ETV Bharat / state

പോത്തുകൽ പഞ്ചായത്തിന് പുറത്ത് നിര്‍മിക്കുന്ന വീടുകള്‍ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ

ചെമ്പൻകൊല്ലി, മലച്ചി എന്നിവിടങ്ങളില്‍ നിർമ്മിക്കുന്ന വീടുകൾ വേണ്ടെന്ന നിലപാടിലാണ് കോളനിക്കാര്‍. പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് എം.എല്‍.എ

author img

By

Published : Jan 12, 2020, 2:38 AM IST

Challikkal colonists refuse to accept the houses built at Chembankollimalachi  മലപ്പുറം  ചെമ്പൻകൊല്ലിമലച്ചിയിൽ നിർമ്മിക്കുന്ന വീടുകൾ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ  പോത്തുകൽ പഞ്ചായത്ത് വിട്ട് പുറത്തു പോകില്ലെന്നും  എം.എല്‍.എ  മലപ്പുറം
പോത്തുകൽ പഞ്ചായത്തിന് പുറത്ത് നിര്‍മിക്കുന്ന വീടുകള്‍ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ

മലപ്പുറം: ചെമ്പൻകൊല്ലി, മലച്ചി എന്നിവിടങ്ങളില്‍ നിർമ്മിക്കുന്ന വീടുകൾ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ. തീരുമാനമറിയിക്കാൻ കോളനി മൂപ്പൻ വെളുത്ത വെള്ളനും, പ്രമോട്ടർ ചന്ദ്രനും എം.എൽ.എ പി.വി അൻവറിന്‍റെ ഓഫീസിലെത്തി. സ്ത്രീകൾ ഉൾപ്പെടെ 30 പേരാണ് നിലമ്പൂരിലെ എം.എൽ.എ ഓഫീസിൽ എത്തിയത്. ഫെഡറൽ ബാങ്കിന്‍റെ സഹായത്തോടെ എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി മലച്ചി കോളനിയിൽ നിര്‍മിക്കുന്ന വീടുകളാണ് കോളനിക്കാര്‍ വേണ്ടെന്ന് വയ്ക്കുന്നത്.

പോത്തുകൽ പഞ്ചായത്തിന് പുറത്ത് നിര്‍മിക്കുന്ന വീടുകള്‍ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ

പോത്തുകൽ പഞ്ചായത്ത് വിട്ട് പുറത്തു പോകില്ലെന്നും കോളനിക്കാരുടെ അഭിപ്രായം ചോദിക്കാതെയാണ് വീടുകളുടെ നിര്‍മാണം ആരംഭിച്ചതെന്നും ചളിക്കല്‍ കോളനിക്കാര്‍ അറിയിച്ചു. വിഷയത്തെ കുറിച്ച് സംസാരിക്കാൻ കലക്ടര്‍ പോലും എത്തിയില്ലെന്നും അവര്‍ ആരോപണം ഉന്നയിച്ചു. എം.എൽഎയുടെ നേതൃത്തിൽ ചളിക്കൽ കോളനിക്ക് സമീപമുള്ള കാനക്കുത്ത്, പാറക്കൽ എന്നിവിടങ്ങളിലാണ് കോളനിക്കാര്‍ക്കായി സ്ഥലം കണ്ടെത്തിയത്. പാറക്കലാണ് കോളനി ശ്മാശനം സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ മറ്റൊരു പഞ്ചായത്തിലേക്ക് പോകാൻ കഴിയില്ലെന്നും മൂപ്പൻ പറഞ്ഞു. കവളപ്പാറ കോളനി കുടുബങ്ങൾക്ക് ചെമ്പൻകൊല്ലി , ,മലച്ചി എന്നിവിടങ്ങളില്‍ നിർമ്മിക്കുന്ന വീടുകൾ നൽകുന്നതിൽ എതിർപ്പില്ലെന്നും ഊരുകൂട്ടം ചേർന്ന് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പട്ടികവർഗ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യം പറയാൻ അവസരം ഒരുക്കി കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കോളനി മൂപ്പൻ ഉൾപ്പെടെയുള്ളവര്‍ തന്നെ കാണാൻ വന്നതെന്ന് എം.എല്‍.എ പി.വി അന്‍വര്‍ പറഞ്ഞു. കോളനിക്ക് സമീപമുള്ള വനമേഖലയിൽ നിന്നും കാട്ടു വിഭവങ്ങളും, ചാലിയാർ പുഴയുടെ തീരത്തു നിന്നും സ്വർണ്ണ തരികൾ അരിച്ചുമാണ് തങ്ങൾ ജീവിക്കുന്നതെന്നും അതിനാൽ കോളനി വിടാൻ തയ്യാറല്ലെന്നുമാണ് അവർ പറയുന്നതെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം: ചെമ്പൻകൊല്ലി, മലച്ചി എന്നിവിടങ്ങളില്‍ നിർമ്മിക്കുന്ന വീടുകൾ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ. തീരുമാനമറിയിക്കാൻ കോളനി മൂപ്പൻ വെളുത്ത വെള്ളനും, പ്രമോട്ടർ ചന്ദ്രനും എം.എൽ.എ പി.വി അൻവറിന്‍റെ ഓഫീസിലെത്തി. സ്ത്രീകൾ ഉൾപ്പെടെ 30 പേരാണ് നിലമ്പൂരിലെ എം.എൽ.എ ഓഫീസിൽ എത്തിയത്. ഫെഡറൽ ബാങ്കിന്‍റെ സഹായത്തോടെ എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി മലച്ചി കോളനിയിൽ നിര്‍മിക്കുന്ന വീടുകളാണ് കോളനിക്കാര്‍ വേണ്ടെന്ന് വയ്ക്കുന്നത്.

