ETV Bharat / state

കോന്നി തെരഞ്ഞെടുപ്പ് ചൂടില്‍; ഒപ്പത്തിനൊപ്പം മുന്നണികള്‍

author img

By

Published : Oct 13, 2019, 6:17 PM IST

Updated : Oct 13, 2019, 9:20 PM IST

കോന്നി മെഡിക്കൽ കോളജ്, ശബരിമല വിഷയം, കോന്നിയിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ് പ്രചാരണം.

കോന്നിയിൽ മുന്നണികൾ തെരഞ്ഞെടുപ്പ് ചൂടിൽ ഒപ്പത്തിനൊപ്പം

പത്തനംതിട്ട: തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെ കോന്നിയിൽ പ്രചാരണത്തിന് ചൂടേറുന്നു. കോന്നി തങ്ങളുടെ കോട്ടയാക്കാൻ പതിനെട്ടടവും പയറ്റുകയാണ് മുന്നണികൾ. മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിച്ചും ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞുമാണ് എൽ.ഡി.എഫ് വോട്ടു തേടുന്നത്. അടൂർ പ്രകാശ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ശബരിമല വിഷയവുമാണ് യു.ഡി.എഫിന്‍റെ പ്രധാന പ്രാചരണ വിഷയങ്ങൾ. ശബരിമല വിഷയത്തിൽ രണ്ട് മുന്നണികളും ജനങ്ങളെ കബളിപ്പിച്ചുവെന്നും കോന്നിയിൽ വിജയിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നുമുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.

കോന്നി തെരഞ്ഞെടുപ്പ് ചൂടില്‍; ഒപ്പത്തിനൊപ്പം മുന്നണികള്‍

പൊടിപാറുന്ന പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. ഗവി, ആങ്ങമൂഴി, മൂഴിയാർ, കക്കി, കൊച്ചു പമ്പ, ആനത്തോട്, അരുവാപ്പുലം എന്നിവിടങ്ങളില്‍ മൂന്നു മുന്നണികളും പ്രചാരണം ഏറെക്കുറെ പൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ എം.എം.മണി, കെ.കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു തുടങ്ങിയവർ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാറിന്‍റെ പ്രചാരണാർഥം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലഞ്ഞൂർ, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമ്യ ഹരിദാസ് എം.പി, വിടി ബൽറാം എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തുടങ്ങിയവർ യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന് വോട്ടഭ്യര്‍ഥിച്ച് കോന്നിയിൽ എത്തിയിരുന്നു. ഇടഞ്ഞു നിന്ന അടൂർ പ്രകാശ് തെരഞ്ഞെടുപ്പിന്‍റെ ചുക്കാൻ ഏറ്റെടുത്തതോടെ യു.ഡി.എഫ് പ്രവർത്തകർ കൂടുതൽ ആവേശത്തിലാണിപ്പോള്‍.

കെ.സുരേന്ദ്രന്‍റെ പ്രചാരണാർഥം എൻ.ഡി.എ. നേതാക്കളായ കുമ്മനം രാജശേഖരൻ, എ.പി. അബ്‌ദുള്ളകുട്ടി, ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ഡി.ജെ.എസ് ഉപാധ്യക്ഷൻ കെ.പദ്‌മകുമാർ, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ജി.രാമൻ നായർ എന്നിവര്‍ കോന്നിയില്‍ എത്തി. സുരേഷ് ഗോപി എം.പി, ശോഭാ സുരേന്ദ്രൻ, സംവിധായകൻ രാജസേനൻ, തഴവ സഹദേവൻ, പ്രമീളാദേവി, ആനന്ദ് രാജൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു.

