ETV Bharat / state

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപ തട്ടി: ലബോറട്ടറി ഉടമ അറസ്റ്റിൽ

author img

By

Published : Jun 4, 2021, 3:56 PM IST

Updated : Jun 4, 2021, 4:33 PM IST

അതേസമയം താൻ തെറ്റുകാരനല്ലെന്നും അങ്ങനെ ഞാൻ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കുറ്റം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും പ്രതിയായ സുനിൽ ദത്ത് പറഞ്ഞു.

issuing fake covid certificates  വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി  ലബോട്ടറി ഉടമ അറസ്റ്റിൽ  lab owner arrested  fake covid certificates  വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്  സുനിൽ ദത്ത്  sunil dutt  arma laboratory  അർമ ലബോട്ടറി  വളാഞ്ചേരി  valanchery  കൊവിഡ് സർട്ടിഫിക്കറ്റ്  covid certificate  lab  ലാബ്
വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി: ലബോട്ടറി ഉടമ അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വളാഞ്ചേരി കുളമംഗലം അർമ ലബോറട്ടറി ഉടമ സുനിൽ ദത്ത് അറസ്റ്റിൽ. അതേസമയം താൻ തെറ്റുകാരനല്ലെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കുറ്റം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും പ്രതിയായ സുനിൽ പറഞ്ഞു. കൊവിഡ് പരിശോധന നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് അനധികൃതമായി ഉണ്ടാക്കി അരക്കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി: ലബോറട്ടറി ഉടമ അറസ്റ്റിൽ

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.എം.ആർ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചസിയായ അർമ ലബോറട്ടറി കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 മുതൽ കൊവിഡ് പരിശോധനക്കായി 25000 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതായി കണ്ടെത്തിയിരുന്നു. ഇതിൽ 500നു താഴെ പേരുടെ സാമ്പിൾ മാത്രമാണ് ഇവർ കോഴിക്കോട് അയച്ചിരുന്നത്. ബാക്കി സാംപിളുകൾ ലാബ് നശിപ്പിക്കുകയും ബാക്കിയുള്ള ആളുകൾക്ക് കോഴിക്കോടുള്ള ലാബിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുകയുമായിരുന്നു. സംഭവത്തിൽ പരിശോധനയുടെ പേരിൽ 2000 പേരിൽ നിന്നായി 2750 രൂപ ലാബ് ഉടമകൾ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു.

കേസിലെ മറ്റ് പ്രതികളായ സുനിൽ ദത്ത് മകനും ലാബ് നടത്തിപ്പുകാരനുമായ ചെറുപ്പളശ്ശേരി സ്വദേശി സജിത് എസ് ദത്ത്, കൂട്ടുപ്രതികളായ മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരൻ അബ്‌ദുൽ നാസർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ സുനിൽ ദത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് ഇടയിലാണ് ഇയാളെ പൊലീസ് അറസ് ചെയ്ത്. വളാഞ്ചേരി എസ്.എച്ച്.ഒ. ഷമീർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ കൊവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി മുൻകൂർ ജാമ്യം നൽകുകയായിരുന്നു.

സുനിൽ ദത്തിനെ വളാഞ്ചേരി കൊളമംഗലം ലാബിൽ എത്തിച്ചു പരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിട്ടു. ലാബിൽ കൊണ്ടുവന്ന പ്രതി സുനിൽ ദത്ത് താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയിൽ ജാമ്യം കിട്ടിയ തന്നെ ഇവിടെ കൊണ്ടുവന്നത് മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Also Read: കൊടകര കുഴൽപണ കേസ്; സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

മലപ്പുറം: വളാഞ്ചേരിയിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വളാഞ്ചേരി കുളമംഗലം അർമ ലബോറട്ടറി ഉടമ സുനിൽ ദത്ത് അറസ്റ്റിൽ. അതേസമയം താൻ തെറ്റുകാരനല്ലെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കുറ്റം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും പ്രതിയായ സുനിൽ പറഞ്ഞു. കൊവിഡ് പരിശോധന നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് അനധികൃതമായി ഉണ്ടാക്കി അരക്കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി: ലബോറട്ടറി ഉടമ അറസ്റ്റിൽ

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.എം.ആർ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചസിയായ അർമ ലബോറട്ടറി കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 മുതൽ കൊവിഡ് പരിശോധനക്കായി 25000 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതായി കണ്ടെത്തിയിരുന്നു. ഇതിൽ 500നു താഴെ പേരുടെ സാമ്പിൾ മാത്രമാണ് ഇവർ കോഴിക്കോട് അയച്ചിരുന്നത്. ബാക്കി സാംപിളുകൾ ലാബ് നശിപ്പിക്കുകയും ബാക്കിയുള്ള ആളുകൾക്ക് കോഴിക്കോടുള്ള ലാബിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുകയുമായിരുന്നു. സംഭവത്തിൽ പരിശോധനയുടെ പേരിൽ 2000 പേരിൽ നിന്നായി 2750 രൂപ ലാബ് ഉടമകൾ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു.

കേസിലെ മറ്റ് പ്രതികളായ സുനിൽ ദത്ത് മകനും ലാബ് നടത്തിപ്പുകാരനുമായ ചെറുപ്പളശ്ശേരി സ്വദേശി സജിത് എസ് ദത്ത്, കൂട്ടുപ്രതികളായ മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരൻ അബ്‌ദുൽ നാസർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ സുനിൽ ദത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് ഇടയിലാണ് ഇയാളെ പൊലീസ് അറസ് ചെയ്ത്. വളാഞ്ചേരി എസ്.എച്ച്.ഒ. ഷമീർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ കൊവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി മുൻകൂർ ജാമ്യം നൽകുകയായിരുന്നു.

സുനിൽ ദത്തിനെ വളാഞ്ചേരി കൊളമംഗലം ലാബിൽ എത്തിച്ചു പരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിട്ടു. ലാബിൽ കൊണ്ടുവന്ന പ്രതി സുനിൽ ദത്ത് താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയിൽ ജാമ്യം കിട്ടിയ തന്നെ ഇവിടെ കൊണ്ടുവന്നത് മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Also Read: കൊടകര കുഴൽപണ കേസ്; സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

Last Updated : Jun 4, 2021, 4:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.