ETV Bharat / state

ജയിച്ച് പ്രസിഡന്‍റായി, ഉടൻ രാജിയും: പിരായിരി പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പിരായിരി പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയ യുഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും അടുത്ത രണ്ടര വർഷം മുസ്ലീം ലീഗിനും എന്നതായിരുന്നു ധാരണ. ഇത് പ്രകാരം കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ച ശേഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാർഥിയായ സുഹറ ബഷീർ ബിജെപി പിന്തുണയോടെ 11 വോട്ട് നേടി വിജയിച്ചത്.

author img

By

Published : Jul 11, 2023, 11:01 AM IST

Updated : Jul 11, 2023, 1:29 PM IST

Palakkad pirayiri Panchayath President
പിരായിരി പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ്

പാലക്കാട് : പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തില്‍ എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായതോടെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എല്‍ഡിഎഫ് അംഗം. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് അംഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായത്. ജനതാദൾ അംഗം സുഹറ ബഷീറാണ് കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.

തുടർന്ന് നടന്ന എൽ.ഡി.എഫ് യോഗത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ സുഹറ ബഷീറിനോട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹറ ബഷീർ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സുഹറ ബഷീറാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിൽ ഷെറീന ബഷീറും മത്സരിക്കും. നിലവിൽ യു.ഡി.എഫിനാണ് പിരായിരി പഞ്ചായത്ത് ഭരണസമിതിയില്‍ ഭൂരിപക്ഷം.

സുഹറ ബഷീർ പ്രസിഡന്‍റായതിങ്ങനെ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിരായിരി പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയ യുഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും അടുത്ത രണ്ടര വർഷം മുസ്ലീം ലീഗിനും എന്നതായിരുന്നു ധാരണ. ഇത് പ്രകാരം കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ച ശേഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാർഥിയായ സുഹറ ബഷീർ ബിജെപി പിന്തുണയോടെ 11 വോട്ട് നേടി വിജയിച്ചത്.

യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്ലിം ലീഗിലെ ഷെറീന ബഷീറിന് 10 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന്റെ 6 വോട്ടും ലീഗിന്റെ 4 വോട്ടും ഉൾപ്പെടെ 10 വോട്ടാണ് മുസ്ലീം ലീഗിന്റെ ഷെറീന ബഷീർ നേടിയത്. എന്നാൽ എൽ.ഡി.എഫിന്റെ എട്ട് വോട്ടിനൊപ്പം ബി.ജെ.പിയുടെ മൂന്ന് വോട്ടുകൾ കൂടി ലഭിച്ചതോടെ സുഹറ ബഷീർ വിജയിക്കുകയായിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തില്‍ എൽ.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ട് പരസ്യമായതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.

എന്നാല്‍ പഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങൾക്ക് ഉൾപ്പെടെ ഫണ്ടുകൾ വെട്ടിക്കുറക്കുന്ന സമീപനമാണ് യു.ഡി.എഫ് നടത്തുന്നതെന്നും അതിനാലാണ് ജനതാദൾ അംഗത്തിന് ബി.ജെ.പി വോട്ട് നൽകിയതെന്നുമാണ് ബി.ജെ.പി വിശദീകരണം. എന്നാല്‍ എല്‍ഡിഎഫ്-ബിജെപി ബന്ധം ആരോപിച്ച് യുഡിഎഫ് രംഗത്ത് എത്തിയതോടെ എല്‍ഡിഎഫ് യോഗം ചേർന്ന് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാൻ ജനതാദൾ അംഗമായ സുഹറ ബഷീറിനോട് ആവശ്യപ്പെടുകയായിരുന്നു.

also read: മാതാപിതാക്കള്‍ക്കൊപ്പം പാടത്തു പോയി ജീവിതത്തോട് പടവെട്ടിയ ബാല്യകാലം ഓര്‍ത്തെടുത്ത് കെ.ശാന്തകുമാരി എംഎല്‍എ

also read: ജാതിയുടെ പേരില്‍ പ്രസിഡന്‍റ് പദവിയില്‍ നിന്നും ഒഴിവാക്കി; എൽഡിഎഫിനെതിരെ ആരോപണവുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം

ബിജെപിയുടെയും എസ്‌ഡി പിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്ന നിലപാടിന്‍റെ ഭാഗമായാണ് രാജിയെന്ന് എല്‍ഡിഎഫ് അറിയിച്ചു. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സാദിക് ബാഷ 10 വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ എ മോഹൻദാസിന്‌ സിപിഎം എട്ട് വോട്ട്‌ ലഭിച്ചു.

