ETV Bharat / state

പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവിനായി തെരച്ചിൽ

author img

By

Published : May 19, 2023, 1:01 PM IST

Updated : May 19, 2023, 2:55 PM IST

മണർകാട്ടെ വീട്ടിനുള്ളിൽ ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

കോട്ടയം കൊലപാതകം  പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്  wife swapping case  Kottayam wife swappaing case  കോട്ടയത്ത് യുവതി വെട്ടേറ്റ് മരിച്ച നിലയിൽ  കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ  പങ്കാളിയെ കൈമാറ്റം ചെയ്യൽ  യുവതി  പാട്‌ണർ സ്വാപ്പിങ് കേസ്  കപ്പിൾ മീറ്റ് അപ്പ് കേരള  കപ്പിൾ ഷെയറിങ്
യുവതി വെട്ടേറ്റ് മരിച്ച നിലയിൽ

കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ സ്വദേശിനിയാണ് മരിച്ചത്. മണർകാട്ടെ വീട്ടിനുള്ളിലാണ് 26കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. കളി കഴിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ മക്കളാണ് രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. തുടർന്ന് കുട്ടികൾ അയൽപക്കത്തെ വീട്ടിൽ വിവരമറിയിക്കുകയും ഇവർ വാർഡ് മെമ്പറെ വിളിച്ച് വരുത്തുകയുമായിരുന്നു.

മെമ്പർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയുമായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം യുവതിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് ഇവരുടെ പിതാവ് പൊലീസിന് മൊഴി നൽകി. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

പ്രമാദമായ പാര്‍ട്‌ണർ സ്വാപ്പിങ് കേസ്: 2022 ജനുവരിയിലാണ് ഏറെ കോളിളക്കം സൃഷ്‌ടിച്ച കോട്ടയം കറുകച്ചാൽ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പ്രതികളെ പൊലീസ് പിടികൂടുന്നത്. ഭർത്താവ് തന്നെ മറ്റൊരാൾക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന് കൊല്ലപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

ഭർത്താവ് മറ്റു പലരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനുൾപ്പെടെ ഇരയാക്കിയെന്നുമായിരുന്നു യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വലിയ റാക്കറ്റിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

READ MORE: പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും

'കപ്പിൾ ഷെയറിങ്', 'കപ്പിൾ മീറ്റ് അപ്പ് കേരള' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സീക്രട്ട് ചാറ്റുകളിലൂടെയാണ് ആശയ വിനിമയം നടത്തിയത്. ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ആയിരത്തിൽ അധികം പേരായിരുന്നു ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നത്.

READ MORE: Kottayam Partner Swapping Racket | ഗ്രൂപ്പിലുള്ളത് ആയിരക്കണക്കിന് പേര്‍; വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്ന് പൊലീസ്

പരാതിക്കാരിയായ യുവതി എട്ട് പേരുടെ ക്രൂര പീഡനത്തിന് ഇരയായതായും വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ സഹോദരൻ അന്ന് ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തോളം ഇയാൾ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും സംഘത്തിന്‍റെ ഭാഗമാകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചുവെന്നും ഇയാൾ പറഞ്ഞിരുന്നു.

READ MORE: പങ്കാളികളെ കൈമാറി ലൈംഗിക വേഴ്‌ച : വിസമ്മതിച്ചപ്പോള്‍ കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ സഹോദരൻ

നേരത്തെ 2019ൽ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി രണ്ട് പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.

കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ സ്വദേശിനിയാണ് മരിച്ചത്. മണർകാട്ടെ വീട്ടിനുള്ളിലാണ് 26കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. കളി കഴിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ മക്കളാണ് രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. തുടർന്ന് കുട്ടികൾ അയൽപക്കത്തെ വീട്ടിൽ വിവരമറിയിക്കുകയും ഇവർ വാർഡ് മെമ്പറെ വിളിച്ച് വരുത്തുകയുമായിരുന്നു.

മെമ്പർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയുമായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം യുവതിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് ഇവരുടെ പിതാവ് പൊലീസിന് മൊഴി നൽകി. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

പ്രമാദമായ പാര്‍ട്‌ണർ സ്വാപ്പിങ് കേസ്: 2022 ജനുവരിയിലാണ് ഏറെ കോളിളക്കം സൃഷ്‌ടിച്ച കോട്ടയം കറുകച്ചാൽ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പ്രതികളെ പൊലീസ് പിടികൂടുന്നത്. ഭർത്താവ് തന്നെ മറ്റൊരാൾക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന് കൊല്ലപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

ഭർത്താവ് മറ്റു പലരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനുൾപ്പെടെ ഇരയാക്കിയെന്നുമായിരുന്നു യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വലിയ റാക്കറ്റിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

READ MORE: പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും

'കപ്പിൾ ഷെയറിങ്', 'കപ്പിൾ മീറ്റ് അപ്പ് കേരള' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സീക്രട്ട് ചാറ്റുകളിലൂടെയാണ് ആശയ വിനിമയം നടത്തിയത്. ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ആയിരത്തിൽ അധികം പേരായിരുന്നു ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നത്.

READ MORE: Kottayam Partner Swapping Racket | ഗ്രൂപ്പിലുള്ളത് ആയിരക്കണക്കിന് പേര്‍; വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്ന് പൊലീസ്

പരാതിക്കാരിയായ യുവതി എട്ട് പേരുടെ ക്രൂര പീഡനത്തിന് ഇരയായതായും വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ സഹോദരൻ അന്ന് ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തോളം ഇയാൾ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും സംഘത്തിന്‍റെ ഭാഗമാകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചുവെന്നും ഇയാൾ പറഞ്ഞിരുന്നു.

READ MORE: പങ്കാളികളെ കൈമാറി ലൈംഗിക വേഴ്‌ച : വിസമ്മതിച്ചപ്പോള്‍ കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ സഹോദരൻ

നേരത്തെ 2019ൽ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി രണ്ട് പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.

Last Updated : May 19, 2023, 2:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.