പത്തനംതിട്ട: തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെ കോന്നിയിൽ പ്രചാരണത്തിന് ചൂടേറുന്നു. കോന്നി തങ്ങളുടെ കോട്ടയാക്കാൻ പതിനെട്ടടവും പയറ്റുകയാണ് മുന്നണികൾ. മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിച്ചും ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞുമാണ് എൽ.ഡി.എഫ് വോട്ടു തേടുന്നത്. അടൂർ പ്രകാശ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ശബരിമല വിഷയവുമാണ് യു.ഡി.എഫിന്‍റെ പ്രധാന പ്രാചരണ വിഷയങ്ങൾ. ശബരിമല വിഷയത്തിൽ രണ്ട് മുന്നണികളും ജനങ്ങളെ കബളിപ്പിച്ചുവെന്നും കോന്നിയിൽ വിജയിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നുമുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.

കോന്നി തെരഞ്ഞെടുപ്പ് ചൂടില്‍; ഒപ്പത്തിനൊപ്പം മുന്നണികള്‍

പൊടിപാറുന്ന പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. ഗവി, ആങ്ങമൂഴി, മൂഴിയാർ, കക്കി, കൊച്ചു പമ്പ, ആനത്തോട്, അരുവാപ്പുലം എന്നിവിടങ്ങളില്‍ മൂന്നു മുന്നണികളും പ്രചാരണം ഏറെക്കുറെ പൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ എം.എം.മണി, കെ.കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു തുടങ്ങിയവർ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാറിന്‍റെ പ്രചാരണാർഥം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലഞ്ഞൂർ, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമ്യ ഹരിദാസ് എം.പി, വിടി ബൽറാം എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തുടങ്ങിയവർ യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന് വോട്ടഭ്യര്‍ഥിച്ച് കോന്നിയിൽ എത്തിയിരുന്നു. ഇടഞ്ഞു നിന്ന അടൂർ പ്രകാശ് തെരഞ്ഞെടുപ്പിന്‍റെ ചുക്കാൻ ഏറ്റെടുത്തതോടെ യു.ഡി.എഫ് പ്രവർത്തകർ കൂടുതൽ ആവേശത്തിലാണിപ്പോള്‍.

കെ.സുരേന്ദ്രന്‍റെ പ്രചാരണാർഥം എൻ.ഡി.എ. നേതാക്കളായ കുമ്മനം രാജശേഖരൻ, എ.പി. അബ്‌ദുള്ളകുട്ടി, ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ഡി.ജെ.എസ് ഉപാധ്യക്ഷൻ കെ.പദ്‌മകുമാർ, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ജി.രാമൻ നായർ എന്നിവര്‍ കോന്നിയില്‍ എത്തി. സുരേഷ് ഗോപി എം.പി, ശോഭാ സുരേന്ദ്രൻ, സംവിധായകൻ രാജസേനൻ, തഴവ സഹദേവൻ, പ്രമീളാദേവി, ആനന്ദ് രാജൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു.

Intro:തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോന്നിയിൽ പ്രചരണ ചൂടേറുകയാണ്.Body:കോന്നി തങ്ങളുടെ കോട്ടയാക്കാൻ പതിനെട്ടടവും പയറ്റുകയാണ് മുന്നണികൾ. മൂന്നു മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിച്ചും ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞുമാണ് എൽഡിഎഫ് വോട്ടു തേടുന്നത്. അടൂർ പ്രകാശ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ശബരിമല വിഷയവുമാണ് യു ഡി എഫ് ന്റെ പ്രധാന പ്രചരണ വിഷയങ്ങൾ. ശബരിമല വിഷയത്തിൽ രണ്ട് മുന്നണികളും ജനങ്ങളെ കബളിപ്പിച്ചു എന്നും കോന്നിയിൽ വിജയിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ കൊണ്ടു വരാമെന്നുള്ള പ്രചരണമാണ് ബി ജെ പി നടത്തുന്നത്.

