ETV Bharat / state

കവളപ്പാറ പുനരധിവാസത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ - കലക്‌ടർ ജാഫർ മാലിക്

പ്രളയബാധിതർക്ക് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാനദണ്ഡങ്ങളടങ്ങിയ പുതിയ വിജ്ഞാപനം ഇറക്കി

kavalappara flood victims  kavalappara rehabilitation  cm pinarayi vijayan  കവളപ്പാറ പ്രളയബാധിതര്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  പോത്തുകൽ പഞ്ചായത്ത്  കലക്‌ടർ ജാഫർ മാലിക്  കവളപ്പാറ പുനരധിവാസം
കവളപ്പാറയിലെ പ്രളയബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇടപെടല്‍
author img

By

Published : Jan 31, 2020, 7:35 PM IST

മലപ്പുറം: കവളപ്പാറയിലെ പ്രളയബാധിതരുടെ പുനരധിവാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പോത്തുകൽ പഞ്ചായത്തിലെ കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിൽ യഥാർത്ഥ്യമാക്കുന്നതിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ജനുവരി 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സ്‌പീക്കറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രി കെ.ടി.ജലീൽ, പി.വി.അൻവർ എംഎൽഎ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ദുരന്തനിവാരണ സേന കവളപ്പാറയിലെ 67 പ്രളയബാധിത കുടുംബങ്ങൾക്കായി ഒമ്പത് ഏക്കർ സ്ഥലം കണ്ടെത്തിയത് സംസ്ഥാന ദുരന്തനിവാരണ സമിതി ചെയർമാനായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് യോഗത്തിൽ അറിയിച്ചു. തുടർന്ന് പി.വി.അബ്‌ദുൾ വഹാബ് എംപിയെ കൂടി പങ്കെടുപ്പിച്ച് 30ന് വീണ്ടും യോഗം ചേർന്നു. മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, പ്രൈവറ്റ് സെക്രട്ടറി ആർ.മോഹൻ എന്നിവരാണ് പങ്കെടുത്തത്. പ്രളയബാധിതർക്ക് ഭൂമി വാങ്ങുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണമെന്നും സുതാര്യമായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇതേ തുടർന്നാണ് വ്യക്തമായ മാനദണ്ഡങ്ങളടങ്ങിയ പുതിയ വിജ്ഞാപനം ഇറക്കിയത്. പ്രളയത്തിൽ വീടുകൾ നഷ്‌ടപ്പെടുകയും വീടുകൾ വാസയോഗ്യമല്ലാതാകുകയും ചെയ്‌ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ എട്ട് മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യമാണ്. പോത്തുകൽ പഞ്ചായത്തിലോ പഞ്ചായത്തിനോട് ചേർന്ന രണ്ട് കിലോമീറ്റർ ചുറ്റളവിലോ സമീപത്തെ പഞ്ചായത്തുകളിലോ സ്ഥലം കണ്ടെത്താം. റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവയുള്ളതും യാതൊരു വിധ നിയമക്കുരുക്കുകളിൽ ഉൾപ്പെടാത്തതും ബാധ്യതകൾ ഇല്ലാത്തതുമായതും സ്ഥലമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും ഇതിന്‍റെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിക്കുന്നതിനും ജില്ലാതല പർച്ചേസ് കമ്മിറ്റിക്ക് പൂർണ അധികാരമുണ്ടായിരിക്കും. പി.വി.അൻവർ എംഎൽഎ, പി.വി.അബ്‌ദുൾ വഹാബ് എംപി എന്നിവരുമായി ആശയവിനിമയം നടത്തി, സുതാര്യമായി കാര്യങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നല്‍കി. കവളപ്പാറയിലെ കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎയും കലക്‌ടർ ജാഫർ മാലിക്കും തമ്മിലുള്ള പ്രശ്‌നത്തിലും മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടല്‍ നടത്തി.

