ETV Bharat / state

പാലക്കാടും കനത്ത മഴ ; മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജം

author img

By

Published : Aug 2, 2022, 10:01 PM IST

പാലക്കാട് ജില്ലയില്‍ മഴ അതിശക്തം. പ്രകൃതി ദുരന്ത സാധ്യതാ മേഖലയിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി

Etv Bharatheavy rainfall in palakkad district  പാലക്കാടും കനത്ത മഴ  പാലക്കാട് ജില്ലയില്‍ മഴ അതിശക്തം  പാലക്കാട് മഴ  ഉരുള്‍പൊട്ടല്‍  പാലക്കാട് ഉരുള്‍പൊട്ടല്‍  palakkad district  palakkad rain  കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വ്യാപാക നാശനഷ്‌ടം
Etv Bharatകനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വ്യാപാക നാശനഷ്‌ടം

പാലക്കാട് : തിങ്കളാഴ്‌ച മുതലുള്ള കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. മംഗലം ഡാം, വണ്ടാഴി തളികക്കല്ല് കോളനി, നെല്ലിയാമ്പതിയിലെ കാരപ്പാറ മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തളികക്കല്ല് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കടപ്പാറ തോട്ടില്‍ ജല നിരപ്പ് ഉയര്‍ന്നു.

ഇതേ തുടര്‍ന്ന് മംഗലം ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇത് കൂടാതെ പോത്തുണ്ടി ഡാം, കാഞ്ഞിരപ്പുഴ ഡാം എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മീങ്കരയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ പോത്തുണ്ടി ഡാമിന്‍റെ മൂന്ന്‌ ഷട്ടറുകള്‍ 20 സെന്റീ മീറ്ററും മംഗലം അണക്കെട്ടിന്‍റെ ആറ്‌ ഷട്ടറുകള്‍ 30 സെന്റീമീറ്ററും കാഞ്ഞിരപ്പുഴയുടെ മൂന്ന്‌ റിവർ സ്ലൂയിസ്‌ ഷട്ടറുകള്‍ 50 സെന്റീമീറ്ററും ശിരുവാണിയുടെ റിവർ സ്ലൂയിസ്‌ അഞ്ച്‌ സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ചെറുകുന്നം പുഴയുടെ തീരത്തുള്ളവർക്ക്‌ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്‌ടമുണ്ടായി. കൊടുമ്പ്‌ മിഥുനംപള്ളത്ത്‌ തോട്‌ കരകവിഞ്ഞൊഴുകിയതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

മുടപ്പല്ലൂരിൽ മമേലം പുഴയിലെ കൊഴുക്കുള്ളി, കരിപ്പാലം പാലം എന്നിവ വെള്ളത്തിനടിയിലായി. നല്ലേപ്പിള്ളി, കേണംപുള്ളി മേഖലകളിലെ ഏക്കര്‍ കണക്കിന് കൃഷി വെള്ളം കയറി നശിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് ആലത്തൂര്‍ താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്ന് (ആഗസ്റ്റ് 2) ഉച്ചയ്‌ക്ക് ശേഷം അവധി നല്‍കിയിരുന്നു.

തിങ്കളാഴ്‌ച അര്‍ധ രാത്രിയുണ്ടായ ശക്തമായ മഴയില്‍ അകമ്പാടത്ത് ബണ്ട് തകര്‍ന്നിരുന്നു. ഗായത്രി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലംപള്ളം ചപ്പാത്ത്‌ മേഖല മുഴുവനായും വെള്ളത്തിനടിയിലായി. ജില്ലയിലെ വിവിധ മേഖലകളില്‍ നിരവധി പേരുടെ വീടുകളില്‍ വെള്ളം കയറുകയും വീട് തകരുകയും ചെയ്തു.

also read: പത്തനംതിട്ടയിൽ പ്രളയ സമാന സാഹചര്യം; ജില്ലയിൽ കനത്ത ജാഗ്രത

ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് നെല്ലിയാമ്പതി പാടഗിരി പാരിഷ്‌ ഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അപകട സാധ്യത മേഖലയിലുള്ള ഏഴ്‌ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. 12 സ്‌ത്രീകളും എട്ട് പുരുഷന്മാരും അഞ്ച് കുട്ടികളും ഉള്‍പ്പടെ 25 പേരാണ് ക്യാമ്പിലുള്ളത്.