പോത്തുകൽ പഞ്ചായത്തിന് പുറത്ത് നിര്‍മിക്കുന്ന വീടുകള്‍ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ

പോത്തുകൽ പഞ്ചായത്ത് വിട്ട് പുറത്തു പോകില്ലെന്നും കോളനിക്കാരുടെ അഭിപ്രായം ചോദിക്കാതെയാണ് വീടുകളുടെ നിര്‍മാണം ആരംഭിച്ചതെന്നും ചളിക്കല്‍ കോളനിക്കാര്‍ അറിയിച്ചു. വിഷയത്തെ കുറിച്ച് സംസാരിക്കാൻ കലക്ടര്‍ പോലും എത്തിയില്ലെന്നും അവര്‍ ആരോപണം ഉന്നയിച്ചു. എം.എൽഎയുടെ നേതൃത്തിൽ ചളിക്കൽ കോളനിക്ക് സമീപമുള്ള കാനക്കുത്ത്, പാറക്കൽ എന്നിവിടങ്ങളിലാണ് കോളനിക്കാര്‍ക്കായി സ്ഥലം കണ്ടെത്തിയത്. പാറക്കലാണ് കോളനി ശ്മാശനം സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ മറ്റൊരു പഞ്ചായത്തിലേക്ക് പോകാൻ കഴിയില്ലെന്നും മൂപ്പൻ പറഞ്ഞു. കവളപ്പാറ കോളനി കുടുബങ്ങൾക്ക് ചെമ്പൻകൊല്ലി , ,മലച്ചി എന്നിവിടങ്ങളില്‍ നിർമ്മിക്കുന്ന വീടുകൾ നൽകുന്നതിൽ എതിർപ്പില്ലെന്നും ഊരുകൂട്ടം ചേർന്ന് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പട്ടികവർഗ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യം പറയാൻ അവസരം ഒരുക്കി കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കോളനി മൂപ്പൻ ഉൾപ്പെടെയുള്ളവര്‍ തന്നെ കാണാൻ വന്നതെന്ന് എം.എല്‍.എ പി.വി അന്‍വര്‍ പറഞ്ഞു. കോളനിക്ക് സമീപമുള്ള വനമേഖലയിൽ നിന്നും കാട്ടു വിഭവങ്ങളും, ചാലിയാർ പുഴയുടെ തീരത്തു നിന്നും സ്വർണ്ണ തരികൾ അരിച്ചുമാണ് തങ്ങൾ ജീവിക്കുന്നതെന്നും അതിനാൽ കോളനി വിടാൻ തയ്യാറല്ലെന്നുമാണ് അവർ പറയുന്നതെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു.

