2023, 8:03 PM IST

കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയതില്‍ സ്ഥലം എംഎല്‍എ കെയു ജനീഷ്‌കുമാര്‍ രംഗത്തെത്തിയതോടെയാണ് വിവാദമായത്

Konni deputy tahsildar against KU Jenish Kumar  KU Jenish Kumar  കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധി  എംഎല്‍എ കെയു ജനീഷ്‌കുമാര്‍  എംഎൽഎക്കെതിരെ ഡെപ്യൂട്ടി തഹസിൽദാർ  കോന്നി ഡെപ്യൂട്ടി താഹസിൽദാരുടെ വാട്‌ആപ്പ് ചാറ്റ്  Konni Deputy Tahsildar Whatsapp Chat
ഡെപ്യൂട്ടി തഹസിൽദാർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പോയ വിവാദത്തിനിടെ കെയു ജനീഷ് കുമാർ എംഎൽഎയെ അധിക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാര്‍. വാട്‌സ്‌ആപ്പ് ചാറ്റിലൂടെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എംസി രാജേഷ്, എംഎല്‍എക്കെതിരെ തിരിഞ്ഞത്. എംഎൽഎ നിറഞ്ഞാടിയ നാടകമാണ് കോന്നി താലൂക്ക് ഓഫിസിൽ നടന്നതെന്നാണ് കോന്നി താലൂക്ക് ഓഫിസിന്‍റെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ ആക്ഷേപം.

വിവാദത്തില്‍ ജില്ലയിലെ സിപിഐ - സിപിഎം കൊമ്പുകോർക്കലിൽ എത്തിയതിന് പിന്നാലെയാണ് ചാറ്റ് പുറത്തായത്. കാലുവയ്യാത്ത ആളെ കാശ് കൊടുത്ത് വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് എംഎൽഎ ചെയ്‌തത്. മുൻകൂട്ടി തിരക്കഥ എഴുതിയ നാടകത്തിൽ നിറഞ്ഞാടിയ എംഎൽഎയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ അധികാരമുണ്ടോ എന്നും രാജേഷ് കുറിപ്പിൽ ചോദിക്കുന്നു. താലൂക്ക് ഓഫിസിലെ രജിസ്റ്റർ പരിശോധിക്കാൻ ജനപ്രതിനിധിയ്ക്ക് അധികാരം ഉണ്ടോയെന്നും രാജേഷ് ചോദിച്ചു.

'അത് തെളിയിച്ചാല്‍ ഞാന്‍ രാജിവയ്‌ക്കും': ഒരു ഓഫിസിലെ ഇത്രയും പേര്‍ ഒന്നിച്ച് ലീവില്‍ പോവുന്നതില്‍ അപാകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേവനം കിട്ടാതെ ജനങ്ങള്‍ താലൂക്ക് ഓഫിസില്‍ തടിച്ചുകൂടി എന്നും എംഎല്‍എ ചാനലുകള്‍ക്ക് മുന്‍പില്‍ പറഞ്ഞു. ഈ സംഭവം നടക്കുമ്പോള്‍ ഒരു പത്ത് പേര്‍ പോലും താലൂക്ക് ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഇത് ഒരു വെല്ലുവിളിയായി ഞാന്‍ എടുക്കുന്നു. മറിച്ചുതെളിയിച്ചാല്‍ ഈ ജോലി തന്നെ ഞാന്‍ രാജിവയ്‌ക്കുമെന്നും അദ്ദേഹം കുറിച്ചു.

