ETV Bharat / state

എസ്‌സി വിദ്യാർഥിയെ പങ്കെടുപ്പിക്കാതിരിക്കാൻ സ്കൂൾ വിനോദയാത്ര മാറ്റിവച്ചു - Latest malappuram varthakal

എസ്.സി.വിഭാഗത്തിൽപ്പെട്ട വിദ്യാർഥി വിനോദയാത്രയിൽ പങ്കെടുക്കുന്നതിനെ പി.ടി.എ കമ്മിറ്റി എതിർത്തതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടർന്ന് വിദ്യാർഥിയുടെ അമ്മ നിലമ്പൂർ പൊലീസിൽ പരാതി നൽകി.

എസ്‌സി വിദ്യാർഥിയെ പങ്കെടുപ്പിക്കാതിരിക്കാൻ സ്കൂൾ വിനോദയാത്ര മാറ്റിവെച്ചു
author img

By

Published : Nov 18, 2019, 10:47 PM IST

മലപ്പുറം: എസ്‌സി വിദ്യാർഥിയെ സ്കൂൾ വിനോദ യാത്രയില്‍ നിന്ന് വിലക്കിയ സംഭവം വീണ്ടും വിവാദത്തിലേക്ക്. എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈമാസം 20, 21 തീയതികളിൽ നടത്താനിരുന്ന വിനോദയാത്ര തീയതി പറയാതെ മാറ്റി വെച്ചു.

എസ്.സി.വിഭാഗത്തിൽപ്പെട്ട വിദ്യാർഥി വിനോദയാത്രയിൽ പങ്കെടുക്കുന്നതിനെ പി.ടി.എ കമ്മിറ്റി എതിർത്തതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടർന്ന് വിദ്യാർഥിയുടെ അമ്മ നിലമ്പൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ വിനോദ യാത്ര പോകുന്ന പ്ലസ് ടു വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം സ്കൂളിൽ ചേർന്നു. വിലക്ക് ഏർപ്പെടുത്തിയ വിദ്യാർഥിയെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് പി.ടി.എ അധികൃതരും പ്രിൻസിപ്പാളും വീണ്ടും നിലപാട് സ്വീകരിച്ചു. എന്നാല്‍ കുട്ടിയെ വിനോദയാത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് എസ്.എം.സി ചെയർമാനും ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടു.

കുട്ടിയുടെ അമ്മ സംഭവത്തില്‍ മാപ്പ് ചോദിക്കുന്ന സാഹചര്യം ഉണ്ടായെങ്കിലും വിനോദയാത്ര വേണ്ടെന്ന് വെയ്ക്കുകയാണെന്ന് വിനോദയാത്രയുടെ ചാർജുള്ള അധ്യാപകനായ വർഗ്ഗീസ് വ്യക്തമാക്കി. എസ്‌സി വിദ്യാർഥിയെ ഒഴിവാക്കാൻ 193 കുട്ടികളുടെ വിനോദയാത്രയാണ് സ്കൂൾ അധികൃതരുടെ പിടിവാശി മൂലം ഉപേക്ഷിച്ചതെന്ന് മറ്റ് രക്ഷിതാക്കൾ ആരോപിച്ചു. അതേസമയം മകന് നീതി നിഷേധിച്ചവർക്കെതിരായ പോരാട്ടം തുടരാനാണ് മാതാവിന്‍റെ തീരുമാനം.

മലപ്പുറം: എസ്‌സി വിദ്യാർഥിയെ സ്കൂൾ വിനോദ യാത്രയില്‍ നിന്ന് വിലക്കിയ സംഭവം വീണ്ടും വിവാദത്തിലേക്ക്. എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈമാസം 20, 21 തീയതികളിൽ നടത്താനിരുന്ന വിനോദയാത്ര തീയതി പറയാതെ മാറ്റി വെച്ചു.

എസ്.സി.വിഭാഗത്തിൽപ്പെട്ട വിദ്യാർഥി വിനോദയാത്രയിൽ പങ്കെടുക്കുന്നതിനെ പി.ടി.എ കമ്മിറ്റി എതിർത്തതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടർന്ന് വിദ്യാർഥിയുടെ അമ്മ നിലമ്പൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ വിനോദ യാത്ര പോകുന്ന പ്ലസ് ടു വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം സ്കൂളിൽ ചേർന്നു. വിലക്ക് ഏർപ്പെടുത്തിയ വിദ്യാർഥിയെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് പി.ടി.എ അധികൃതരും പ്രിൻസിപ്പാളും വീണ്ടും നിലപാട് സ്വീകരിച്ചു. എന്നാല്‍ കുട്ടിയെ വിനോദയാത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് എസ്.എം.സി ചെയർമാനും ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടു.

