ETV Bharat / state

അട്ടപ്പാടിയില്‍ ജാതിവിവേചനം: ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാൻ നിർദ്ദേശം - ജാതി വിവേചനം നടന്നെന്ന് കമ്മീഷൻ

ജാതി വിവേചനം നടന്നെന്ന് കമ്മിഷൻ. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുക്കാൻ നിർദേശം.

പുതൂർ ശ്‌മശാനത്തിലെ ജാതി വിലക്ക്  Caste ban Puthur cemetery  SC/ST Commission took evidence  പട്ടികജാതി-പട്ടികവർഗ കമ്മീഷൻ  ജാതി വിവേചനം നടന്നെന്ന് കമ്മീഷൻ  പുതൂർ ആലാമര ശ്‌മശാനം
പുതൂർ ശ്‌മശാനത്തിലെ ജാതി വിലക്ക്; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ തെളിവെടുപ്പ് നടത്തി
author img

By

Published : Feb 4, 2021, 8:49 PM IST

Updated : Feb 4, 2021, 10:28 PM IST

പാലക്കാട്: അട്ടപ്പാടി പുതൂർ ആലാമര ശ്‌മശാനത്തിലെ ജാതി വിലക്ക് സംബന്ധിച്ച് ഉയർന്ന പരാതികളിന്മേൽ സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മിഷൻ തെളിവെടുപ്പ് നടത്തി. വിവാദ ശ്‌മശാന ഭൂമിയും, ഇതര ജാതിക്കാരുടെ എതിർപ്പിനെ തുടർന്ന് പട്ടികജാതിയിൽ പെട്ട ഒരാളെ അടക്കം ചെയ്‌ത പുറമ്പോക്ക് ഭൂമിയും വനം വകുപ്പിന്‍റെ പരിധിയിൽ വരുന്ന ശ്‌മശാന ഭൂമിയും കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. തുടർന്ന് പുതൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് ബന്ധപ്പെട്ട വകുപ്പുകളുടേയും പരാതിക്കാരുടേയും മൊഴിയെടുത്തു.

അട്ടപ്പാടിയില്‍ ജാതിവിവേചനം: ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാൻ നിർദ്ദേശം
ജാതിവിവേചനം നടന്നിട്ടുണ്ടെന്ന് കമ്മിഷന് ബോധ്യപ്പെട്ടു. പട്ടികജാതിയിൽ പെട്ട ശകുന്തള എന്ന സ്ത്രീയുടെ മൃതദേഹം അടക്കം ചെയ്യാൻ എത്തിയവരെ വാഹനങ്ങൾ ഉപയോഗിച്ച് തടയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. വിവാദ ശ്‌മശാന ഭൂമി പുറമ്പോക്ക് പരിധിയിൽ ഉൾപ്പെടുന്നതാണെന്നും വേണ്ട നടപടികൾ കൈകൊള്ളണമെന്നും കമ്മിഷൻ പുതൂർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ശ്‌മശാന വിഷയത്തിൽ പഞ്ചായത്തിൻ്റെ ഇടപെടലുകളെയും പുറമ്പോക്ക് റവന്യൂ ഭൂമിയിൽ ശ്‌മശാനം അനുവദിച്ചതിനെയും കമ്മിഷൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 12 ലക്ഷം രൂപ പഞ്ചായത്ത് തുക മുടക്കി നിർമ്മിച്ച ചുറ്റുമതിലിനെക്കുറിച്ചും വിമർശനമുയർന്നു. യാതൊരു വിധ മുൻ നടപടികളുമെടുക്കാതെയാണ് ചുറ്റുമതിൽ നിർമാണം നടന്നതെന്നും 12 ലക്ഷം രൂപയുടെ പണി നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കൂടുതൽ വായനക്ക്

അട്ടപ്പാടിയില്‍ ശ്‌മശാനത്തെ ചൊല്ലി തർക്കം: ജാതിവിലക്കെന്ന് ആരോപണം

പുതൂർ ശ്മശാനത്തിൽ പട്ടികജാതി വിഭാഗക്കാരെ വിലക്കിയ സംഭവം ; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

കമ്മിഷൻ ചെയർമാൻ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബി.എസ്. മാവോജി, കമ്മിഷൻ അംഗങ്ങളായ മുൻ എംപി എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കമ്മിഷൻ സെക്ഷൻ ഓഫീസർ രാജേഷ് പടനിലം, മണ്ണാർക്കാട് തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ കെ. ദാമോദരൻ, പുതൂർ വില്ലേജ് ഓഫീസർ സുനിൽ പി.എസ്, അസി. പട്ടികജാതി ജില്ലാ ഓഫീസർ ശ്രീജ കെ.എസ്, മണ്ണാർക്കാട് എസ്‌സി വകുപ്പ് ഓഫീസർ സെബാസ്റ്റ്യൻ പ്രിൻസ്, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ.എസ്, പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനിൽകുമാർ, പഞ്ചായത്ത് എഇ അനിൽ ടി.വി, എസ്‌സി പ്രമോട്ടർമാരായ മരഗതം, രവികുമാർ എന്നിവർ തെളിവെടുപ്പിൽ ഹാജരായി.