ഇതിനിടെ താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ വിനോദയാത്ര ജില്ലയിലെ സിപിഐ - സിപിഎം തർക്കത്തിലേക്കാണ് വഴിതുറന്നത്. വിഷയത്തിൽ കെയു ജനീഷ് കുമാർ എംഎൽഎ ഇടപെട്ട നടപടിയെ സിപിഐ ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി പിആർ ഗോപിനാഥ്‌ വിമർശിച്ചു. എംഎൽഎയുടെ നടപടി അപക്വം എന്നാണ് വിമർശനം. അദ്ദേഹം പ്രതിപക്ഷ എംഎല്‍എയെപ്പോലെയാണ് പെരുമാറുന്നതെന്നും നേതാക്കൾ വിമർശിച്ചു. മാധ്യമങ്ങളിലൂടെ വിഷയം പൊതുജനമധ്യത്തിൽ എത്തിച്ച എംഎൽഎ സർക്കാരിന് നാണക്കേടുണ്ടാക്കി എന്നാണ് സിപിഐ നിലപാട്.

ജനീഷ് കുമാറിന് സിപിഎമ്മിന്‍റെ പിന്തുണ: എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം ജില്ല സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. ജീവനക്കാർ കൂട്ടത്തോടെ ഓഫിസിൽ ഹാജരാകാതിരുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ ആകില്ലെന്നും വിഷയം രാഷ്ട്രീയവത്‌കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ താലൂക്ക് ഓഫിസിലെ തഹസിൽദാർ എൽ കുഞ്ഞച്ചൻ ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്ന് പുലർച്ചെ മടങ്ങിയെത്തി. മാധ്യമങ്ങളുടെ സാന്നിധ്യം മുൻകൂട്ടി മനസിലാക്കിയ സംഘം താലൂക്ക് ഓഫിസ് പരിസരത്ത് എത്താതെ കോന്നി സ്വകാര്യ ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി വീടുകളിലേക്ക് പോവുകയായിരുന്നു.

താലൂക്ക് ഓഫിസ് ജീവനക്കാർ തിരിച്ചെത്തിയതിനുപിന്നാലെ, ക്വാറി മാഫിയയുടെ സഹായത്തോടെയാണ് ജീവനക്കാർ വിനോദയാത്ര പോയതെന്ന ജനീഷ് കുമാർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയായി വകയാറിലെ സ്വകാര്യ ട്രാവൽ ഏജൻസി രംഗത്തെത്തി. ജീവനക്കാർ ബസ് ബുക്ക് ചെയ്‌താണ് യാത്ര പോയതെന്നും മറ്റുള്ള ഒരു ഇടപെടലും ഇതിൽ ഇല്ലെന്നുമാണ് ട്രാവൽ എജൻസിയുടെ മറുപടി.

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പോയ വിവാദത്തിനിടെ കെയു ജനീഷ് കുമാർ എംഎൽഎയെ അധിക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാര്‍. വാട്‌സ്‌ആപ്പ് ചാറ്റിലൂടെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എംസി രാജേഷ്, എംഎല്‍എക്കെതിരെ തിരിഞ്ഞത്. എംഎൽഎ നിറഞ്ഞാടിയ നാടകമാണ് കോന്നി താലൂക്ക് ഓഫിസിൽ നടന്നതെന്നാണ് കോന്നി താലൂക്ക് ഓഫിസിന്‍റെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ ആക്ഷേപം.

വിവാദത്തില്‍ ജില്ലയിലെ സിപിഐ - സിപിഎം കൊമ്പുകോർക്കലിൽ എത്തിയതിന് പിന്നാലെയാണ് ചാറ്റ് പുറത്തായത്. കാലുവയ്യാത്ത ആളെ കാശ് കൊടുത്ത് വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് എംഎൽഎ ചെയ്‌തത്. മുൻകൂട്ടി തിരക്കഥ എഴുതിയ നാടകത്തിൽ നിറഞ്ഞാടിയ എംഎൽഎയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ അധികാരമുണ്ടോ എന്നും രാജേഷ് കുറിപ്പിൽ ചോദിക്കുന്നു. താലൂക്ക് ഓഫിസിലെ രജിസ്റ്റർ പരിശോധിക്കാൻ ജനപ്രതിനിധിയ്ക്ക് അധികാരം ഉണ്ടോയെന്നും രാജേഷ് ചോദിച്ചു.

