കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം. ഒരാൾക്ക് വെട്ടേൽക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്‌തു (Drug Mafia Attack In Thamarassery). പൊലീസ് ജീപ്പിന്‍റെ ചില്ലും സംഘം തകർത്തു. പ്രവാസിയായ താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ (38) വീടാണ് ലഹരി മാഫിയ സംഘം തകർത്തത്. മൻസൂർ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്‍റെ വിളയാട്ടം. തൻ്റെ വീടിനോട് ചേർന്ന് അയൂബ് എന്നയാൾ ടെന്‍റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടത്തുന്നുവെന്ന് മൻസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ അയൂബിന്‍റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി മൻസൂറിന്‍റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൻസൂറിനെ കൂടാതെ ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഭീഷണി ഭയന്ന് വീട്ടുകാർ അകത്ത് കയറി വാതിലടച്ചതോടെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ആക്രമണവും ഭീഷണിയും തുടർന്നു. അതിനിടെ സംഭവം അറിഞ്ഞെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിന് വെട്ടേൽക്കുകയും പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്‌തു. സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സക്കീറാണ് അറസ്‌റ്റിലായത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് അക്രമം തടഞ്ഞത്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഡി.വൈ.എസ്.പി അഷ്റഫ് പറഞ്ഞു. 15 അംഗ സംഘമാണ് ടെൻ്റ് കെട്ടി ലഹരി വിൽപന നടത്തിക്കൊണ്ടിരുന്നത്. കാവലിന് ആറ് നായകളേയും വളർത്തിയിരുന്നു.
Drug Mafia Attacked House In Thamarassery: താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം; ഒരാൾക്ക് വെട്ടേറ്റു, പൊലീസിന് നേരെയും ആക്രമണം - Attack By Drug Mafia In Thamarassery
Gange Attack In Thamarassery അമ്പലമുക്ക് സ്വദേശി ഇർഷാദിന് വെട്ടേൽക്കുകയും പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങൾ സംഘം അടിച്ച് തകർക്കുകയും ചെയ്‌തു
![Drug Mafia Attacked House In Thamarassery: താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം; ഒരാൾക്ക് വെട്ടേറ്റു, പൊലീസിന് നേരെയും ആക്രമണം Drug Mafia In Thamarassery Drug Mafia attack Drug Mafia attack In Thamarassery goons attack താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം ഒരാൾക്ക് വെട്ടേറ്റു പൊലീസിന് നേരെയും ആക്രമണം പൊലീസ് ജീപ്പിന്‍റെ ചില്ലും സംഘം തകർത്തു പ്രവാസിയായ താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയാ സംഘം തകർത്തത് ടെന്‍റ് കെട്ടി മയക്കുമരുന്ന് ഉപയോഗം നാട്ടുകാരും പൊലീസും സ്ഥലത്തെത്തി സംഘം അക്രമവും ഭീഷണിയും തുടർന്നു വെട്ടേൽക്കുകയും എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സക്കീർ താമരശ്ശേരി ഡിവൈഎസ്‌പി Drug Mafia Attacked In Thamarassery Attack By Drug Mafia In Thamarassery Drug Mafia Attacked House In Thamarassery](https://etvbharatimages.akamaized.net/etvbharat/prod-images/05-09-2023/1200-675-19432918--thumbnail-16x9-thamarassery.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Sep 5, 2023, 1:02 PM IST
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം. ഒരാൾക്ക് വെട്ടേൽക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്‌തു (Drug Mafia Attack In Thamarassery). പൊലീസ് ജീപ്പിന്‍റെ ചില്ലും സംഘം തകർത്തു. പ്രവാസിയായ താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ (38) വീടാണ് ലഹരി മാഫിയ സംഘം തകർത്തത്. മൻസൂർ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്‍റെ വിളയാട്ടം. തൻ്റെ വീടിനോട് ചേർന്ന് അയൂബ് എന്നയാൾ ടെന്‍റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടത്തുന്നുവെന്ന് മൻസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ അയൂബിന്‍റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി മൻസൂറിന്‍റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൻസൂറിനെ കൂടാതെ ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഭീഷണി ഭയന്ന് വീട്ടുകാർ അകത്ത് കയറി വാതിലടച്ചതോടെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ആക്രമണവും ഭീഷണിയും തുടർന്നു. അതിനിടെ സംഭവം അറിഞ്ഞെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിന് വെട്ടേൽക്കുകയും പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്‌തു. സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സക്കീറാണ് അറസ്‌റ്റിലായത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് അക്രമം തടഞ്ഞത്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഡി.വൈ.എസ്.പി അഷ്റഫ് പറഞ്ഞു. 15 അംഗ സംഘമാണ് ടെൻ്റ് കെട്ടി ലഹരി വിൽപന നടത്തിക്കൊണ്ടിരുന്നത്. കാവലിന് ആറ് നായകളേയും വളർത്തിയിരുന്നു.