പാലക്കാട്: അട്ടപ്പാടി പുതൂർ ആലാമര ശ്‌മശാനത്തിലെ ജാതി വിലക്ക് സംബന്ധിച്ച് ഉയർന്ന പരാതികളിന്മേൽ സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മിഷൻ തെളിവെടുപ്പ് നടത്തി. വിവാദ ശ്‌മശാന ഭൂമിയും, ഇതര ജാതിക്കാരുടെ എതിർപ്പിനെ തുടർന്ന് പട്ടികജാതിയിൽ പെട്ട ഒരാളെ അടക്കം ചെയ്‌ത പുറമ്പോക്ക് ഭൂമിയും വനം വകുപ്പിന്‍റെ പരിധിയിൽ വരുന്ന ശ്‌മശാന ഭൂമിയും കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. തുടർന്ന് പുതൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് ബന്ധപ്പെട്ട വകുപ്പുകളുടേയും പരാതിക്കാരുടേയും മൊഴിയെടുത്തു.

അട്ടപ്പാടിയില്‍ ജാതിവിവേചനം: ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാൻ നിർദ്ദേശം
ജാതിവിവേചനം നടന്നിട്ടുണ്ടെന്ന് കമ്മിഷന് ബോധ്യപ്പെട്ടു. പട്ടികജാതിയിൽ പെട്ട ശകുന്തള എന്ന സ്ത്രീയുടെ മൃതദേഹം അടക്കം ചെയ്യാൻ എത്തിയവരെ വാഹനങ്ങൾ ഉപയോഗിച്ച് തടയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. വിവാദ ശ്‌മശാന ഭൂമി പുറമ്പോക്ക് പരിധിയിൽ ഉൾപ്പെടുന്നതാണെന്നും വേണ്ട നടപടികൾ കൈകൊള്ളണമെന്നും കമ്മിഷൻ പുതൂർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ശ്‌മശാന വിഷയത്തിൽ പഞ്ചായത്തിൻ്റെ ഇടപെടലുകളെയും പുറമ്പോക്ക് റവന്യൂ ഭൂമിയിൽ ശ്‌മശാനം അനുവദിച്ചതിനെയും കമ്മിഷൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 12 ലക്ഷം രൂപ പഞ്ചായത്ത് തുക മുടക്കി നിർമ്മിച്ച ചുറ്റുമതിലിനെക്കുറിച്ചും വിമർശനമുയർന്നു. യാതൊരു വിധ മുൻ നടപടികളുമെടുക്കാതെയാണ് ചുറ്റുമതിൽ നിർമാണം നടന്നതെന്നും 12 ലക്ഷം രൂപയുടെ പണി നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കൂടുതൽ വായനക്ക്

അട്ടപ്പാടിയില്‍ ശ്‌മശാനത്തെ ചൊല്ലി തർക്കം: ജാതിവിലക്കെന്ന് ആരോപണം

പുതൂർ ശ്മശാനത്തിൽ പട്ടികജാതി വിഭാഗക്കാരെ വിലക്കിയ സംഭവം ; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

കമ്മിഷൻ ചെയർമാൻ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബി.എസ്. മാവോജി, കമ്മിഷൻ അംഗങ്ങളായ മുൻ എംപി എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കമ്മിഷൻ സെക്ഷൻ ഓഫീസർ രാജേഷ് പടനിലം, മണ്ണാർക്കാട് തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ കെ. ദാമോദരൻ, പുതൂർ വില്ലേജ് ഓഫീസർ സുനിൽ പി.എസ്, അസി. പട്ടികജാതി ജില്ലാ ഓഫീസർ ശ്രീജ കെ.എസ്, മണ്ണാർക്കാട് എസ്‌സി വകുപ്പ് ഓഫീസർ സെബാസ്റ്റ്യൻ പ്രിൻസ്, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ.എസ്, പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനിൽകുമാർ, പഞ്ചായത്ത് എഇ അനിൽ ടി.വി, എസ്‌സി പ്രമോട്ടർമാരായ മരഗതം, രവികുമാർ എന്നിവർ തെളിവെടുപ്പിൽ ഹാജരായി.

Last Updated : Feb 4, 2021, 10:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.