ETV Bharat / state

വിലങ്ങുതടിയായി തീരദേശ പരിപാലന നിയമം, കാസർകോട്ടെ കടലോര മേഖല ദുരിതത്തില്‍; വീട്ടുനമ്പർ ഉൾപ്പെടെ ലഭിക്കുന്നില്ലെന്ന് പരാതി

author img

By

Published : Jun 6, 2023, 12:14 PM IST

തീരദേശ പരിപാലന നിയമത്തിനെതിരെയുള്ള പരാതികൾ പരിഗണിച്ച് തുടർപഠനം നടത്തുമെന്ന പറഞ്ഞ സർക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്

visual sea issue  തീരദേശ പരിപാലന നിയമം  Coastal zone management act  Kerala coastal zone management Authority  Kerala coastal zone  Kerala coastal zone management  Coastal Regulation zone  കോസ്റ്റൽ റെഗുലേഷൻ സോൺ  കേരള തീരദേശ പരിപാലന അതോറിറ്റി  കാസർകോട്  Kasargod
തീരദേശ പരിപാലന നിയമത്തിൽ ദുരിതത്തിലായി കാസർകോട്ടെ കടലോര മേഖല
തീരദേശ പരിപാലന നിയമത്തിൽ കടലോര മേഖല ദുരിതത്തിൽ

കാസർകോട്: തീരദേശ പരിപാലന നിയമത്തിന്‍റെ നൂലാമാലകളിൽ ഉൾപ്പെട്ട് കാസർകോട് ജില്ലയിലെ കടലോര മേഖല. ഈ നിയമം കാരണം 600 കുടുംബങ്ങളാണ് വീട്ടുനമ്പർ ഉൾപ്പെടെ ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. തീരദേശ പരിപാലന നിയമത്തിനെതിരെയുള്ള പരാതികൾ പരിഗണിച്ച് തുടർപഠനം നടത്തുമെന്ന് സർക്കാർ പറയുന്നുവെങ്കിലും ഒന്നും നടന്നില്ല. വീട് നിർമാണത്തിനായി പഞ്ചായത്ത് അധികൃതർ ആദ്യം അനുമതി നൽകുകയും തുടർന്ന് പണിപൂർത്തിയായ ശേഷം തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി വീട്ടുനമ്പർ ഉൾപ്പെടെ അനുവദിക്കുന്നില്ലെന്നാണ് പരാതി.

മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയ ജനത പുതിയ നിയമം കാരണം വീട് നിർമിക്കാതെ മേഖലയിൽ നിന്നും പലായനം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയിലെ 21 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് തീരദേശ പരിപാലന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുന്നത്. ഏഴ് പഞ്ചായത്തുകൾ തീരദേശ പരിപാലന നിയമം കാറ്റഗറി മൂന്നിൽ നിന്ന് കൂടുതൽ ഇളവുകൾ ലഭിക്കുന്ന തരത്തിലുള്ള കാറ്റഗറി രണ്ടിലേക്ക് മാറിയിട്ടുണ്ട്. അജാനൂർ, ചെങ്ങള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ പഞ്ചായത്തുകൾക്കാണ് ഇളവ് ലഭിച്ചിട്ടുള്ളത്.

പുനർഗേഹം പദ്ധതിയിലുൾപ്പെട്ട നഗരസഭയിലെ 80 ഗുണഭോക്താക്കളിൽ വീടുവയ്‌ക്കാനായത് ഏട്ട് പേർക്ക് മാത്രമാണ്. പത്തും പതിനഞ്ചും വർഷം മുൻപ് വീട് വച്ചവർ വീട്ടുനമ്പറിനായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. വീട് വയ്‌ക്കുമ്പോൾ അൺ ഓതറൈസ്‌ഡ് കൺസ്ട്രക്ഷൻ നമ്പർ (യുഎ നമ്പർ) എടുത്തവർക്ക് നികുതിയിനത്തിൽ 10,000 രൂപ വരെ അടക്കേണ്ടവർ ഇരട്ടിയോളം വരുന്ന തുകയായ 20,000 രൂപ വരെ നൽകണമെന്ന ഗതികേടാണ് ഇപ്പോൾ ഉള്ളത്.

