ETV Bharat / state

അശ്‌ളീല ദൃശ്യങ്ങൾ പകർത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ചയാൾ അറസ്റ്റില്‍

author img

By

Published : May 12, 2020, 1:37 PM IST

Updated : May 12, 2020, 3:36 PM IST

2016-ലാണ് സംഭവം. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയിൽ രഹസ്യമായി കടന്ന് മറ്റൊരാളുടെ സഹായത്തോടെ അബ്ദുൽ ലത്തീഫ് യുവതിയുടെ അശ്‌ളീല ദൃശ്യങ്ങൾ പകർത്തി. തുടർന്ന് യുവതിയെ മാനസികമായും ശാരീരികമായും ഇയാൾ പീഡിപ്പിക്കുകായിരുന്നു.

sexually abusing  Man arrested  palakkad rape case  Palakkad POCSO case  അശ്ലീല ദൃശ്യങ്ങൾ പകർത്തി  അമ്മയെയും മക്കളെയും പീഡിപ്പിച്ചു  പീഡനക്കേസില്‍ യുവാവ് അറസ്റ്റിൽ  അബ്ദുൽ ലത്തീഫ്  കുഴൽമന്ദം പീഡനം  കുഴൽമന്ദം പൊലീസ്  c
അശ്ലീല ദൃശ്യങ്ങൾ പകർത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട്: അശ്‌ളീല ദൃശ്യങ്ങൾ പകർത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് ചിതലി സ്വദേശി അബ്ദുൽ ലത്തീഫാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2016-ലാണ് സംഭവം. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയിൽ രഹസ്യമായി കടന്ന് മറ്റൊരാളുടെ സഹായത്തോടെ അബ്ദുൽ ലത്തീഫ് യുവതിയുടെ അശ്‌ളീല ദൃശ്യങ്ങൾ പകർത്തി. തുടർന്ന് യുവതിയെ മാനസികമായും ശാരീരികമായും ഇയാൾ പീഡിപ്പിക്കുകായിരുന്നു.

അശ്‌ളീല ദൃശ്യങ്ങൾ പകർത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ചയാൾ അറസ്റ്റില്‍

ഭീഷണി തുടർന്നതോടെ 2018 ജനുവരി 22 ന് യുവതി അബ്ദുൽ ലത്തീഫിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതോടെ പരാതി പിൻവലിച്ചില്ലെങ്കില്‍ യുവതിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. കൂടാതെ ഇവരുടെ പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന പെൺമക്കളെ നടുറോഡിൽ വെച്ച് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് തെരച്ചില്‍ ആരംഭിച്ചതോടെ ഇയാൾ ഗൾഫിലേക്ക് മുങ്ങുകയായിരുന്നു.

ഇതോടെ ഇയാൾക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ട് വർഷം ഗൾഫിൽ ഒളിവിലായിരുന്ന അബ്ദുൽ ലത്തീഫ് മാസങ്ങൾക്ക് മുൻപ് നേപ്പാൾ മാർഗം കേരളത്തിലേക്കെത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം ലഭിച്ചില്ല. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാൾ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയായിരുന്നു. കുട്ടികളെ അപമാനിച്ചതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്.

പാലക്കാട്: അശ്‌ളീല ദൃശ്യങ്ങൾ പകർത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് ചിതലി സ്വദേശി അബ്ദുൽ ലത്തീഫാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2016-ലാണ് സംഭവം. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയിൽ രഹസ്യമായി കടന്ന് മറ്റൊരാളുടെ സഹായത്തോടെ അബ്ദുൽ ലത്തീഫ് യുവതിയുടെ അശ്‌ളീല ദൃശ്യങ്ങൾ പകർത്തി. തുടർന്ന് യുവതിയെ മാനസികമായും ശാരീരികമായും ഇയാൾ പീഡിപ്പിക്കുകായിരുന്നു.

അശ്‌ളീല ദൃശ്യങ്ങൾ പകർത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ചയാൾ അറസ്റ്റില്‍

ഭീഷണി തുടർന്നതോടെ 2018 ജനുവരി 22 ന് യുവതി അബ്ദുൽ ലത്തീഫിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതോടെ പരാതി പിൻവലിച്ചില്ലെങ്കില്‍ യുവതിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. കൂടാതെ ഇവരുടെ പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന പെൺമക്കളെ നടുറോഡിൽ വെച്ച് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് തെരച്ചില്‍ ആരംഭിച്ചതോടെ ഇയാൾ ഗൾഫിലേക്ക് മുങ്ങുകയായിരുന്നു.

ഇതോടെ ഇയാൾക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ട് വർഷം ഗൾഫിൽ ഒളിവിലായിരുന്ന അബ്ദുൽ ലത്തീഫ് മാസങ്ങൾക്ക് മുൻപ് നേപ്പാൾ മാർഗം കേരളത്തിലേക്കെത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം ലഭിച്ചില്ല. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാൾ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയായിരുന്നു. കുട്ടികളെ അപമാനിച്ചതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്.

Last Updated : May 12, 2020, 3:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.