ETV Bharat / state

ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ് പരസ്യം; ദേവസ്വം ബോര്‍ഡ് പരാതിയില്‍ നടപടി ആരംഭിച്ചെന്ന് പൊലീസ്

author img

By

Published : Nov 21, 2022, 5:57 PM IST

കൊച്ചിയില്‍ നിന്ന് നിലക്കല്‍ വരെ ഹെലികോപ്റ്റര്‍ സര്‍വീസ് എന്നായിരുന്നു പരസ്യം

Advertisement on helicopter service to Sabarimala  ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ് പരസ്യം  ദേവസ്വം ബോര്‍ഡ്  ഹെലികോപ്റ്റര്‍ സര്‍വീസ്  ഹെലി കേരള  complaint against Heli Kerala  sabarimala news  ശബരിമല വാര്‍ത്തകള്‍
ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ് പരസ്യം; ദേവസ്വം ബോര്‍ഡ് പരാതിയില്‍ നടപടി ആരംഭിച്ചെന്ന് പൊലീസ്

എറണാകുളം: ശബരിമലയിലേക്ക് സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് പരസ്യം ചെയ്‌ത സംഭവത്തിൽ ദേവസ്വം ബോർഡ് നൽകിയ പരാതിയിന്‍മേല്‍ നടപടി ആരംഭിച്ചതായി പൊലീസ്. ശബരിമലയിലേക്ക് ഹെലി കേരള കമ്പനി ഹെലികോപ്റ്റർ സർവീസും വി.ഐ.പി ദർശനവും വാഗ്‌ദാനം ചെയ്‌ത് പരസ്യം നൽകിയ സംഭവത്തിൽ നടപടി ആരംഭിച്ചതായാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. തിരുവിതാംകൂർ ദേവസ്വം സെക്രട്ടറി നൽകിയ പരാതിയിന്മേലാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ചില ചോദ്യങൾ പരിഹാസ രൂപേണ ഹൈക്കോടതി ഹെലി കേരള കമ്പനിയ്ക്ക് നേരെ ഉന്നയിച്ചിരുന്നു. പ്രത്യേക ദർശനം നടത്തുന്നുവെന്നാണല്ലോ വാഗ്‌ദാനം. വി.ഐ.പി ദർശനത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്തെന്നായിരുന്നു കമ്പനിയോട് കോടതിയുടെ ചോദ്യങ്ങൾ.

പരസ്യം നീക്കം ചെയ്‌തതായി കമ്പനി അറിയിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സാവകാശം തേടിയിട്ടുണ്ട്. കേസ് കോടതി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം നിലക്കലിലേക്കും നിലക്കൽ നിന്നും പമ്പയിലേക്ക് കാർ മാർഗവും അവിടെ നിന്നും ഡോളിയില്‍ സന്നിധാനത്തെത്തിച്ച് വി.ഐ.പി ദർശനം ഒരുക്കുമെന്നായിരുന്നു ഹെലി കേരള കമ്പനിയുടെ പരസ്യം. ദൃശ്യമാധ്യമ വാർത്തയെ തുടർന്നായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

എറണാകുളം: ശബരിമലയിലേക്ക് സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് പരസ്യം ചെയ്‌ത സംഭവത്തിൽ ദേവസ്വം ബോർഡ് നൽകിയ പരാതിയിന്‍മേല്‍ നടപടി ആരംഭിച്ചതായി പൊലീസ്. ശബരിമലയിലേക്ക് ഹെലി കേരള കമ്പനി ഹെലികോപ്റ്റർ സർവീസും വി.ഐ.പി ദർശനവും വാഗ്‌ദാനം ചെയ്‌ത് പരസ്യം നൽകിയ സംഭവത്തിൽ നടപടി ആരംഭിച്ചതായാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. തിരുവിതാംകൂർ ദേവസ്വം സെക്രട്ടറി നൽകിയ പരാതിയിന്മേലാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ചില ചോദ്യങൾ പരിഹാസ രൂപേണ ഹൈക്കോടതി ഹെലി കേരള കമ്പനിയ്ക്ക് നേരെ ഉന്നയിച്ചിരുന്നു. പ്രത്യേക ദർശനം നടത്തുന്നുവെന്നാണല്ലോ വാഗ്‌ദാനം. വി.ഐ.പി ദർശനത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്തെന്നായിരുന്നു കമ്പനിയോട് കോടതിയുടെ ചോദ്യങ്ങൾ.

പരസ്യം നീക്കം ചെയ്‌തതായി കമ്പനി അറിയിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സാവകാശം തേടിയിട്ടുണ്ട്. കേസ് കോടതി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം നിലക്കലിലേക്കും നിലക്കൽ നിന്നും പമ്പയിലേക്ക് കാർ മാർഗവും അവിടെ നിന്നും ഡോളിയില്‍ സന്നിധാനത്തെത്തിച്ച് വി.ഐ.പി ദർശനം ഒരുക്കുമെന്നായിരുന്നു ഹെലി കേരള കമ്പനിയുടെ പരസ്യം. ദൃശ്യമാധ്യമ വാർത്തയെ തുടർന്നായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.