ETV Bharat / state

'കടമ്പ് മരം പൂത്തല്ലോ', പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്‌ണ ക്ഷേത്രത്തിലുണ്ട്...

കദംബംത്തിന്‍റെ ഇലയും തൊലിയും ഔഷധഗുണമുള്ളതാണെന്നും പറയപ്പെടുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും മുറിവ് ഉണക്കുന്നത്തിനും അപസ്മാര ചികിത്സക്കുമെല്ലാം ഇവ ഉപയോഗിച്ച് വരുന്നുണ്ട്.

author img

By

Published : Aug 1, 2023, 4:56 PM IST

kadambam flower burflower tree laran kadam cadamba tennis ball tree
പൂക്കാട് കാഞ്ഞിലശ്ശേരി കൃഷ്‌ണഭഗവാന് മുന്നിലുണ്ട്
പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ കദംബം പൂത്തപ്പോൾ

കോഴിക്കോട്: കണ്ടാല്‍ കൊറോണ വൈറസിനെ പോലെ, കേരളത്തില്‍ അധികമാരും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു പുഷ്‌പമാണ് കദംബം. കടമ്പ് എന്നാണ് ഈ മരം പൊതുവെ അറിയപ്പെടുന്നത്. പുരാണങ്ങളില്‍ വിശിഷ്‌ട വൃക്ഷമായി കരുതുന്ന മഹാഭാരതത്തില്‍ കൃഷ്‌ണൻ ഓടക്കുഴലൂതുന്ന സുഗന്ധ വാഹിനിയായ കദംബം പുഷ്‌പിച്ച് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ... കോഴിക്കോട് ജില്ലയിലെ പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കദംബം പൂത്തുലഞ്ഞിരുന്നു.

കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്ന ഈ വൃക്ഷം വടക്കേ ഇന്ത്യക്കാരനാണ്. പൂക്കാട് സ്വദേശിയാണ് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കദംബത്തിന്‍റെ തൈ കൊണ്ടുവന്ന് നട്ടത്. കൊവിഡ് കാലത്ത് ആദ്യമായി പൂവിട്ട കദംബം ഇത്തവണ പൂത്തുലഞ്ഞു. മൊട്ടിട്ട് കഴിഞ്ഞാൽ ചെറിയ മഞ്ഞ പന്തിന്‍റെ ആകൃതിലാകും. ദിവസങ്ങൾക്കുള്ളിൽ വിടരാൻ തുടങ്ങും. ഇതിന്‍റെ പൂവിന് ടെന്നിസ് ബോളിന്‍റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും അറിയപ്പെടുന്നു.

കദംബ വൃക്ഷച്ചുവട്ടിലിരുന്ന് ഓടക്കുഴലൂതുന്ന കൃഷ്ണന്‍റെ ചിത്രം പ്രസിദ്ധമാണ്. കടമ്പിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദനത്തിനായി യമുനയിൽ ചാടിയതെന്നും പറയപ്പെടുന്നു. ഉത്തരേന്ത്യയിൽ കൃഷ്ണ ലീലയുമായി ബന്ധിതമാണ് കദംബമെങ്കിൽ ദക്ഷിണന്ത്യയിൽ പാർവതി വൃക്ഷമാണിത്. കദംബത്തിന്‍റെ ഇലയും തൊലിയും ഔഷധഗുണമുള്ളതാണെന്നും പറയപ്പെടുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും മുറിവ് ഉണക്കുന്നത്തിനും അപസ്മാര ചികിത്സക്കുമെല്ലാം ഇവ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിന്‍റെ പൂവ് ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ പൂജകൾക്ക് പ്രധാനമാണ്.

