പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം തെളിഞ്ഞതായി കോടതി. ഇവർക്കുള്ള ശിക്ഷ നാളെ (05.04.23) പ്രഖ്യാപിക്കും. ഒന്നാംപ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാംപ്രതി മരക്കാർ, മൂന്നാംപ്രതി ഷംസുദ്ദീൻ, അഞ്ചാംപ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താംപ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
രണ്ട് പ്രതികളെ വെറുതെ വിട്ടു: പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് ശിക്ഷ. രണ്ടു പ്രതികളെ വെറുതെ വിട്ടു. നാലാംപ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്‌ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്. വിധി വരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. മധുവിന്‍റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
![madhu murder case court man slaughter attapadi madhu madhu case verdict മനഃപൂര്‍വമല്ലാത്ത നരഹത്യ മധു വധക്കേസ് വിധി നാളെ പ്രസ്‌താവിക്കും പട്ടികജാതി പട്ടികജാതി പട്ടികവർഗ അതിക്രമം ഹുസൈൻ മേച്ചേരിയിൽ പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/18165905_sxdassd.jpg)
പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, പട്ടികവർഗ അതിക്രമം, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. പൂർത്തിയാക്കിയ കേസിൽ വിധി പറയാനായി മൂന്നുതവണ നീട്ടിയ ശേഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകൻ മധു എന്ന മുപ്പതുകാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മധുവിനെ കള്ളനെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മർദ്ദിച്ചത്.
![madhu murder case court man slaughter attapadi madhu madhu case verdict മനഃപൂര്‍വമല്ലാത്ത നരഹത്യ മധു വധക്കേസ് വിധി നാളെ പ്രസ്‌താവിക്കും പട്ടികജാതി പട്ടികജാതി പട്ടികവർഗ അതിക്രമം ഹുസൈൻ മേച്ചേരിയിൽ പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/18165905_ajxdbasdasd9.jpg)
മധു കൊല്ലപ്പെട്ടത് അക്രമണത്തില്‍ ഏറ്റ പരിക്ക് മൂലം: തുടർന്ന് പൊലീസ് എത്തി മധുവിനെ കസ്‌റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിൽ ഏറ്റ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടത് എന്നാണ് പ്രോസിക്യൂഷൻ കേസ്.