മലപ്പുറം: കവളപ്പാറയിലെ പ്രളയബാധിതരുടെ പുനരധിവാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പോത്തുകൽ പഞ്ചായത്തിലെ കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിൽ യഥാർത്ഥ്യമാക്കുന്നതിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ജനുവരി 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സ്‌പീക്കറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രി കെ.ടി.ജലീൽ, പി.വി.അൻവർ എംഎൽഎ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ദുരന്തനിവാരണ സേന കവളപ്പാറയിലെ 67 പ്രളയബാധിത കുടുംബങ്ങൾക്കായി ഒമ്പത് ഏക്കർ സ്ഥലം കണ്ടെത്തിയത് സംസ്ഥാന ദുരന്തനിവാരണ സമിതി ചെയർമാനായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് യോഗത്തിൽ അറിയിച്ചു. തുടർന്ന് പി.വി.അബ്‌ദുൾ വഹാബ് എംപിയെ കൂടി പങ്കെടുപ്പിച്ച് 30ന് വീണ്ടും യോഗം ചേർന്നു. മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, പ്രൈവറ്റ് സെക്രട്ടറി ആർ.മോഹൻ എന്നിവരാണ് പങ്കെടുത്തത്. പ്രളയബാധിതർക്ക് ഭൂമി വാങ്ങുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണമെന്നും സുതാര്യമായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇതേ തുടർന്നാണ് വ്യക്തമായ മാനദണ്ഡങ്ങളടങ്ങിയ പുതിയ വിജ്ഞാപനം ഇറക്കിയത്. പ്രളയത്തിൽ വീടുകൾ നഷ്‌ടപ്പെടുകയും വീടുകൾ വാസയോഗ്യമല്ലാതാകുകയും ചെയ്‌ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ എട്ട് മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യമാണ്. പോത്തുകൽ പഞ്ചായത്തിലോ പഞ്ചായത്തിനോട് ചേർന്ന രണ്ട് കിലോമീറ്റർ ചുറ്റളവിലോ സമീപത്തെ പഞ്ചായത്തുകളിലോ സ്ഥലം കണ്ടെത്താം. റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവയുള്ളതും യാതൊരു വിധ നിയമക്കുരുക്കുകളിൽ ഉൾപ്പെടാത്തതും ബാധ്യതകൾ ഇല്ലാത്തതുമായതും സ്ഥലമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും ഇതിന്‍റെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിക്കുന്നതിനും ജില്ലാതല പർച്ചേസ് കമ്മിറ്റിക്ക് പൂർണ അധികാരമുണ്ടായിരിക്കും. പി.വി.അൻവർ എംഎൽഎ, പി.വി.അബ്‌ദുൾ വഹാബ് എംപി എന്നിവരുമായി ആശയവിനിമയം നടത്തി, സുതാര്യമായി കാര്യങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നല്‍കി. കവളപ്പാറയിലെ കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎയും കലക്‌ടർ ജാഫർ മാലിക്കും തമ്മിലുള്ള പ്രശ്‌നത്തിലും മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടല്‍ നടത്തി.