തീരദേശ പരിപാലന നിയമത്തിൽ എല്ലാവർക്കും ഓരേ നീതി വേണമെന്നാണ് തീരദേശ സമിതിയുടെ ആവശ്യം. നിലവിൽ നഗരസഭയുടെ തീരദേശത്ത് പിഎംഎവൈ പദ്ധതിയിൽ വീടിന് അനുമതി നൽകുന്നത് കടലിൽനിന്ന് 50 മീറ്റർ മാറിയാണ്. പുനർഗേഹം പദ്ധതിയിലാകട്ടെ 200 മീറ്ററിന് പുറത്താകണം വീട്‌ നിർമിക്കേണ്ടത്.

സർക്കാരിന്‍റെ പദ്ധതികൾ തമ്മിലും വലിയ അന്തരമുണ്ട്‌. നീലേശ്വരം തീരപ്രദേശത്ത് കടലിൽ നിന്ന് 200 മീറ്റർ ദൂരപരിധിയിൽ സ്ഥലം വാങ്ങി വീടുവയ്‌ക്കാൻ പദ്ധതി വിഹിതമായ 10 ലക്ഷം രൂപ മതിയാകില്ലെന്നതാണ് ഗുണഭോക്താക്കൾ നേരിടുന്ന വെല്ലുവിളി. പിഎംഎവൈ പദ്ധതിയുടെ നിബന്ധനകൾ തന്നെ പുനർഗേഹം പദ്ധതിക്കും ബാധകമാക്കിയാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസമാകും.

തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ടുള്ള പരാതികൾ വളരെ കൃത്യമായി പരിഗണിക്കുമെന്ന് തീരദേശ പരിപാലന അതോറിറ്റി ലീഗൽ എക്‌സ്‌പോർട്ട് അറിയിച്ചിട്ടുണ്ട്. ഓരോ പരാതിയും പ്രത്യേകം പരിഗണിക്കും. വിഷയത്തിൽ തുടർപഠനങ്ങൾ ഉണ്ടാകും. കമ്മിറ്റി കൂടിയാലോചിച്ച് നൽകാവുന്ന നിർദേശങ്ങൾ നൽകും. മാപ്പിൽ ആവശ്യമായ തിരുത്തലുകൾ ഉണ്ടാവും. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പരിധിയിൽ നിന്നുകൊണ്ട് പരാതികൾ പരിഗണിച്ച് കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിക്കുമെന്നുമാണ് അറിയിച്ചത്. ദ്വീപ് സവിശേഷതയുള്ള ഒന്നിലധികം പഞ്ചായത്തുകളാണ് കാസർകോട് ജില്ലയിലുള്ളത്.

ALSO READ : തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനം : ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി

തീരദേശ പരിപാലന നിയമത്തിൽ കടലോര മേഖല ദുരിതത്തിൽ

കാസർകോട്: തീരദേശ പരിപാലന നിയമത്തിന്‍റെ നൂലാമാലകളിൽ ഉൾപ്പെട്ട് കാസർകോട് ജില്ലയിലെ കടലോര മേഖല. ഈ നിയമം കാരണം 600 കുടുംബങ്ങളാണ് വീട്ടുനമ്പർ ഉൾപ്പെടെ ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. തീരദേശ പരിപാലന നിയമത്തിനെതിരെയുള്ള പരാതികൾ പരിഗണിച്ച് തുടർപഠനം നടത്തുമെന്ന് സർക്കാർ പറയുന്നുവെങ്കിലും ഒന്നും നടന്നില്ല. വീട് നിർമാണത്തിനായി പഞ്ചായത്ത് അധികൃതർ ആദ്യം അനുമതി നൽകുകയും തുടർന്ന് പണിപൂർത്തിയായ ശേഷം തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി വീട്ടുനമ്പർ ഉൾപ്പെടെ അനുവദിക്കുന്നില്ലെന്നാണ് പരാതി.

മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയ ജനത പുതിയ നിയമം കാരണം വീട് നിർമിക്കാതെ മേഖലയിൽ നിന്നും പലായനം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയിലെ 21 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് തീരദേശ പരിപാലന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുന്നത്. ഏഴ് പഞ്ചായത്തുകൾ തീരദേശ പരിപാലന നിയമം കാറ്റഗറി മൂന്നിൽ നിന്ന് കൂടുതൽ ഇളവുകൾ ലഭിക്കുന്ന തരത്തിലുള്ള കാറ്റഗറി രണ്ടിലേക്ക് മാറിയിട്ടുണ്ട്. അജാനൂർ, ചെങ്ങള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ പഞ്ചായത്തുകൾക്കാണ് ഇളവ് ലഭിച്ചിട്ടുള്ളത്.

പുനർഗേഹം പദ്ധതിയിലുൾപ്പെട്ട നഗരസഭയിലെ 80 ഗുണഭോക്താക്കളിൽ വീടുവയ്‌ക്കാനായത് ഏട്ട് പേർക്ക് മാത്രമാണ്. പത്തും പതിനഞ്ചും വർഷം മുൻപ് വീട് വച്ചവർ വീട്ടുനമ്പറിനായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. വീട് വയ്‌ക്കുമ്പോൾ അൺ ഓതറൈസ്‌ഡ് കൺസ്ട്രക്ഷൻ നമ്പർ (യുഎ നമ്പർ) എടുത്തവർക്ക് നികുതിയിനത്തിൽ 10,000 രൂപ വരെ അടക്കേണ്ടവർ ഇരട്ടിയോളം വരുന്ന തുകയായ 20,000 രൂപ വരെ നൽകണമെന്ന ഗതികേടാണ് ഇപ്പോൾ ഉള്ളത്.

തീരദേശ പരിപാലന നിയമത്തിൽ എല്ലാവർക്കും ഓരേ നീതി വേണമെന്നാണ് തീരദേശ സമിതിയുടെ ആവശ്യം. നിലവിൽ നഗരസഭയുടെ തീരദേശത്ത് പിഎംഎവൈ പദ്ധതിയിൽ വീടിന് അനുമതി നൽകുന്നത് കടലിൽനിന്ന് 50 മീറ്റർ മാറിയാണ്. പുനർഗേഹം പദ്ധതിയിലാകട്ടെ 200 മീറ്ററിന് പുറത്താകണം വീട്‌ നിർമിക്കേണ്ടത്.

സർക്കാരിന്‍റെ പദ്ധതികൾ തമ്മിലും വലിയ അന്തരമുണ്ട്‌. നീലേശ്വരം തീരപ്രദേശത്ത് കടലിൽ നിന്ന് 200 മീറ്റർ ദൂരപരിധിയിൽ സ്ഥലം വാങ്ങി വീടുവയ്‌ക്കാൻ പദ്ധതി വിഹിതമായ 10 ലക്ഷം രൂപ മതിയാകില്ലെന്നതാണ് ഗുണഭോക്താക്കൾ നേരിടുന്ന വെല്ലുവിളി. പിഎംഎവൈ പദ്ധതിയുടെ നിബന്ധനകൾ തന്നെ പുനർഗേഹം പദ്ധതിക്കും ബാധകമാക്കിയാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസമാകും.

തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ടുള്ള പരാതികൾ വളരെ കൃത്യമായി പരിഗണിക്കുമെന്ന് തീരദേശ പരിപാലന അതോറിറ്റി ലീഗൽ എക്‌സ്‌പോർട്ട് അറിയിച്ചിട്ടുണ്ട്. ഓരോ പരാതിയും പ്രത്യേകം പരിഗണിക്കും. വിഷയത്തിൽ തുടർപഠനങ്ങൾ ഉണ്ടാകും. കമ്മിറ്റി കൂടിയാലോചിച്ച് നൽകാവുന്ന നിർദേശങ്ങൾ നൽകും. മാപ്പിൽ ആവശ്യമായ തിരുത്തലുകൾ ഉണ്ടാവും. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പരിധിയിൽ നിന്നുകൊണ്ട് പരാതികൾ പരിഗണിച്ച് കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിക്കുമെന്നുമാണ് അറിയിച്ചത്. ദ്വീപ് സവിശേഷതയുള്ള ഒന്നിലധികം പഞ്ചായത്തുകളാണ് കാസർകോട് ജില്ലയിലുള്ളത്.

ALSO READ : തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനം : ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.