ETV Bharat / state

പച്ചമരുന്ന് ചികിത്സയും മന്ത്രവാദവും; മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തു

പച്ചമരുന്ന് ചികിത്സയും മന്ത്രവാദവുമായി വീട്ടിലെത്തിയ കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫി മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് ഏഴര പവന്‍ സ്വര്‍ണവും രണ്ട് ലക്ഷത്തി ഇരുപത്തായ്യായിരം രൂപയും തട്ടിയെടുത്തായി പരാതി

author img

By

Published : Oct 13, 2022, 10:33 AM IST

Siddan robbery  person robbed money from madrasa teachers house  in the name of healing and witchcraft  name of healing and witchcraft theft  madrasa teachers house robbery in kozhikode  witchcraft in kozhikode  latest news in kozhikode  latest news today  പച്ചമരുന്ന് ചികിത്സയും മന്ത്രവാദവുമായി എത്തി  പണവും സ്വര്‍ണവും തട്ടിയെടുത്തു  മദ്രസ അധ്യാപകന്‍റെ വീട്ടിൽ  മദ്രസ അധ്യാപകന്‍റെ വീട്ടില്‍ മോഷണം  കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫി  ഏഴര പവന്‍ സ്വര്‍ണവും  രണ്ട് ലക്ഷത്തി ഇരുപത്തായ്യായിരം രൂപയും  മാട്ടുമല ഇസ്‌മയിലാണ് പരാതി നൽകിയത്  വ്യാജ വൈദ്യന്‍ പണം തട്ടി  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പച്ചമരുന്ന് ചികിത്സയും മന്ത്രവാദവുമായിഎത്തി; മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തു

കോഴിക്കോട്: പച്ചമരുന്ന് ചികിത്സയും മന്ത്രവാദവുമായി വീട്ടിലെത്തിയ ആൾ സ്വർണവും പണവുമായി മുങ്ങിയതായി പരാതി. പയ്യോളിയിലെ മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് ഏഴര പവന്‍ സ്വര്‍ണവും രണ്ട് ലക്ഷത്തി ഇരുപത്തായ്യായിരം രൂപയുമാണ് നഷ്‌ടപ്പെട്ടത്. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും തട്ടിയെടുത്തത്.

പാലക്കാട് ആലത്തൂർ സ്വദേശിയും പയ്യോളിയിൽ മദ്രസ അധ്യാപകനുമായ മാട്ടുമല ഇസ്‌മയിലാണ് പരാതി നൽകിയത്. ട്രെയിൻ യാത്രക്കിടെ നാല് മാസം മുൻപാണ് ഷാഫിയും മദ്രസ അധ്യാപകനുമായ ഇസ്‌മയിലും പരിചയപ്പെടുന്നത്. പിന്നീട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇസ്മയിലിനെ മന്ത്രവാദത്തിലൂടെ ചികിത്സയെന്ന പേര് പറഞ്ഞാണ് ഷാഫി സമീപിച്ചത്.

പയ്യോളിയിൽ മുറിയെടുത്ത് താമസിച്ചാണ് ഷാഫി, മദ്രസ അധ്യാപകന്‍റെ ചികിത്സയും മന്ത്രവാദവും നടത്തിയത്. സെപ്‌റ്റംബർ 22നാണ് ഷാഫി മദ്രസ അധ്യാപകന്റെ വീട്ടിൽ എത്തുന്നത്. നിസ്‌കരിക്കാനെന്ന് പറഞ്ഞത് ഇസ്‌മയിലിന്‍റെ കിടപ്പ് മുറിയിൽ കയറി.

