ETV Bharat / state

ചർച്ച നടത്തി കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ; തിരുവാര്‍പ്പില്‍ ചൊവ്വാഴ്‌ച മുതൽ നെല്ല് സംഭരണം

author img

By ETV Bharat Kerala Team

Published : Nov 13, 2023, 8:02 PM IST

Kottayam Thiruvarpp Farmers crisis solved : തിരുവാർപ്പിലെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർ ആശങ്കയിലായിരുന്നു. എന്നാൽ, ഇന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയില്‍ പ്രശ്‌നപരിഹാരമായി

നെല്ല് സംഭരണം  കോട്ടയം നെല്ല് സംഭരണം പ്രശ്‌നം  കോട്ടയം നെൽകർഷകർ ദുരിതത്തിൽ  Kottayam Thiruvarpp paddy Farmers crisis solved  Kottayam Thiruvarpp Farmers crisis solved  Thiruvarpp Farmers crisis  Thiruvarpp Farmers issue  തിരുവാർപ്പ് നെൽകർഷകർ പ്രതിസന്ധി
Kottayam Thiruvarpp Farmers crisis solved

കോട്ടയം : തിരുവാർപ്പിലെ നെല്ല് സംഭരണ പ്രശ്‌നം ഒത്തുതീർപ്പായി. കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. നെല്ല് സംഭരണം ചൊവ്വാഴ്‌ച (നവംബർ 14) ആരംഭിക്കും (Kottayam Thiruvarpp Farmers crisis solved).

കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ തിരുവാർപ്പ് മേഖലയിലെ കർഷകർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. അപ്പർ കുട്ടനാടൻ മേഖലയിലെ നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയിൽ ആയത്. 12 ദിവസമായി നെല്ല് കരയ്ക്ക് കയറ്റി സപ്ലൈക്കോയെ കാത്തിരിക്കുകയായിരുന്നു കർഷകർ. തിരുവാർപ്പ്, തട്ടാർക്കാട്, മണലടി, പാറേക്കാട് പാടശേഖരങ്ങളിലെ കർഷകർ ആണ് നെല്ല് സംഭരണം വൈകുന്നത് മൂലം ദുരിതത്തിലായിരുന്നത്. തലച്ചുമടായും ലോറിയിൽ കയറ്റിയുമാണ് നെല്ല് പാടത്ത് നിന്നും കയറ്റി റോഡിൽ എത്തിച്ചത്.

കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയോളമായി സംഭരിക്കാൻ ആളില്ലാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. തിരുവാർപ്പ് മേഖലയിലെ തട്ടാരുക്കാട്, മണലടി, പാറേക്കാട് പാടശേഖരത്തിൽ മാത്രമായി 350ലധികം ഏക്കറിൽ നിന്നും കൊയ്‌തെടുത്ത നെല്ല് എടുക്കുവാൻ സപ്ലൈകോ തയ്യാറായിരുന്നില്ല. ഇവിടുത്തെ പാടത്തെ കൊയ്ത്ത് കഴിഞ്ഞിട്ട് 15 ദിവസം പിന്നിട്ടിരുന്നു. (Kottayam Thiruvarpp Farmers crisis)

ഇന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കർഷകരുമായി നടത്തിയ ചർച്ചയിൽ ചാക്കുതൂക്കം ഉൾപ്പടെ 4 കിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ ധാരണയായി. കഴിഞ്ഞ തവണ ക്വിന്‍റലിന് 2 കിലോ കിഴിവിലാണ് നെല്ല് സംഭരിച്ചത്. 5000 രൂപയിലധികം കർഷകന് നെല്ല് കരയ്‌ക്ക് എത്തിക്കാനായി ചെലവായി. കിഴിവ് കൂടുന്നത് കർഷകർക്ക് നഷ്‌ടമുണ്ടാക്കും.

കോട്ടയം : തിരുവാർപ്പിലെ നെല്ല് സംഭരണ പ്രശ്‌നം ഒത്തുതീർപ്പായി. കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. നെല്ല് സംഭരണം ചൊവ്വാഴ്‌ച (നവംബർ 14) ആരംഭിക്കും (Kottayam Thiruvarpp Farmers crisis solved).

കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ തിരുവാർപ്പ് മേഖലയിലെ കർഷകർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. അപ്പർ കുട്ടനാടൻ മേഖലയിലെ നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയിൽ ആയത്. 12 ദിവസമായി നെല്ല് കരയ്ക്ക് കയറ്റി സപ്ലൈക്കോയെ കാത്തിരിക്കുകയായിരുന്നു കർഷകർ. തിരുവാർപ്പ്, തട്ടാർക്കാട്, മണലടി, പാറേക്കാട് പാടശേഖരങ്ങളിലെ കർഷകർ ആണ് നെല്ല് സംഭരണം വൈകുന്നത് മൂലം ദുരിതത്തിലായിരുന്നത്. തലച്ചുമടായും ലോറിയിൽ കയറ്റിയുമാണ് നെല്ല് പാടത്ത് നിന്നും കയറ്റി റോഡിൽ എത്തിച്ചത്.

കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയോളമായി സംഭരിക്കാൻ ആളില്ലാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. തിരുവാർപ്പ് മേഖലയിലെ തട്ടാരുക്കാട്, മണലടി, പാറേക്കാട് പാടശേഖരത്തിൽ മാത്രമായി 350ലധികം ഏക്കറിൽ നിന്നും കൊയ്‌തെടുത്ത നെല്ല് എടുക്കുവാൻ സപ്ലൈകോ തയ്യാറായിരുന്നില്ല. ഇവിടുത്തെ പാടത്തെ കൊയ്ത്ത് കഴിഞ്ഞിട്ട് 15 ദിവസം പിന്നിട്ടിരുന്നു. (Kottayam Thiruvarpp Farmers crisis)

ഇന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കർഷകരുമായി നടത്തിയ ചർച്ചയിൽ ചാക്കുതൂക്കം ഉൾപ്പടെ 4 കിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ ധാരണയായി. കഴിഞ്ഞ തവണ ക്വിന്‍റലിന് 2 കിലോ കിഴിവിലാണ് നെല്ല് സംഭരിച്ചത്. 5000 രൂപയിലധികം കർഷകന് നെല്ല് കരയ്‌ക്ക് എത്തിക്കാനായി ചെലവായി. കിഴിവ് കൂടുന്നത് കർഷകർക്ക് നഷ്‌ടമുണ്ടാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.