Intro:ചെമ്പൻകൊല്ലിമലച്ചിയിൽ നിർമ്മിക്കുന്ന വീടുകൾ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ, തീരുമാനമറിയിക്കാൻ കോളനി മൂപ്പനും സംഘവും എം.എൽ.എ ഓഫീസിലെത്തിBody:ചെമ്പൻകൊല്ലിമലച്ചിയിൽ നിർമ്മിക്കുന്ന വീടുകൾ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ, തീരുമാനമറിയിക്കാൻ കോളനി മൂപ്പനും സംഘവും എം.എൽ.എ ഓഫീസിലെത്തി, ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലിമലച്ചി കോളനിയിൽ പോത്തുകൽ പഞ്ചായത്തിലെ ചളിക്കൽ കോളനി നിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ കോളനി നിവാസികൾക്ക് വേണ്ടെന്ന് കോളനി മൂപ്പൻ വെളുത്ത വെള്ളനും, പ്രമോട്ടർ ചന്ദ്രനും എം.എൽ.എ ഓഫീസിലെത്തി പി.വി.അൻവർ എം.എൽ എ യെ അറിയിച്ചു, സ്ത്രികൾ ഉൾപ്പെടെ 30 ഓളം പേരാണ് ശനിയാഴ്ച്ച മൂന്നരയോടെ നിലമ്പൂരിലെ എം.എൽ.എ ഓഫീസിൽ എത്തിയത്.കോളനികരുടെ അഭിപ്രായം ചോദിക്കാതെയാണ് തീരുമാനമെടുത്തത്, ജില്ലാ കലക്ടർ ഒരിക്കൽ പോലും ഈ കാര്യം അറിയിക്കുന്നതിന് എത്തിയിട്ടില്ല ഡെപ്യൂട്ടി കലക്ടർ മാത്രമാണ് കോളനിയിലെത്തിയത്, പോത്തുകൽ പഞ്ചായത്ത് വിട്ട് പുറത്തു പോകില്ല, എം.എൽഎയുടെ നേതൃത്തിൽ ചളിക്കൽ കോളനിക്ക് സമീപമുള്ള കാനക്കുത്ത്, പാറക്കൽ എന്നിവിടങ്ങളിലാണ് തങ്ങൾക്ക് സ്ഥലം വേണ്ടെതെന്ന് ആവശ്യപ്പെട്ടിരുന്നു, പാറക്കലാണ് കോളനി, ശ് മാശനം ഉള്ളത്.അതിനാൽ മറ്റൊരു പഞ്ചായത്തിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല, തങ്ങളുടെ അഭിപ്രായം ചോദിക്കാതെയാണ് ചെമ്പൻകൊല്ലിമലച്ചിയിൽ സ്ഥലം വാങ്ങിയതെന്നും മൂപ്പൻ പറഞ്ഞു, കവളപ്പാറ കോളനി കുടു:ബങ്ങൾക്ക് ചെമ്പൻകൊല്ലിമലച്ചിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകൾ നൽകുന്നതിൽ എതിർപ്പില്ല, ഇന്ന് തന്നെ ഊരുകൂട്ടം ചേർന്ന് തീരുമാനം എടുക്കും, കഴിഞ്ഞ പ്രളയത്തെ തുടർന്ന് ചളിക്കൽ കോളനിയിൽ മഴക്കാലത്ത് താമസം പ്രയാസമാകും ഈ സാഹചര്യത്തിൽ, എവിടെ യെക്കിലും കഴിയണമെന്ന ആഗ്രഹത്തിന്റെ പേരിലാണ് ചെമ്പൻകൊല്ലിയിൽ താമസിക്കാൻ സമ്മതമാണെന്ന് പറഞ്ഞതെന്ന് കോളനിയിലെ മെമോട്ടർ ചന്ദ്രൻ പറഞ്ഞു, ആദ്യം തന്നെ ഒരു വിഭാഗം എതിർത്തിരുന്നു, നിലവിൽ കോളനിയിലെ കൂടുതൽ കുടുംബങ്ങൾ ചെമ്പൻകൊല്ലിക്ക് പോകാൻ തയ്യാറല്ലെന്നും ചന്ദ്രൻ പറഞ്ഞു, പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യം പറയാൻ അവസരം ഒരുക്കി കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കോളനി മൂപ്പൻ ഉൾപ്പെടെ കോളനിയിലെ കടു: ബങ്ങൾ തന്നെ കാണാനെത്തിയതെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു, തങ്ങളുടെ കോളനിക്ക് സമീപമുള്ള വനമേഖലയിൽ നിന്നും കാട്ടു വിഭവങ്ങളും, ചാലിയാർ പുഴയുടെ തീരത്തു നിന്നും സ്വർണ്ണ ത രി കൾ അരിച്ചുമാണ് തങ്ങൾ ജീവിക്കുന്നതെന്നും അതിനാൽ കോളനി വിടാൻ തയ്യാറല്ലെന്നുമാണ് അവർ പറയുന്നതെന്നും എം.എൽ.എ പറഞ്ഞു. കാര്യങ്ങൾ കോളനി നിവാസികളെ ബോധ്യപ്പെടുത്തിയില്ല, ഇതാണ് കാര്യങ്ങൾ ഈ കോലത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു, ചെമ്പൻകൊല്ലിമലച്ചിയിൽ പണിത വീടുകൾ ഫെഡറൽ ബാങ്ക് ആർക്ക് കൊടുക്കുന്നുവെന്നത് തങ്ങൾക്ക് പ്രശ്നമല്ലെന്നും ചളിക്കൽ കോളനി മേഖല വിട്ട് പുറത്തേക്ക് ഇല്ലെന്നും, എം.എൽ എ എന്ന നിലയിൽ ഒരു പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് അവർ എത്തിയതെന്നും എം.എൽ എ പറഞ്ഞു,
Byt. കോളനി മൂപ്പൻ, വെളുത്ത വെള്ളൻ,Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.