അവിടെ നിന്ന് സ്ഥലം വിട്ട ഷാഫി, മദ്രസ അധ്യാപകനെ ഒക്‌ടോബർ രണ്ടിന് ഫോണിൽ വിളിച്ചു. ചാത്തൻസേവയിലൂടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും രണ്ട് ദിവസം കഴിഞ്ഞിട്ടെ പെട്ടി തുറക്കാൻ പാടുള്ളൂ എന്നും പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം പെട്ടി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

പണവും സ്വർണവും നഷ്‌ടമായെന്ന് ഇസ്മയിൽ ഷാഫിയെ വിളിച്ചു പറഞ്ഞു. ചാത്തൻസേവയിലൂടെ തന്നെ പണവും സ്വർണവും തിരികെ വരുമെന്ന് ഷാഫി അധ്യാപകനെ വിശ്വസിപ്പിച്ചു. എന്നാൽ പിന്നീട് ഷാഫി ഫോൺ കോൾ എടുക്കാതായതോടെ ഇസ്‌മയിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.

ചികിത്സയുടെ പേരിൽ പല തവണയായി 75,000 രൂപയും ഷാഫി കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. ഷാഫിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കോഴിക്കോട്: പച്ചമരുന്ന് ചികിത്സയും മന്ത്രവാദവുമായി വീട്ടിലെത്തിയ ആൾ സ്വർണവും പണവുമായി മുങ്ങിയതായി പരാതി. പയ്യോളിയിലെ മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് ഏഴര പവന്‍ സ്വര്‍ണവും രണ്ട് ലക്ഷത്തി ഇരുപത്തായ്യായിരം രൂപയുമാണ് നഷ്‌ടപ്പെട്ടത്. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും തട്ടിയെടുത്തത്.

പാലക്കാട് ആലത്തൂർ സ്വദേശിയും പയ്യോളിയിൽ മദ്രസ അധ്യാപകനുമായ മാട്ടുമല ഇസ്‌മയിലാണ് പരാതി നൽകിയത്. ട്രെയിൻ യാത്രക്കിടെ നാല് മാസം മുൻപാണ് ഷാഫിയും മദ്രസ അധ്യാപകനുമായ ഇസ്‌മയിലും പരിചയപ്പെടുന്നത്. പിന്നീട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇസ്മയിലിനെ മന്ത്രവാദത്തിലൂടെ ചികിത്സയെന്ന പേര് പറഞ്ഞാണ് ഷാഫി സമീപിച്ചത്.

പയ്യോളിയിൽ മുറിയെടുത്ത് താമസിച്ചാണ് ഷാഫി, മദ്രസ അധ്യാപകന്‍റെ ചികിത്സയും മന്ത്രവാദവും നടത്തിയത്. സെപ്‌റ്റംബർ 22നാണ് ഷാഫി മദ്രസ അധ്യാപകന്റെ വീട്ടിൽ എത്തുന്നത്. നിസ്‌കരിക്കാനെന്ന് പറഞ്ഞത് ഇസ്‌മയിലിന്‍റെ കിടപ്പ് മുറിയിൽ കയറി.

അവിടെ നിന്ന് സ്ഥലം വിട്ട ഷാഫി, മദ്രസ അധ്യാപകനെ ഒക്‌ടോബർ രണ്ടിന് ഫോണിൽ വിളിച്ചു. ചാത്തൻസേവയിലൂടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും രണ്ട് ദിവസം കഴിഞ്ഞിട്ടെ പെട്ടി തുറക്കാൻ പാടുള്ളൂ എന്നും പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം പെട്ടി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

പണവും സ്വർണവും നഷ്‌ടമായെന്ന് ഇസ്മയിൽ ഷാഫിയെ വിളിച്ചു പറഞ്ഞു. ചാത്തൻസേവയിലൂടെ തന്നെ പണവും സ്വർണവും തിരികെ വരുമെന്ന് ഷാഫി അധ്യാപകനെ വിശ്വസിപ്പിച്ചു. എന്നാൽ പിന്നീട് ഷാഫി ഫോൺ കോൾ എടുക്കാതായതോടെ ഇസ്‌മയിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.

ചികിത്സയുടെ പേരിൽ പല തവണയായി 75,000 രൂപയും ഷാഫി കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. ഷാഫിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.