ETV Bharat / state

മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറെ; വിപണി സജീവം - കോഴിക്കോട്

ആദ്യകാലങ്ങളില്‍ മണ്‍പാത്രങ്ങളെ അവഗണിച്ചവര്‍ ഇപ്പോള്‍ അതിന്‍റെ നല്ല വശങ്ങള്‍ തിരിച്ചറിഞ്ഞ് തേടി വരുന്നത് ആശ്വാസമാണെന്ന് വ്യാപാരികള്‍

കോഴിക്കോട് മണ്‍പാത്രങ്ങളുടെ വിപണി സജീവം  മണ്‍പാത്രങ്ങളുടെ വിപണി  മണ്‍പാത്രങ്ങള്‍  കോഴിക്കോട്  kozhikode latest news
കോഴിക്കോട് മണ്‍പാത്രങ്ങളുടെ വിപണി സജീവം
author img

By

Published : Jan 20, 2020, 6:34 PM IST

Updated : Jan 20, 2020, 8:24 PM IST

കോഴിക്കോട്: ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കിയതോടെ സ്റ്റീല്‍ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും ഉപേക്ഷിച്ച് ജനങ്ങള്‍ മണ്‍പാത്രങ്ങളിലേക്ക് തിരിച്ചുവരുന്നു. വിവിധ തരം കറി ചട്ടികൾ, പൂച്ചട്ടികൾ, കൂജ, പാത്രങ്ങൾ, ഗ്ലാസുകൾ, അലങ്കാരവസ്‌തുക്കൾ, ഫ്ലവർ പോട്ട്, വിഗ്രഹങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ചുങ്കം റോഡിലൂടെ പോകുമ്പോള്‍ മണ്‍പാത്രങ്ങളും മണ്ണുകൊണ്ട് നിര്‍മിച്ച സാധനങ്ങളും നിരത്തിയിരിക്കുന്നത് കാണാന്‍ തന്നെ ഒരു ഭംഗിയാണ്. പാലക്കാട് നിന്നുള്ള പത്ത് കുടുംബങ്ങള്‍ 30 വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തി വരികയാണ്. പാലക്കാട് നിന്ന് കുടിൽ വ്യവസായമായി നിർമിക്കുന്ന ഉത്‌പന്നങ്ങള്‍ വാഹനങ്ങളിൽ എത്തിച്ചാണ് ഇവര്‍ വില്‍പന നടത്തുന്നത്.

മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറെ; വിപണി സജീവം

ആദ്യകാലങ്ങളില്‍ മണ്‍പാത്രങ്ങളെ അവഗണിച്ചവര്‍ ഇപ്പോള്‍ അതിന്‍റെ നല്ല വശങ്ങള്‍ തിരിച്ചറിഞ്ഞ് തേടി വരുന്നത് ആശ്വാസമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു കുടുബത്തിന് ഒരു ലോഡ് മണ്ണാണ് ജിയോളജി വകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിപണിയില്‍ മണ്‍പാത്രങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ പാത്രങ്ങള്‍ നിര്‍മിക്കുന്നതിന് നാല് ലോഡ്‌ അനുവദിക്കണമെന്ന് മണ്‍പാത്ര വ്യവസായികള്‍ പറഞ്ഞു. പാത്രം നിര്‍മിക്കുന്നതിനുള്ള വീലുകളും ചൂളകളും വൈദ്യുതി വല്‍ക്കരിച്ചെങ്കിലും തൊഴിലാളികളെ കിട്ടാത്തതും പുതു തലമുറക്ക് മണ്‍പാത്ര നിര്‍മാണത്തോട് താല്‍പര്യം ഇല്ലാത്തതും മേഖലക്ക് പ്രതിസന്ധിയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കുടില്‍ വ്യവസായം പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ട്രെയ്‌നിങ് സെന്‍റര്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കോഴിക്കോട്: ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കിയതോടെ സ്റ്റീല്‍ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും ഉപേക്ഷിച്ച് ജനങ്ങള്‍ മണ്‍പാത്രങ്ങളിലേക്ക് തിരിച്ചുവരുന്നു. വിവിധ തരം കറി ചട്ടികൾ, പൂച്ചട്ടികൾ, കൂജ, പാത്രങ്ങൾ, ഗ്ലാസുകൾ, അലങ്കാരവസ്‌തുക്കൾ, ഫ്ലവർ പോട്ട്, വിഗ്രഹങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ചുങ്കം റോഡിലൂടെ പോകുമ്പോള്‍ മണ്‍പാത്രങ്ങളും മണ്ണുകൊണ്ട് നിര്‍മിച്ച സാധനങ്ങളും നിരത്തിയിരിക്കുന്നത് കാണാന്‍ തന്നെ ഒരു ഭംഗിയാണ്. പാലക്കാട് നിന്നുള്ള പത്ത് കുടുംബങ്ങള്‍ 30 വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തി വരികയാണ്. പാലക്കാട് നിന്ന് കുടിൽ വ്യവസായമായി നിർമിക്കുന്ന ഉത്‌പന്നങ്ങള്‍ വാഹനങ്ങളിൽ എത്തിച്ചാണ് ഇവര്‍ വില്‍പന നടത്തുന്നത്.

മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറെ; വിപണി സജീവം

ആദ്യകാലങ്ങളില്‍ മണ്‍പാത്രങ്ങളെ അവഗണിച്ചവര്‍ ഇപ്പോള്‍ അതിന്‍റെ നല്ല വശങ്ങള്‍ തിരിച്ചറിഞ്ഞ് തേടി വരുന്നത് ആശ്വാസമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു കുടുബത്തിന് ഒരു ലോഡ് മണ്ണാണ് ജിയോളജി വകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിപണിയില്‍ മണ്‍പാത്രങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ പാത്രങ്ങള്‍ നിര്‍മിക്കുന്നതിന് നാല് ലോഡ്‌ അനുവദിക്കണമെന്ന് മണ്‍പാത്ര വ്യവസായികള്‍ പറഞ്ഞു. പാത്രം നിര്‍മിക്കുന്നതിനുള്ള വീലുകളും ചൂളകളും വൈദ്യുതി വല്‍ക്കരിച്ചെങ്കിലും തൊഴിലാളികളെ കിട്ടാത്തതും പുതു തലമുറക്ക് മണ്‍പാത്ര നിര്‍മാണത്തോട് താല്‍പര്യം ഇല്ലാത്തതും മേഖലക്ക് പ്രതിസന്ധിയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കുടില്‍ വ്യവസായം പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ട്രെയ്‌നിങ് സെന്‍റര്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Intro:കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്ന ആഹാരങ്ങളുടെ രുചി വേറെ തന്നെയാണ്. മൺപാത്രങ്ങൾ അന്വേഷിച്ച് പോകുന്നവരും കുറവല്ല. ഇത്തരം മൺപാത്രങ്ങളുടെ വൻ ശേഖരമാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ചുങ്കം റോഡരികിൽ വിൽപന നടത്തുന്നത്. പാലക്കാട്ടിൽ നിന്നെത്തിയ 10 കുടുംബങ്ങൾ 30 വർഷമായി ഇവിടെ മൺപാത്രങ്ങൾ വിൽപ്പന നടത്തി വരുന്നു.