കുട്ടിയുടെ അമ്മ സംഭവത്തില്‍ മാപ്പ് ചോദിക്കുന്ന സാഹചര്യം ഉണ്ടായെങ്കിലും വിനോദയാത്ര വേണ്ടെന്ന് വെയ്ക്കുകയാണെന്ന് വിനോദയാത്രയുടെ ചാർജുള്ള അധ്യാപകനായ വർഗ്ഗീസ് വ്യക്തമാക്കി. എസ്‌സി വിദ്യാർഥിയെ ഒഴിവാക്കാൻ 193 കുട്ടികളുടെ വിനോദയാത്രയാണ് സ്കൂൾ അധികൃതരുടെ പിടിവാശി മൂലം ഉപേക്ഷിച്ചതെന്ന് മറ്റ് രക്ഷിതാക്കൾ ആരോപിച്ചു. അതേസമയം മകന് നീതി നിഷേധിച്ചവർക്കെതിരായ പോരാട്ടം തുടരാനാണ് മാതാവിന്‍റെ തീരുമാനം.

Intro:വിനോദയാത്ര വിദ്യാർത്ഥിക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം, വിനോദയാത്ര തന്നെ മാറ്റി വെച്ച് അധികൃതർ, എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 20, 21 തീയതികളിൽ നടത്താനിരുന്ന വിദ്യാർത്ഥികളുടെ വിനോദയാത്ര തീയതി പറയാതെ മാറ്റി വെച്ചു, Body:വിനോദയാത്ര വിദ്യാർത്ഥിക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം, വിനോദയാത്ര തന്നെ മാറ്റി വെച്ച് അധികൃതർ, എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 20, 21 തീയതികളിൽ നടത്താനിരുന്ന വിദ്യാർത്ഥികളുടെ വിനോദയാത്ര തീയതി പറയാതെ മാറ്റി വെച്ചു, എസ്.സി.വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിക്ക് വിനോദയാത്രയിൽ പങ്കെടുക്കുന്നതിനെ പി.ടി.എ കമ്മറ്റി എതിർത്തതോടെ മാതാവായ ചാലിയർ പണപൊയിൽ കോളനിയിലെ ലക്ഷ്മി നിലമ്പൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിനോദ യാത്ര പോകുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം തിങ്കളാഴ്ച്ച സ്കൂളിൽ ചേർന്നു, വിലക്ക് ഏർപ്പെടുത്തിയ വിദ്യാർത്ഥിയെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് പി.ടി.എ അധികൃതരും പ്രിൻസിപ്പാളും അടക്കം നിലപാട് സ്വീകരിച്ചതോടെ, കുട്ടിയെ വിനോദയാത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് എസ്.എം സി ചെയർമാനും ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടു, തന്റെ കുട്ടിയെ വിനോദയാത്രയിൽ ഉൾപ്പെടുത്താൻ വേണ്ടി അധ്യാപകരോടും പി.ടി.എ കമ്മറ്റി യോടും മാപ്പ് ചോദിക്കുകയാണെന്ന് കണ്ണീരോടെ അപേക്ഷിച്ചെക്കിലും വിനോദയാത്ര വേണ്ടെന്ന് വെയ്ക്കുകയാണെന്നും പരാതി ഉയർന്ന സാഹചര്യത്തിൽ അനുമതി വാങ്ങേണ്ടെന്നും, വിനോദയാത്രയുടെ ചാർജുള്ള അധ്യാപകനായ വർഗ്ഗീസ് വ്യക്തമാക്കി, എന്തായാലും ഈ കുട്ടിയെ ഒഴിവാക്കാൻ 193 കുട്ടികളുടെ വിനോദയാത്രയാണ് പിടിവാശി മൂലം അധികൃതർ നിഷേധിച്ചത്, തന്റെ മകന് നീതി നിഷേധിച്ചവർക്കെതിരെ നീതിക്കുള്ള പോരാട്ടം തുടരാനാണ് മാതാവിന്റെ തീരുമാനം, പി.ടി.എ ഹാരീസ് ആട്ടിരി, പ്രിൻസിപ്പാൾ റോസമ്മ ജോൺ, എസ്.എം സി ചെയർമാൻ മുസ്തഫ ചോലയിൽ, എം.ടി.എ പ്രസിഡന്റ് ബീനാ പി കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് എം, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചുConclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.