'അത് തെളിയിച്ചാല്‍ ഞാന്‍ രാജിവയ്‌ക്കും': ഒരു ഓഫിസിലെ ഇത്രയും പേര്‍ ഒന്നിച്ച് ലീവില്‍ പോവുന്നതില്‍ അപാകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേവനം കിട്ടാതെ ജനങ്ങള്‍ താലൂക്ക് ഓഫിസില്‍ തടിച്ചുകൂടി എന്നും എംഎല്‍എ ചാനലുകള്‍ക്ക് മുന്‍പില്‍ പറഞ്ഞു. ഈ സംഭവം നടക്കുമ്പോള്‍ ഒരു പത്ത് പേര്‍ പോലും താലൂക്ക് ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഇത് ഒരു വെല്ലുവിളിയായി ഞാന്‍ എടുക്കുന്നു. മറിച്ചുതെളിയിച്ചാല്‍ ഈ ജോലി തന്നെ ഞാന്‍ രാജിവയ്‌ക്കുമെന്നും അദ്ദേഹം കുറിച്ചു.

ഇതിനിടെ താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ വിനോദയാത്ര ജില്ലയിലെ സിപിഐ - സിപിഎം തർക്കത്തിലേക്കാണ് വഴിതുറന്നത്. വിഷയത്തിൽ കെയു ജനീഷ് കുമാർ എംഎൽഎ ഇടപെട്ട നടപടിയെ സിപിഐ ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി പിആർ ഗോപിനാഥ്‌ വിമർശിച്ചു. എംഎൽഎയുടെ നടപടി അപക്വം എന്നാണ് വിമർശനം. അദ്ദേഹം പ്രതിപക്ഷ എംഎല്‍എയെപ്പോലെയാണ് പെരുമാറുന്നതെന്നും നേതാക്കൾ വിമർശിച്ചു. മാധ്യമങ്ങളിലൂടെ വിഷയം പൊതുജനമധ്യത്തിൽ എത്തിച്ച എംഎൽഎ സർക്കാരിന് നാണക്കേടുണ്ടാക്കി എന്നാണ് സിപിഐ നിലപാട്.

ജനീഷ് കുമാറിന് സിപിഎമ്മിന്‍റെ പിന്തുണ: എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം ജില്ല സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. ജീവനക്കാർ കൂട്ടത്തോടെ ഓഫിസിൽ ഹാജരാകാതിരുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ ആകില്ലെന്നും വിഷയം രാഷ്ട്രീയവത്‌കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ താലൂക്ക് ഓഫിസിലെ തഹസിൽദാർ എൽ കുഞ്ഞച്ചൻ ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്ന് പുലർച്ചെ മടങ്ങിയെത്തി. മാധ്യമങ്ങളുടെ സാന്നിധ്യം മുൻകൂട്ടി മനസിലാക്കിയ സംഘം താലൂക്ക് ഓഫിസ് പരിസരത്ത് എത്താതെ കോന്നി സ്വകാര്യ ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി വീടുകളിലേക്ക് പോവുകയായിരുന്നു.

താലൂക്ക് ഓഫിസ് ജീവനക്കാർ തിരിച്ചെത്തിയതിനുപിന്നാലെ, ക്വാറി മാഫിയയുടെ സഹായത്തോടെയാണ് ജീവനക്കാർ വിനോദയാത്ര പോയതെന്ന ജനീഷ് കുമാർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയായി വകയാറിലെ സ്വകാര്യ ട്രാവൽ ഏജൻസി രംഗത്തെത്തി. ജീവനക്കാർ ബസ് ബുക്ക് ചെയ്‌താണ് യാത്ര പോയതെന്നും മറ്റുള്ള ഒരു ഇടപെടലും ഇതിൽ ഇല്ലെന്നുമാണ് ട്രാവൽ എജൻസിയുടെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.