ETV Bharat / state

മലപ്പുറം ജില്ലയില്‍ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിന് മികച്ച പ്രതികരണം

author img

By

Published : Apr 16, 2021, 7:51 PM IST

ജില്ലയിലെ 116 സര്‍ക്കാര്‍ ആശുപത്രികളിലും, 65 സ്വകാര്യ കേന്ദ്രങ്ങളിലും മെഗാ ക്യാമ്പുകള്‍ നടന്നു. 13,028 സാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിച്ചത്.

covid mega testing success in malappuram  covid mega testing  മെഗാ ടെസ്റ്റിങ് ഡ്രൈവ്  മലപ്പുറം ജില്ലയില്‍ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിന് മികച്ച പ്രതികരണം  മലപ്പുറം ജില്ലയില്‍ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിന് മികച്ച പ്രതികരണം  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന
മലപ്പുറം ജില്ലയില്‍ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിന് മികച്ച പ്രതികരണം

മലപ്പുറം: ജില്ലയില്‍ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിന് മികച്ച പ്രതികരണം. ജില്ലയിലെ 116 സര്‍ക്കാര്‍ ആശുപത്രികളിലും, 65 സ്വകാര്യ കേന്ദ്രങ്ങളിലും മെഗാ ക്യാമ്പുകള്‍ നടന്നു. 13,028 സാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിച്ചത്. ഇതില്‍ 6,635 സാമ്പിളുകള്‍ ആന്‍റിജന്‍ പരിശോധനക്കും 6,433 സാമ്പിളുകള്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനക്കുമാണ് വിധേയമാക്കിയത്. മെഗാ ക്യാമ്പുകളോട് പൊതുജനങ്ങള്‍ മികച്ച രീതിയിലാണ് സഹകരിക്കുന്നതെന്നും രോഗ വ്യാപനം ചെറുക്കാന്‍ ഇത് അത്യാവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

യാതൊരു രോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ രോഗബാധിതര്‍ സമൂഹത്തിലുണ്ടെന്നത് മെഗാ ടെസ്റ്റിങ് ഡ്രൈവിലൂടെ കണ്ടെത്താനായിട്ടുണ്ട്. ഇത് ഗൗരവമേറിയ കാര്യമാണെന്ന് എല്ലാവരും തിരിച്ചറിയണം. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയായി ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. അതോടൊപ്പം 45 വയസ് കഴിഞ്ഞ എല്ലാവരും ഉടന്‍ തന്നെ കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. രോഗം സമൂഹത്തിലേക്ക് വലിയതോതില്‍ വ്യാപിക്കുന്നത് തടയുന്നതിന് എല്ലാവരും പരിശോധനക്ക് തയ്യാറാകണം. വൈറസ് ബാധ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കുകയും പൊതു സമ്പര്‍ക്കത്തില്‍ നിന്നു മാറി നില്‍ക്കുകയും ചെയ്യണം. മെഗാ ടെസ്റ്റിംഗ് ഡ്രൈവ് ശനിയാഴ്ചയും ജില്ലയില്‍ തുടരും.

അതേസമയം ജില്ലയില്‍ വെള്ളിയാഴ്ച 882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. വെള്ളിയാഴ്ച കൊവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 849 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതിനിടെ 278 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,24,892 ആയി.

ജില്ലയിലിപ്പോള്‍ 21,759 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,169 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 210 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 126 പേരും 114 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 624 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

മലപ്പുറം: ജില്ലയില്‍ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിന് മികച്ച പ്രതികരണം. ജില്ലയിലെ 116 സര്‍ക്കാര്‍ ആശുപത്രികളിലും, 65 സ്വകാര്യ കേന്ദ്രങ്ങളിലും മെഗാ ക്യാമ്പുകള്‍ നടന്നു. 13,028 സാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിച്ചത്. ഇതില്‍ 6,635 സാമ്പിളുകള്‍ ആന്‍റിജന്‍ പരിശോധനക്കും 6,433 സാമ്പിളുകള്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനക്കുമാണ് വിധേയമാക്കിയത്. മെഗാ ക്യാമ്പുകളോട് പൊതുജനങ്ങള്‍ മികച്ച രീതിയിലാണ് സഹകരിക്കുന്നതെന്നും രോഗ വ്യാപനം ചെറുക്കാന്‍ ഇത് അത്യാവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

യാതൊരു രോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ രോഗബാധിതര്‍ സമൂഹത്തിലുണ്ടെന്നത് മെഗാ ടെസ്റ്റിങ് ഡ്രൈവിലൂടെ കണ്ടെത്താനായിട്ടുണ്ട്. ഇത് ഗൗരവമേറിയ കാര്യമാണെന്ന് എല്ലാവരും തിരിച്ചറിയണം. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയായി ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. അതോടൊപ്പം 45 വയസ് കഴിഞ്ഞ എല്ലാവരും ഉടന്‍ തന്നെ കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. രോഗം സമൂഹത്തിലേക്ക് വലിയതോതില്‍ വ്യാപിക്കുന്നത് തടയുന്നതിന് എല്ലാവരും പരിശോധനക്ക് തയ്യാറാകണം. വൈറസ് ബാധ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കുകയും പൊതു സമ്പര്‍ക്കത്തില്‍ നിന്നു മാറി നില്‍ക്കുകയും ചെയ്യണം. മെഗാ ടെസ്റ്റിംഗ് ഡ്രൈവ് ശനിയാഴ്ചയും ജില്ലയില്‍ തുടരും.

അതേസമയം ജില്ലയില്‍ വെള്ളിയാഴ്ച 882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. വെള്ളിയാഴ്ച കൊവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 849 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതിനിടെ 278 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,24,892 ആയി.

ജില്ലയിലിപ്പോള്‍ 21,759 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,169 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 210 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 126 പേരും 114 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 624 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.