പാലക്കാട് : തിങ്കളാഴ്‌ച മുതലുള്ള കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. മംഗലം ഡാം, വണ്ടാഴി തളികക്കല്ല് കോളനി, നെല്ലിയാമ്പതിയിലെ കാരപ്പാറ മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തളികക്കല്ല് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കടപ്പാറ തോട്ടില്‍ ജല നിരപ്പ് ഉയര്‍ന്നു.

ഇതേ തുടര്‍ന്ന് മംഗലം ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇത് കൂടാതെ പോത്തുണ്ടി ഡാം, കാഞ്ഞിരപ്പുഴ ഡാം എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മീങ്കരയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ പോത്തുണ്ടി ഡാമിന്‍റെ മൂന്ന്‌ ഷട്ടറുകള്‍ 20 സെന്റീ മീറ്ററും മംഗലം അണക്കെട്ടിന്‍റെ ആറ്‌ ഷട്ടറുകള്‍ 30 സെന്റീമീറ്ററും കാഞ്ഞിരപ്പുഴയുടെ മൂന്ന്‌ റിവർ സ്ലൂയിസ്‌ ഷട്ടറുകള്‍ 50 സെന്റീമീറ്ററും ശിരുവാണിയുടെ റിവർ സ്ലൂയിസ്‌ അഞ്ച്‌ സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ചെറുകുന്നം പുഴയുടെ തീരത്തുള്ളവർക്ക്‌ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്‌ടമുണ്ടായി. കൊടുമ്പ്‌ മിഥുനംപള്ളത്ത്‌ തോട്‌ കരകവിഞ്ഞൊഴുകിയതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

മുടപ്പല്ലൂരിൽ മമേലം പുഴയിലെ കൊഴുക്കുള്ളി, കരിപ്പാലം പാലം എന്നിവ വെള്ളത്തിനടിയിലായി. നല്ലേപ്പിള്ളി, കേണംപുള്ളി മേഖലകളിലെ ഏക്കര്‍ കണക്കിന് കൃഷി വെള്ളം കയറി നശിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് ആലത്തൂര്‍ താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്ന് (ആഗസ്റ്റ് 2) ഉച്ചയ്‌ക്ക് ശേഷം അവധി നല്‍കിയിരുന്നു.

തിങ്കളാഴ്‌ച അര്‍ധ രാത്രിയുണ്ടായ ശക്തമായ മഴയില്‍ അകമ്പാടത്ത് ബണ്ട് തകര്‍ന്നിരുന്നു. ഗായത്രി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലംപള്ളം ചപ്പാത്ത്‌ മേഖല മുഴുവനായും വെള്ളത്തിനടിയിലായി. ജില്ലയിലെ വിവിധ മേഖലകളില്‍ നിരവധി പേരുടെ വീടുകളില്‍ വെള്ളം കയറുകയും വീട് തകരുകയും ചെയ്തു.

also read: പത്തനംതിട്ടയിൽ പ്രളയ സമാന സാഹചര്യം; ജില്ലയിൽ കനത്ത ജാഗ്രത

ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് നെല്ലിയാമ്പതി പാടഗിരി പാരിഷ്‌ ഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അപകട സാധ്യത മേഖലയിലുള്ള ഏഴ്‌ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. 12 സ്‌ത്രീകളും എട്ട് പുരുഷന്മാരും അഞ്ച് കുട്ടികളും ഉള്‍പ്പടെ 25 പേരാണ് ക്യാമ്പിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.