ETV Bharat / state

ഓച്ചിറ കേസ്: പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിന്‍റെ തെളിവുകൾ പുറത്ത്

ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ട് പോയ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിന്‍റെ തെളിവുകൾ പുറത്ത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും.

author img

By

Published : Mar 28, 2019, 1:19 AM IST

Updated : Mar 28, 2019, 2:00 AM IST

പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖ

ഓച്ചിറയിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച ആശയക്കുഴപ്പം ആദ്യം മുതൽ തന്നെ നിലനിന്നിരുന്നു. 15 വയസ് എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ഓച്ചിറ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ മുംബൈ പൊലീസിന് പെൺകുട്ടി നൽകിയ മൊഴിയിൽ പ്രായപൂർത്തിയായതായാണ് സൂചന.

പ്രായം തെളിയിക്കാൻ ആധാർ അടക്കമുള്ള രേഖകൾ ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. തട്ടിക്കൊണ്ട് പോയതായി പറയപ്പെടുന്ന മുഹമ്മദ് റോഷനും പെൺകുട്ടിക്ക് 18 വയസെന്നാണ് പറഞ്ഞത്. പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളിൽ ജനനത്തീയതി 17.09.2001 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും.

മാര്‍ച്ച് 18നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി എന്ന പരാതി ലഭിക്കുന്നത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്. തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നുപേർ റിമാന്‍ഡിലാണ്.

ഓച്ചിറയിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച ആശയക്കുഴപ്പം ആദ്യം മുതൽ തന്നെ നിലനിന്നിരുന്നു. 15 വയസ് എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ഓച്ചിറ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ മുംബൈ പൊലീസിന് പെൺകുട്ടി നൽകിയ മൊഴിയിൽ പ്രായപൂർത്തിയായതായാണ് സൂചന.

പ്രായം തെളിയിക്കാൻ ആധാർ അടക്കമുള്ള രേഖകൾ ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. തട്ടിക്കൊണ്ട് പോയതായി പറയപ്പെടുന്ന മുഹമ്മദ് റോഷനും പെൺകുട്ടിക്ക് 18 വയസെന്നാണ് പറഞ്ഞത്. പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളിൽ ജനനത്തീയതി 17.09.2001 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും.

മാര്‍ച്ച് 18നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി എന്ന പരാതി ലഭിക്കുന്നത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്. തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നുപേർ റിമാന്‍ഡിലാണ്.

Intro:Body:

ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിന്റെ തെളിവുകൾ പുറത്ത്. പ്രായം സംബന്ധിച്ച രേഖ ഇടിവി ഭാരതിന് ലഭിച്ചു.



വി ഒ



ഏറെ വിവാദങ്ങൾക്ക് വഴിമരുന്നിട്ട,ഓച്ചിറയിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായില്ലെന്നതിന്റെ പുതിയ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച ആശയക്കുഴപ്പം ആദ്യം മുതൽ തന്നെ നിലനിന്നിരുന്നു.15, 14, 13 എനിങ്ങനെ പല വയസ്സായിരുന്നു ഉയർന്ന് വന്നത്.15 വയസ് എന്നായിരുന്നു പെൻകുട്ടിയുടെ പിതാവ് ഓച്ചിറ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ മുംബൈ പോലീസിന് പെൺകുട്ടി നൽകിയ മൊഴിയിൽ പ്രായപൂർത്തിയായതായാണ് സൂചന. തട്ടിക്കൊണ് പോയതായി പറയപ്പെടുന മുഹമ്മദ് റോഷനും 18 വയസെന്നാണ് പറഞ്ഞത് എന്നാൽപെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളിൽ നിന്നും പെൺകുട്ടിയുടെ പ്രായം 18 വയസിൽ താഴെ മാത്രമാണെന്നാണ് വ്യക്തമാകുന്നത്.17.09.2001 ആണ് ജനനത്തീയതിയായ് ഇതിൽ സൂചിപ്പിച്ചിട്ടുള്ളത്. പ്രായം തെളിയിക്കാർ ആധാർ അടക്കമുള്ള രേഖകൾ ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.





പെൺകുട്ടിയെ കടത്തിയ സംഭവത്തിൽ പോക്സോ നിയമം ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.ഇതിലെ അവ്യക്തത നീങ്ങിയതോടെപ്രതികൾക്കെതിരെ പോക്സോ  കേസ് നിലനിൽക്കുകയും ചെയ്യും.



ഇടിവി ഭാ ര ത്, കൊല്ലം









കൊല്ലം ഓച്ചിറയില്‍ രാജസ്ഥാനി പെണ്‍കുട്ടിയെ കാണാതായ കേസില്‍ രേഖകള്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം വീട്ടുകാരോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കണമെന്നാണ് നിര്‍ദേശം. 18 വയസ് പൂര്‍ത്തിയായെന്ന് പെണ്‍കുട്ടിയും മുഹമ്മദ് റോഷനും പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ നിര്‍ദേശം.





ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും മുംബൈ പന്‍വേലി ചേരിയിലെ ഒറ്റമുറി വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും മുഹമ്മദ് റോഷന്‍ പൊലീസിനോട് പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മുഹമ്മദ് റോഷനൊപ്പം പോയതെന്ന് പെണ്‍കുട്ടിയും പൊലീസിന് മൊഴി നൽകി. മാത്രമല്ല തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഇതിന്‍റെ രേഖകള്‍ പിതാവിന്‍റെ പക്കലുണ്ടെന്നും പെണ്‍കുട്ടി അന്വേഷണസംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടത്.



വീട്ടില്‍ അതിക്രമിച്ചുകയറിയ നാലംഗസംഘം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവ് ഓച്ചിറ പൊലീസില്‍ നല്‍കിയ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. കേസില്‍ റോഷന്‍റെ സുഹൃത്തുക്കളായ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ നിന്നും പെണ്‍കുട്ടിയെയും റോഷനെയും നാളെ ഓച്ചിറയിലെത്തിക്കും.


Conclusion:
Last Updated : Mar 28, 2019, 2:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.