2005ൽ എകെ ചന്ദ്രൻകുട്ടിയെ രണ്ടുതവണ പാലക്കാട് ന​ഗരസഭ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ബിജെപി പിന്തുണ ലഭിച്ചതിനാൽ രണ്ടുതവണയും രാജിവച്ചു. തുടർന്നാണ് കോടതി ഇടപെടലോടെ കോൺ​ഗ്രസിന് ന​ഗരസഭ ഭരണം ലഭിച്ചതെന്നും എല്‍ഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

പാലക്കാട് : പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തില്‍ എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായതോടെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എല്‍ഡിഎഫ് അംഗം. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് അംഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായത്. ജനതാദൾ അംഗം സുഹറ ബഷീറാണ് കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.

തുടർന്ന് നടന്ന എൽ.ഡി.എഫ് യോഗത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ സുഹറ ബഷീറിനോട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹറ ബഷീർ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സുഹറ ബഷീറാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിൽ ഷെറീന ബഷീറും മത്സരിക്കും. നിലവിൽ യു.ഡി.എഫിനാണ് പിരായിരി പഞ്ചായത്ത് ഭരണസമിതിയില്‍ ഭൂരിപക്ഷം.

സുഹറ ബഷീർ പ്രസിഡന്‍റായതിങ്ങനെ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിരായിരി പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയ യുഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും അടുത്ത രണ്ടര വർഷം മുസ്ലീം ലീഗിനും എന്നതായിരുന്നു ധാരണ. ഇത് പ്രകാരം കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ച ശേഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാർഥിയായ സുഹറ ബഷീർ ബിജെപി പിന്തുണയോടെ 11 വോട്ട് നേടി വിജയിച്ചത്.

യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്ലിം ലീഗിലെ ഷെറീന ബഷീറിന് 10 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന്റെ 6 വോട്ടും ലീഗിന്റെ 4 വോട്ടും ഉൾപ്പെടെ 10 വോട്ടാണ് മുസ്ലീം ലീഗിന്റെ ഷെറീന ബഷീർ നേടിയത്. എന്നാൽ എൽ.ഡി.എഫിന്റെ എട്ട് വോട്ടിനൊപ്പം ബി.ജെ.പിയുടെ മൂന്ന് വോട്ടുകൾ കൂടി ലഭിച്ചതോടെ സുഹറ ബഷീർ വിജയിക്കുകയായിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തില്‍ എൽ.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ട് പരസ്യമായതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.

എന്നാല്‍ പഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങൾക്ക് ഉൾപ്പെടെ ഫണ്ടുകൾ വെട്ടിക്കുറക്കുന്ന സമീപനമാണ് യു.ഡി.എഫ് നടത്തുന്നതെന്നും അതിനാലാണ് ജനതാദൾ അംഗത്തിന് ബി.ജെ.പി വോട്ട് നൽകിയതെന്നുമാണ് ബി.ജെ.പി വിശദീകരണം. എന്നാല്‍ എല്‍ഡിഎഫ്-ബിജെപി ബന്ധം ആരോപിച്ച് യുഡിഎഫ് രംഗത്ത് എത്തിയതോടെ എല്‍ഡിഎഫ് യോഗം ചേർന്ന് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാൻ ജനതാദൾ അംഗമായ സുഹറ ബഷീറിനോട് ആവശ്യപ്പെടുകയായിരുന്നു.

also read: മാതാപിതാക്കള്‍ക്കൊപ്പം പാടത്തു പോയി ജീവിതത്തോട് പടവെട്ടിയ ബാല്യകാലം ഓര്‍ത്തെടുത്ത് കെ.ശാന്തകുമാരി എംഎല്‍എ

also read: ജാതിയുടെ പേരില്‍ പ്രസിഡന്‍റ് പദവിയില്‍ നിന്നും ഒഴിവാക്കി; എൽഡിഎഫിനെതിരെ ആരോപണവുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം

ബിജെപിയുടെയും എസ്‌ഡി പിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്ന നിലപാടിന്‍റെ ഭാഗമായാണ് രാജിയെന്ന് എല്‍ഡിഎഫ് അറിയിച്ചു. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സാദിക് ബാഷ 10 വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ എ മോഹൻദാസിന്‌ സിപിഎം എട്ട് വോട്ട്‌ ലഭിച്ചു.

2005ൽ എകെ ചന്ദ്രൻകുട്ടിയെ രണ്ടുതവണ പാലക്കാട് ന​ഗരസഭ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ബിജെപി പിന്തുണ ലഭിച്ചതിനാൽ രണ്ടുതവണയും രാജിവച്ചു. തുടർന്നാണ് കോടതി ഇടപെടലോടെ കോൺ​ഗ്രസിന് ന​ഗരസഭ ഭരണം ലഭിച്ചതെന്നും എല്‍ഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

Last Updated : Jul 11, 2023, 1:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.