ETV Bharat / state

പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍ - plus two student's death

വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍

പ്ലസ് ടു വിദ്യാർഥിയുടെ മരണം
author img

By

Published : Aug 21, 2019, 1:49 PM IST

Updated : Aug 21, 2019, 6:10 PM IST

കൊല്ലം: അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി ലിബിൻ്റെ (17) മരണത്തിൽ സ്‌കൂൾ അധികൃതർക്കും മറ്റ് വിദ്യാർഥികൾക്കും എതിരെ ആരോപണവുമായി ബന്ധുക്കൾ. വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ലിബിന് മര്‍ദനം ഏറ്റെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതാണ് കുട്ടി മരിക്കാന്‍ ഇടയായ സാഹചര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണം വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നെന്ന് ബന്ധക്കുള്‍

സംഘർഷം നടന്നു എന്ന് പറയുന്ന സഹപാഠികളുടെ ശബ്‌ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഘർഷം ഉണ്ടായപ്പോൾ സ്‌കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചെന്നും ആരോപണം ഉണ്ട്. അതേസമയം കുട്ടിക്ക് ന്യുമോണിയ ആയിരുന്നു എന്നാണ് പരാതിയെ തുടർന്ന് പോസ്റ്റ് മോർട്ടം നടത്തിയ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പ്രാഥമിക പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റതായി കണ്ടെത്താനായിട്ടില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് എസ്എഫ്ഐ അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

കൊല്ലം: അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി ലിബിൻ്റെ (17) മരണത്തിൽ സ്‌കൂൾ അധികൃതർക്കും മറ്റ് വിദ്യാർഥികൾക്കും എതിരെ ആരോപണവുമായി ബന്ധുക്കൾ. വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ലിബിന് മര്‍ദനം ഏറ്റെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതാണ് കുട്ടി മരിക്കാന്‍ ഇടയായ സാഹചര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണം വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നെന്ന് ബന്ധക്കുള്‍

സംഘർഷം നടന്നു എന്ന് പറയുന്ന സഹപാഠികളുടെ ശബ്‌ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഘർഷം ഉണ്ടായപ്പോൾ സ്‌കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചെന്നും ആരോപണം ഉണ്ട്. അതേസമയം കുട്ടിക്ക് ന്യുമോണിയ ആയിരുന്നു എന്നാണ് പരാതിയെ തുടർന്ന് പോസ്റ്റ് മോർട്ടം നടത്തിയ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പ്രാഥമിക പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റതായി കണ്ടെത്താനായിട്ടില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് എസ്എഫ്ഐ അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

Intro:പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ; ന്യൂമോണിയ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക വിവരം


Body:കൊല്ലം അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ലിബിൻ(17)ന്റെ മരണത്തിൽ സ്കൂൾ അധികൃതർക്കും മറ്റ് വിദ്യാർത്ഥികൾക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. വിദ്യാർഥികൾ തമ്മിൽ ഉണ്ടായ അടിപിടിയിൽ ലിബിന് മർദ്ദനമേറ്റെന്നും തുടർന്നാണ് കുട്ടി മരിക്കാനിടയായത് എന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംഘർഷം നടന്നു എന്ന് പറയുന്ന സഹപാഠികളുടെ ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഘർഷം ഉണ്ടായപ്പോൾ സ്‌കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചെന്നും ആരോപണം ഉണ്ട്. അതേസമയം പരാതിയെ തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം കുട്ടിക്ക് ന്യുമോണിയ ആയിരുന്നു എന്നാണ്. പ്രാഥമിക പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റതായി കണ്ടെത്താനായിട്ടില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് എസ്എഫ്ഐ അഞ്ചാലുംമൂഡ് ഏരിയ കമ്മിറ്റി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി


Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Aug 21, 2019, 6:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.