ETV Bharat / state

ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കും: മേല്‍കൂരയുടെ ഒരു ഭാഗം പൊളിക്കും

author img

By

Published : Jul 26, 2022, 6:29 PM IST

ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമെ ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചയുള്ള ഭാഗം പൊളിച്ച് പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ

#pta sabarimala  leakage problem in Sabarimala shrine  ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച  തിരുവിതാംകൂർ ദേവസ്വം ബോർഡ്‌  immediate action will be taken for the leakage problem in Sabarimala shrine  പത്തനംതിട്ട  ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചക്ക് ഉടന്‍ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്
ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചക്ക് ഉടന്‍ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാന്‍ ഉടൻ നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് അഡ്വ.കെ അനന്ദഗോപന്‍ പറഞ്ഞു. ചോര്‍ച്ച പരിഹരിക്കാന്‍ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്നും ശ്രീകോവിലിന്‍റെ മേല്‍കൂരയുടെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമെ ചോര്‍ച്ചയുടെ വ്യാപ്‌തി അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെയും സ്പെഷല്‍ കമ്മിഷണറുടെയും സാന്നിധ്യത്തില്‍ മാത്രമെ ഇത് പൊളിക്കാന്‍ സാധിക്കൂവെന്നും അനന്ദഗോപന്‍ പറഞ്ഞു.

45 ദിവസത്തിനകം പരിഹാരപ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് പറഞ്ഞു. ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണം പതിച്ച ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. ഈ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങി ശ്രീകോവിലിന്‍റ് വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‌പങ്ങളിലേക്കാണ് പതിക്കുന്നത്.

മുകളിലുള്ള സ്വര്‍ണപ്പാളികള്‍ ഇളക്കിയാല്‍ മാത്രമെ ചോര്‍ച്ചയുടെ തീവ്രത മനസ്സിലാക്കാന്‍ കഴിയുകയുള്ളു. വിഷു പൂജക്ക് നട തുറന്നപ്പോള്‍ തന്നെ നേരിയ തോതില്‍ ചോര്‍ച്ചയുള്ളത് മരാമത്ത് ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. ശ്രീകോവിലില്‍ സ്വര്‍ണപ്പാളികള്‍ ഉള്ളതിനാല്‍ പൊളിച്ചുള്ള പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി വേണം.

ഇതിനായി ചോര്‍ച്ചയുൾപ്പെടെ വിഷയങ്ങൾ ചൂണ്ടികാട്ടി ദേവസ്വം ബോര്‍ഡ്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തന്ത്രിയുടെയും തിരുവാഭരണം കമ്മിഷണറുടെയും നിര്‍ദ്ദേശം കൂടി കണക്കിലെടുത്താവും ദേവസ്വം ബോര്‍ഡ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

also read: ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാന്‍ ഉടൻ നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് അഡ്വ.കെ അനന്ദഗോപന്‍ പറഞ്ഞു. ചോര്‍ച്ച പരിഹരിക്കാന്‍ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്നും ശ്രീകോവിലിന്‍റെ മേല്‍കൂരയുടെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമെ ചോര്‍ച്ചയുടെ വ്യാപ്‌തി അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെയും സ്പെഷല്‍ കമ്മിഷണറുടെയും സാന്നിധ്യത്തില്‍ മാത്രമെ ഇത് പൊളിക്കാന്‍ സാധിക്കൂവെന്നും അനന്ദഗോപന്‍ പറഞ്ഞു.

45 ദിവസത്തിനകം പരിഹാരപ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് പറഞ്ഞു. ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണം പതിച്ച ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. ഈ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങി ശ്രീകോവിലിന്‍റ് വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‌പങ്ങളിലേക്കാണ് പതിക്കുന്നത്.

മുകളിലുള്ള സ്വര്‍ണപ്പാളികള്‍ ഇളക്കിയാല്‍ മാത്രമെ ചോര്‍ച്ചയുടെ തീവ്രത മനസ്സിലാക്കാന്‍ കഴിയുകയുള്ളു. വിഷു പൂജക്ക് നട തുറന്നപ്പോള്‍ തന്നെ നേരിയ തോതില്‍ ചോര്‍ച്ചയുള്ളത് മരാമത്ത് ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. ശ്രീകോവിലില്‍ സ്വര്‍ണപ്പാളികള്‍ ഉള്ളതിനാല്‍ പൊളിച്ചുള്ള പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി വേണം.

ഇതിനായി ചോര്‍ച്ചയുൾപ്പെടെ വിഷയങ്ങൾ ചൂണ്ടികാട്ടി ദേവസ്വം ബോര്‍ഡ്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തന്ത്രിയുടെയും തിരുവാഭരണം കമ്മിഷണറുടെയും നിര്‍ദ്ദേശം കൂടി കണക്കിലെടുത്താവും ദേവസ്വം ബോര്‍ഡ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

also read: ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.