ETV Bharat / state

നിതിനയെ കൊന്നത് അമ്മയോട് സംസാരിച്ച് കഴിഞ്ഞയുടനെ; നടുക്കം മാറാതെ കുടുംബം

author img

By

Published : Oct 1, 2021, 4:17 PM IST

നിതിനയുടെ മൊബൈല്‍ ഫോണ്‍ പ്രതിയായ അഭിഷേക് കൈവശപ്പെടുത്തിയിരുന്നെന്നും പരീക്ഷക്കെത്തിയപ്പോഴാണ് അത് തിരിച്ചു നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു

accused had the phone of the student who was killed in Kottayam says mother  കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ ഫോൺ പ്രതി കൈവശപ്പെടുത്തിയതായി മാതാവ്  പാലാ കൊലപാതകം  കോട്ടയം കൊലപാതകം  വിദ്യാർത്ഥിനിയുടെ കൊലപാതകം  വിദ്യാർഥിനിയുടെ കൊലപാതകം  പാലാ സെന്‍റ് തോമസ് കോളജ് വിദ്യാർഥിനിയുടെ കൊലപാതകം  പാലാ സെന്‍റ് തോമസ് കോളജ് വിദ്യാർഥിനി  പാലാ സെന്‍റ് തോമസ് കോളജ്  പാലാ സെന്‍റ് തോമസ് കോളജ് വിദ്യാർത്ഥിനി  കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം  നിഥിന  നിഥിന കൊലപാതകം  വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം  വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം
accused had the phone of the student who was killed in Kottayam says mother

കോട്ടയം: പ്രണയം നിരസിച്ചുവെന്ന പേരിൽ പാലാ സെന്‍റ് തോമസ് കോളജ് വിദ്യാർഥിനി നിതിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ മാതാവ്. നിതിനയുടെ മൊബൈല്‍ ഫോണ്‍ പ്രതിയായ അഭിഷേക് കൈവശപ്പെടുത്തിയിരുന്നെന്നും പരീക്ഷക്കെത്തിയപ്പോഴാണ് അത് തിരിച്ചു നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

ഫോണ്‍ തിരിച്ച്‌ നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാവ് അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി അമ്മയോട് ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് അഭിഷേക് കൊടുംക്രൂരത ചെയ്തത്. പെണ്‍കുട്ടിയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം.

ALSO READ: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിന മോളാണ് (22) പാലാ സെന്‍റ് തോമസ് കോളജിൽവെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച കാലത്ത് 11.30ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുശേഷവും പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

കോട്ടയം: പ്രണയം നിരസിച്ചുവെന്ന പേരിൽ പാലാ സെന്‍റ് തോമസ് കോളജ് വിദ്യാർഥിനി നിതിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ മാതാവ്. നിതിനയുടെ മൊബൈല്‍ ഫോണ്‍ പ്രതിയായ അഭിഷേക് കൈവശപ്പെടുത്തിയിരുന്നെന്നും പരീക്ഷക്കെത്തിയപ്പോഴാണ് അത് തിരിച്ചു നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

ഫോണ്‍ തിരിച്ച്‌ നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാവ് അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി അമ്മയോട് ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് അഭിഷേക് കൊടുംക്രൂരത ചെയ്തത്. പെണ്‍കുട്ടിയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം.

ALSO READ: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിന മോളാണ് (22) പാലാ സെന്‍റ് തോമസ് കോളജിൽവെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച കാലത്ത് 11.30ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുശേഷവും പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.