വാദ്യമേളങ്ങൾ സാംസ്കാരിക ഘോഷയാത്രകൾ ഗായകസംഘങ്ങൾ കുടുംബയോഗങ്ങൾ മുതിർന്ന നേതാക്കളെ സന്ദർശിക്കൽ വ്യാപാര സ്ഥാപനങ്ങളിലെ സന്ദർശനം തുടങ്ങി പൊടിപാറുന്ന പ്രചരണമാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. വനമേഖലയായ ഗവി ആങ്ങമൂഴി മൂഴിയാർ കക്കി കൊച്ചു പമ്പ ആനത്തോട് അരുവാപ്പുലം എന്നിവിടങ്ങളിലെല്ലാം മൂന്നു മുന്നണികളും പ്രചരണം ഏറെക്കുറെ പൂർത്തിയാക്കിയിരിക്കുകയാണ്.

വോട്ടെടുപ്പിന് ദിവസങ്ങൾ അടുത്തതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നേതാക്കൾ മണ്ഡലത്തിലേക്ക് ഒഴുകി എത്തുകയാണ്. മന്ത്രിമുതൽ സംസ്ഥാനത്തെ വിവിധ പഞ്ചായത്തിലെ അംഗങ്ങൾവരെയുണ്ട് കോന്നിയിൽ .

അമേരിക്കയിലെ വൈദ്യപരിശോധന കഴിഞ്ഞ് മടങ്ങിയെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലഞ്ഞൂർ, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിൽ  പങ്കെടുത്തു. കെ പി സി സി അധ്യക്ഷൻ രമേശ് ചെന്നിത്തല രമ്യ ഹരിദാസ് എംപി വിടി ബൽറാം എം എൽ എ തിരുവഞ്ചൂർ രാധാക്യഷ്ണൻ മുൻ കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസൻ, ആന്റോ ആന്റണി എം.പി., തോമസ് ചാഴികാടൻ എം.പി., പന്തളം സുധാകരൻ, കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, മുൻ എം.എൽ.എ. എ.കെ.മണി, കെ.പി.സി.സി. നിർവാഹക സമിതിയംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയവർ കോന്നിയിൽ എത്തിയിരുന്നു. ഇടഞ്ഞു നിന്ന അടൂർ പ്രകാശ് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ ഏറ്റെടുത്തതോടെ യു ഡി എഫ് പ്രവർത്തകർ കൂടുതൽ ആവേശത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ  കാനം രാജേന്ദ്രൻ മന്ത്രിമാരായ
എം.എം.മണി കെകെ ശൈലജ
മേഴ്സിക്കുട്ടിയമ്മ കെ രാജു എംഎൽഎമാരായ
മുകേഷ് ഗണേഷ് കുമാർ ഐഷാ പോറ്റി നൗഷാദ്
ഇ.എസ്. ബിജിമോൾ  കേളു  പ്രദീപ്കുമാർ
സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ, പി.ആർ.ഗോപിനാഥൻ തുടങ്ങിയവർ
എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു.ജനീഷ് കുമാറിന്റെ പ്രചാരണാർഥം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി.

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പ്രചാരണാർഥം എൻ.ഡി.എ. നേതാക്കളായ കുമ്മനം രാജശേഖരൻ എ.പി. അബ്ദുള്ളകുട്ടി, ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ഡി.ജെ.എസ് ഉപാധ്യക്ഷൻ കെ. പദ്മകുമാർ, ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ജി. രാമൻ നായർ, തഴവാ സഹദേവൻ, പ്രമീളാദേവി, ആനന്ദ് രാജൻ സുരേഷ് ഗോപി എം പി ശോഭാ സുരേന്ദ്രൻ സംവിധായകൻ രാജസേനൻ  തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു.

കോന്നി മെഡിക്കൽ കോളജ് ശബരിമല വിഷയം കോന്നിയിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ ചൂടേറിയ പ്രചരണവുമായി മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചരണം കൊഴുപ്പിക്കുകയാണ്.
Conclusion:Use file visuals ad on this story
Last Updated : Oct 13, 2019, 9:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.