Intro:കവളപ്പാറയിലെ പ്രളയബാധിതരുടെ പുനരധിവാസം, മുഖ്യമന്ത്രി ഇടപ്പെട്ടുBody:കവളപ്പാറയിലെ പ്രളയബാധിതരുടെ പുനരധിവാസം, മുഖ്യമന്ത്രി ഇടപ്പെട്ടു,, ചട്ടങ്ങൾ പാലിച്ച് ഭൂമി വാങ്ങുന്നതിന് വിജ്ഞാപനമിറക്കി സർക്കാർ, കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറയിലെ കുടു:ബങ്ങളുടെ പുനരധിവാസം വേഗത്തിൽ യഥാർത്ഥ്യമാക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പെട്ടത്, കഴിഞ്ഞ 29 ന് സ്പീക്കറുടെ ചേമ്പറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി.ജലീൽ, പി.വി.അൻവർ എം.എൽ.എ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണു തുടങ്ങിയവർ പങ്കെടുത്തു, ജില്ലാ ദുരന്തനിവാരണ സേന കവളപ്പാറയിലെ 67 പ്രളയബാധിത കുടുംബങ്ങൾക്കായി 9 ഏക്കർ സ്ഥലം കണ്ടെത്തിയത് സംസ്ഥാന ദുരന്തനിവാര സമിതി ചെയർമാനായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് യോഗത്തിൽ അറിയിച്ചു, തുടർന്ന് പി.വി.അബ്ദുൾ വഹാബ് എം.പി.യെ കൂടി പങ്കെടുപ്പിച്ച് 30-ന് വീണ്ടും യോഗം ചേർന്നു, മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, പ്രൈവറ്റ് സെക്രട്ടറി ആർ മോഹൻ എന്നിവരാണ് പങ്കെടുത്തത്, പ്രളയബാധിതർക്ക് ഭൂമി വാങ്ങുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണമെന്നും സുതാര്യമായിരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു, ഇതെ തുടർന്നാണ് വ്യക്തമായ മാനദണ്ഡങ്ങൾ അടങ്ങിയ പുതിയ വിജ്ഞാപനം ഇറക്കിയത്, പ്രളയത്തിൽ വീടുകൾ നഷ്ടപ്പെടുകയും, വീടുകൾ വാസയോഗ്യമല്ലാതാക്കുകയും ചെയ്യത കുടു:ബങ്ങളെ പുനരധിവസിപ്പിക്കാൻ 8 മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യമാണ്, പോത്തുകൽ പഞ്ചായത്തിലോ, പഞ്ചായത്തിനോട് ചേർന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലോ, സമീപത്തെ പഞ്ചായത്തുകളിലോ സ്ഥലം കണ്ടെത്താം, റോഡ്, വൈദ്യുതി., കുടിവെള്ളം എന്നിവ ഉള്ളതും, യാതൊരു വിധ നിയമക്കുരുക്കുകളിൽ ഉൾപ്പെടാത്തതും, ബാധ്യതകൾ ഇല്ലാത്തതുമായതും,മാത്യു കാടൗൺഷിപ്പ് നിർമ്മിക്കാൻ യോഗ്യമായ സ്ഥലവുമായിരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു, ഇത്തരം സ്ഥലങ്ങൾ കൈവശമുള്ളവരിൽ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു താൽപര്യമുള്ള സ്ഥലം ഉടമകൾ സ്ഥലത്തിന്റെ നികുതി അടച്ച രസീത് 'അധാരത്തിന്റെ പകർപ്പ്, സമ്മതപത്രം, ഉദേശിക്കുന്ന വില, എന്നിവ അടക്കം 2020 ഫെബ്രുവരി 20 ന് വൈകും നേരം 5 മണിക്ക് മുൻപ് സീൽ ചെയ്യത കവറിൽ ജില്ലാ കലക്ടർക്ക് നേരിട്ടോ, രജിസ്ട്രേഡ് തപാൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്., ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം അടിസ്ഥാന വില നിശ്ചയിച്ച് നെഗോസിയേഷനു ശേഷം അന്തിമ വില നിശ്ചയിക്കുന്നതും ആധാർ രജിസ്ട്രർ ചെകുത് ഭൂമി ഏറ്റെടുന്നതാണ്, ഭൂമി തിരഞ്ഞെടുക്കുന്നതിനും, ഗുണനിലവാരം പരിശോധിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിക്കുന്നതിനും, നിരസിക്കുന്നതിനും ജില്ലാതല പർച്ചേസ് കമ്മറ്റിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും, സ്ഥലം എം.എൽ.എ പി.വി.അൻവർ, പി.വി.അബ്ദുൾ വഹാബ് എം.പി. എന്നിവരുമായി ആശയവിനിമയം നടത്തി സുതാര്യമായി കാര്യങ്ങൾ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു, ഇതോടെ കവളപ്പാറയിലെ കുടു:ബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങൾ ഒഴിവായി, ചളിക്കൽ കോളനികർക്ക് ഉപ്പട ചെമ്പൻകൊല്ലിയിൽ സ്ഥലം കണ്ടെത്തി കലക്ടറുടെ നേതൃത്വത്തിൽ വീട് നിർമ്മാണം ആരംഭിച്ചതുമായി ബന്ധപ്പെട്ട് പി.വി.അൻവർ എം.എൽ എ യും, കലക്ടർ ജാഫർ മാലിക്കും പരസ്പര ആരോപണവുമായി രംഗത്ത് വരികയും, പ്രശ്നം രൂക്ഷമാകുകയും ചെയ്യതിരുന്നു, ഇതും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപ്പെടലിന് കാരണമായി, ന ഭൂമി വിൽക്കാൻ ആഗ്രഹിക്കുന്നവർ ജില്ലാതല പർച്ചേസ്കന്മറ്റി ആൻഡ് ജില്ലാ കലകടർ, സിവിൽ സ്‌റ്റേഷൻ, കലക്ട്രേറ്റ് മലപ്പുറം, പിൻ' 676505, ഫോൺ,04832739581 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്,Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.