ETV Bharat / state

'മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത്'; സമൂഹത്തിന് മാതൃകയാകുന്ന വിധി പ്രതീക്ഷിക്കുന്നുവെന്ന് വിസ്‌മയയുടെ പിതാവ്

2021 ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് വിസ്‌മയയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്

author img

By

Published : May 23, 2022, 4:25 PM IST

Updated : May 23, 2022, 7:08 PM IST

vismaya case  vismaya case verdict  വിസ്‌മയ കേസ്  ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ  vismaya case news updation  kerala latest news  വിധിയിൽ സന്തോഷമെന്ന് വിസ്‌മയയുടെ പിതാവ്
വിധിയിൽ സന്തോഷമെന്ന് വിസ്‌മയയുടെ പിതാവ്

കൊല്ലം : കിരണ്‍ കുമാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ നായർ. മറ്റൊരു പെൺകുട്ടിക്കും തന്‍റെ മകളുടെ അവസ്ഥ ഉണ്ടാകരുത്. സമൂഹത്തിന് മാതൃകയാകുന്ന വിധി പ്രതീക്ഷിക്കുന്നുവെന്നും വിസ്‌മയയുടെ പിതാവ് പറഞ്ഞു.

അന്വേഷണം സമയ ബന്ധിതമായി പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡിവൈഎസ്‌പി രാജ്‌കുമാറും പ്രതികരിച്ചു. കിരൺ കുമാറിനെ പിരിച്ചുവിട്ട മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി ശരിയാണെന്ന് മന്ത്രി ആന്‍റണി രാജുവും പറഞ്ഞു. 2021 ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെ.കെ.എം.വി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസിൽ 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുകളും ഹാജരാക്കി. അഡ്വ. ജി മോഹന്‍രാജായിരുന്നു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം (304ബി, 306, 408) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.

സമൂഹത്തിന് മാതൃകയാകുന്ന വിധി പ്രതീക്ഷിക്കുന്നുവെന്ന് വിസ്‌മയയുടെ പിതാവ്

സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് സ്ഥാപിക്കാന്‍ സമഗ്രമായ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സ്‌ത്രീധനത്തിന്‍റെ പേരിൽ കിരൺ കുമാർ പീഡിപ്പിക്കുന്നതായി വിസ്‌മയ സുഹൃത്തുക്കളോട് ചാറ്റ് ചെയ്‌തതിന്‍റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷൻ തെളിവുകളായി ഹാജരാക്കി.

കൊല്ലം : കിരണ്‍ കുമാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ നായർ. മറ്റൊരു പെൺകുട്ടിക്കും തന്‍റെ മകളുടെ അവസ്ഥ ഉണ്ടാകരുത്. സമൂഹത്തിന് മാതൃകയാകുന്ന വിധി പ്രതീക്ഷിക്കുന്നുവെന്നും വിസ്‌മയയുടെ പിതാവ് പറഞ്ഞു.

അന്വേഷണം സമയ ബന്ധിതമായി പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡിവൈഎസ്‌പി രാജ്‌കുമാറും പ്രതികരിച്ചു. കിരൺ കുമാറിനെ പിരിച്ചുവിട്ട മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി ശരിയാണെന്ന് മന്ത്രി ആന്‍റണി രാജുവും പറഞ്ഞു. 2021 ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെ.കെ.എം.വി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസിൽ 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുകളും ഹാജരാക്കി. അഡ്വ. ജി മോഹന്‍രാജായിരുന്നു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം (304ബി, 306, 408) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.

സമൂഹത്തിന് മാതൃകയാകുന്ന വിധി പ്രതീക്ഷിക്കുന്നുവെന്ന് വിസ്‌മയയുടെ പിതാവ്

സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് സ്ഥാപിക്കാന്‍ സമഗ്രമായ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സ്‌ത്രീധനത്തിന്‍റെ പേരിൽ കിരൺ കുമാർ പീഡിപ്പിക്കുന്നതായി വിസ്‌മയ സുഹൃത്തുക്കളോട് ചാറ്റ് ചെയ്‌തതിന്‍റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷൻ തെളിവുകളായി ഹാജരാക്കി.

Last Updated : May 23, 2022, 7:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.