ഗോളാകൃതിയിലുള്ള പൂക്കൾക്ക് വെള്ള കലർന്ന മഞ്ഞ നിറമാണ് സാധാരണ കാണുന്നത്. പക്ഷികളെയും പ്രാണികളെയും ആകർഷിക്കുന്ന സുഗന്ധമാണ് ഇതിന്‍റെ പ്രത്യേകത. ശില്‍പങ്ങൾ നിർമിക്കുന്നതിന് വ്യാപകമായി ഉത്തരേന്ത്യയില്‍ കദംബത്തിന്‍റെ തടി ഉപയോഗിക്കുന്നുണ്ട്. ചെറിയ പന്തുകൾ തൂക്കിയിട്ടതു പോലെയാണ് മൊട്ടുകൾ ഉണ്ടാവുക. മാസങ്ങളോളം മരത്തിലുണ്ടാകുന്ന മൊട്ട് മഴ പെയ്യുന്നതോടെ പൊടുന്നനെയാണ് പൂക്കുക. നിയോ ലാമാർക്കിയ കടംബ എന്നാണ് ശാസ്ത്രനാമം.

പുരാണത്തിലെ കദംബം: പുരാണത്തില്‍ യമുന നദിയോട് ചേർന്ന് നിന്ന കദംബ വൃക്ഷത്തിന്‍റെ പ്രത്യേകതയെ കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. കാളിയമർദനവുമായി ബന്ധപ്പെട്ട കഥയില്‍ കാളിയൻ എന്ന ഉഗ്രവിഷമുള്ള സർപ്പത്തിന്‍റെ വിഷത്താല്‍ വൃന്ദാവനത്തിലെ മരങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍ യമുനയോട് ചേർന്ന് നിന്നിരുന്ന കദംബവൃക്ഷം മാത്രം കരിഞ്ഞുണങ്ങിയില്ല. ഉണങ്ങാതെ നിന്ന കദംബ വൃക്ഷത്തിന് മുകളില്‍ നിന്നാണ് കാളിയനെ വകവരുത്താൻ കൃഷ്‌ണൻ യമുനയിലേക്ക് ചാടിയതെന്നാണ് കഥ.

ദേവലോകത്ത് നിന്ന് അമൃതുമായി വന്ന ഗരുഡൻ യമുനനദിക്കരയില്‍ നിന്നിരുന്ന കടമ്പ് മരത്തില്‍ വിശ്രമിച്ചു. അതിനിടെ കുറച്ച് അമൃത് മരത്തില്‍ വീണിരുന്നു. അതിനാലാണ് കാളിയന്‍റെ വിഷമേറ്റ് മറ്റ് മരങ്ങൾ കരിഞ്ഞുണങ്ങിയപ്പോഴും കടമ്പ് മരം ഓജസോടെ നിന്നതെന്നാണ് വിശ്വാസം.

പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ കദംബം പൂത്തപ്പോൾ

കോഴിക്കോട്: കണ്ടാല്‍ കൊറോണ വൈറസിനെ പോലെ, കേരളത്തില്‍ അധികമാരും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു പുഷ്‌പമാണ് കദംബം. കടമ്പ് എന്നാണ് ഈ മരം പൊതുവെ അറിയപ്പെടുന്നത്. പുരാണങ്ങളില്‍ വിശിഷ്‌ട വൃക്ഷമായി കരുതുന്ന മഹാഭാരതത്തില്‍ കൃഷ്‌ണൻ ഓടക്കുഴലൂതുന്ന സുഗന്ധ വാഹിനിയായ കദംബം പുഷ്‌പിച്ച് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ... കോഴിക്കോട് ജില്ലയിലെ പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കദംബം പൂത്തുലഞ്ഞിരുന്നു.

കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്ന ഈ വൃക്ഷം വടക്കേ ഇന്ത്യക്കാരനാണ്. പൂക്കാട് സ്വദേശിയാണ് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കദംബത്തിന്‍റെ തൈ കൊണ്ടുവന്ന് നട്ടത്. കൊവിഡ് കാലത്ത് ആദ്യമായി പൂവിട്ട കദംബം ഇത്തവണ പൂത്തുലഞ്ഞു. മൊട്ടിട്ട് കഴിഞ്ഞാൽ ചെറിയ മഞ്ഞ പന്തിന്‍റെ ആകൃതിലാകും. ദിവസങ്ങൾക്കുള്ളിൽ വിടരാൻ തുടങ്ങും. ഇതിന്‍റെ പൂവിന് ടെന്നിസ് ബോളിന്‍റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും അറിയപ്പെടുന്നു.

