കാസര്‍കോട്: വരാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളും ജനങ്ങള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാരുകളോടുള്ള അമര്‍ഷം പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പറഞ്ഞു. കാസര്‍കോട് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ജനങ്ങളുടേത്. സമുദായ ധ്രുവീകരണവും തീവ്ര ദേശീയതയും പറഞ്ഞ് എത്ര കാലം പിടിച്ചു നിൽക്കാൻ മോദിക്ക് കഴിയുമെന്നും എ കെ ആന്‍റണി ചോദിച്ചു.
ഇന്ത്യയുടെ സാമ്പത്തിക നിലയാകെ തകർന്നു. എല്ലാ മേഖലയും പരാജയപ്പെട്ടപ്പോൾ കോടികൾ പരസ്യം നൽകി മറ്റൊരു ചിത്രം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും ചക്കിക്കൊത്ത ചങ്കരനെപ്പോലെയാണ് കേരളത്തിൽ ഇടത് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-കേരള സർക്കാരുകൾ ഒരേ തൂവൽ പക്ഷികളാണെന്നും എ കെ ആന്റണി പറഞ്ഞു.