Body:കളി മൺചട്ടികളിൽ പാകം ചെയ്ത് ഭക്ഷണത്തിൻ്റെയും കൂജയിലെ വെള്ളത്തിൻ്റെയും രുചി അറിഞ്ഞവർ മൺപാത്രങ്ങൾ തേടിയെത്താതിരിക്കില്ല. ആരോഗ്യകരമായ ശരീരത്തിന് മൺപാത്രങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണം ആണെന്ന സത്യാവസ്ഥ മലയാളികൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കളിമൺ പാത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. കോഴിക്കോട് ചുങ്കം റോഡിൽ 30 വർഷമായി പാലക്കാട് പരുത്തിപ്പുള്ളി എന്ന സ്ഥലത്തുനിന്ന് 10 കുടുംബങ്ങൾ ഇവിടെ മൺപാത്ര വിൽപന നടത്തി പോകുന്നത്. വിവിധ തരം കറി ചട്ടികൾ ,പൂച്ചട്ടികൾ, കൂജ, പാത്രങ്ങൾ, ഗ്ലാസുകൾ, അലങ്കാരവസ്തുക്കൾ, തൈര് പാത്രങ്ങൾ, ഫ്ലവർ പോട്ട്, വിഗ്രഹങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് റോഡരികിൽ നിരത്തി വെച്ചിരിക്കുന്നത്. പാലക്കാടുനിന്ന് കുടിൽ വ്യവസായമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ ഇവിടെ എത്തിച്ചാണ് വില്പന. മൺപാത്രങ്ങൾ വിറ്റഴിക്കപ്പെടുന്നെങ്കിലും ഇവരുടെ ജീവിതം ഇന്നും കയ്പേറിയത് തന്നെയാണ്. ഒരു കാലത്ത് കുലത്തൊഴിൽ ആയിരുന്ന മൺപാത്രനിർമ്മാണം വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കളിമണ്ണ് കുഴിച്ചെടുക്കാൻ ജിയോളജി വകുപ്പിൻ്റെ അനുമതി വേണം. ഒരു കുടുംബത്തിന് വർഷത്തിൽ ഒരു ലോഡ് എന്നാണ് ജിയോളജി വകുപ്പ് അനുവദിച്ചിട്ടുള്ളത്. മണ്പാത്രങ്ങൾക്ക് ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിൽ 4 ലോഡ് കിട്ടിയാലേ താങ്കളുടെ ബുദ്ധിമുട്ടുകൾ മാറുമെന്നാണ് ഇവർ പറയുന്നത്.

byte

മണികണ്ഠൻ ( മൺപാത്ര വിൽപ്പനക്കാരൻ)

പുതിയ തലമുറകൾക്ക് കുലത്തൊഴിലിനോട് താൽപര്യം തന്നെയില്ല. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീലുകളും ചൂളകളും ഇപ്പോഴും ഉണ്ടെങ്കിലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കുടിൽവ്യവസായം പഠിക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ ട്രെയിനിങ് സെൻറർ തുടങ്ങിയാൽ മൺപാത്ര നിർമാണമേഖല വരും തലമുറകൾക്ക് പകർന്നു സാധിക്കും എന്നാണ് പറയുന്നത്. ആദ്യകാലങ്ങളിൽ മൺപാത്രങ്ങളെ അവഗണിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതിൻ്റെ നല്ല വശങ്ങൾ തിരിച്ചറിഞ്ഞവർ എത്തുന്നതാണ് ഇവരുടെ ഏക ആശ്വാസം. രാത്രികാലങ്ങളിൽ മൺപാത്രങ്ങൾ ദാർപ്പ കൊണ്ട് മൂടി കെട്ടുകയാണ് പതിവ് .മഴ പെയ്താലും ഇവിടെ തന്നെയാണ് പാത്രങ്ങളുടെ സ്ഥാനം. പണ്ട് മൺപാത്രങ്ങൾ മോഷ്ടിക്കുന്നത് പതിവായിരുന്നു. എന്നാൽ സ്ഥിരമായി പോലീസ് പട്രോളിങും കോർപറേഷൻ അധികൃതരുടെ സഹായവും ഉള്ളതിനാൽ സാമൂഹ്യവിരുദ്ധരുടെ കയ്യേറ്റം ഇല്ലെന്നാണ് ഇവർ പറയുന്നത്. എങ്കിലും ഉൾഭയം ഉള്ളതിനാൽ മിക്കവരും രാത്രികാലങ്ങളിൽ റോഡരികിൽ തന്നെയാണ് ചിലവഴിക്കുന്നത്.



Conclusion:ജീവിതം പുലർത്താൻ മഴയും വെയിലും നോക്കാതെ രാപ്പകലോളം റോഡരികിൽ കഴിയുകയാണ് ഈ മനുഷ്യർ.
Last Updated : Jan 20, 2020, 8:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.