കദംബ വൃക്ഷച്ചുവട്ടിലിരുന്ന് ഓടക്കുഴലൂതുന്ന കൃഷ്ണന്‍റെ ചിത്രം പ്രസിദ്ധമാണ്. കടമ്പിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദനത്തിനായി യമുനയിൽ ചാടിയതെന്നും പറയപ്പെടുന്നു. ഉത്തരേന്ത്യയിൽ കൃഷ്ണ ലീലയുമായി ബന്ധിതമാണ് കദംബമെങ്കിൽ ദക്ഷിണന്ത്യയിൽ പാർവതി വൃക്ഷമാണിത്. കദംബത്തിന്‍റെ ഇലയും തൊലിയും ഔഷധഗുണമുള്ളതാണെന്നും പറയപ്പെടുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും മുറിവ് ഉണക്കുന്നത്തിനും അപസ്മാര ചികിത്സക്കുമെല്ലാം ഇവ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിന്‍റെ പൂവ് ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ പൂജകൾക്ക് പ്രധാനമാണ്.

ഗോളാകൃതിയിലുള്ള പൂക്കൾക്ക് വെള്ള കലർന്ന മഞ്ഞ നിറമാണ് സാധാരണ കാണുന്നത്. പക്ഷികളെയും പ്രാണികളെയും ആകർഷിക്കുന്ന സുഗന്ധമാണ് ഇതിന്‍റെ പ്രത്യേകത. ശില്‍പങ്ങൾ നിർമിക്കുന്നതിന് വ്യാപകമായി ഉത്തരേന്ത്യയില്‍ കദംബത്തിന്‍റെ തടി ഉപയോഗിക്കുന്നുണ്ട്. ചെറിയ പന്തുകൾ തൂക്കിയിട്ടതു പോലെയാണ് മൊട്ടുകൾ ഉണ്ടാവുക. മാസങ്ങളോളം മരത്തിലുണ്ടാകുന്ന മൊട്ട് മഴ പെയ്യുന്നതോടെ പൊടുന്നനെയാണ് പൂക്കുക. നിയോ ലാമാർക്കിയ കടംബ എന്നാണ് ശാസ്ത്രനാമം.

പുരാണത്തിലെ കദംബം: പുരാണത്തില്‍ യമുന നദിയോട് ചേർന്ന് നിന്ന കദംബ വൃക്ഷത്തിന്‍റെ പ്രത്യേകതയെ കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. കാളിയമർദനവുമായി ബന്ധപ്പെട്ട കഥയില്‍ കാളിയൻ എന്ന ഉഗ്രവിഷമുള്ള സർപ്പത്തിന്‍റെ വിഷത്താല്‍ വൃന്ദാവനത്തിലെ മരങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍ യമുനയോട് ചേർന്ന് നിന്നിരുന്ന കദംബവൃക്ഷം മാത്രം കരിഞ്ഞുണങ്ങിയില്ല. ഉണങ്ങാതെ നിന്ന കദംബ വൃക്ഷത്തിന് മുകളില്‍ നിന്നാണ് കാളിയനെ വകവരുത്താൻ കൃഷ്‌ണൻ യമുനയിലേക്ക് ചാടിയതെന്നാണ് കഥ.

ദേവലോകത്ത് നിന്ന് അമൃതുമായി വന്ന ഗരുഡൻ യമുനനദിക്കരയില്‍ നിന്നിരുന്ന കടമ്പ് മരത്തില്‍ വിശ്രമിച്ചു. അതിനിടെ കുറച്ച് അമൃത് മരത്തില്‍ വീണിരുന്നു. അതിനാലാണ് കാളിയന്‍റെ വിഷമേറ്റ് മറ്റ് മരങ്ങൾ കരിഞ്ഞുണങ്ങിയപ്പോഴും കടമ്പ് മരം ഓജസോടെ നിന്നതെന്നാണ് വിശ്വാസം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.