ETV Bharat / state

ചീമേനിയിലെ ജാനകി ടീച്ചര്‍ കൊലക്കേസ് : ശിക്ഷാവിധി വെള്ളിയാഴ്‌ച

author img

By

Published : May 19, 2022, 6:01 PM IST

2017 ഡിസംബര്‍ 13 ന് രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കഴുത്തറുത്ത് കൊല്ലുകയും 17 പവന്‍ സ്വര്‍ണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്

Janaki teacher murder case in Cheemeni verdict  ചീമേനി പുലിയന്നൂരിലെ റിട്ട അധ്യാപിക ജാനകി  ജാനകിയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ വിധി  കാസർകോട് ജില്ലാ സെഷൻസ് കോടതി
ചീമേനിയിലെ ജാനകി ടീച്ചര്‍ കൊലക്കേസ്; വിധി പറയുന്നത് നാളെ (20.05.2022) ലേക്ക് മാറ്റി

കാസർകോട് : ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ വിധി പറയുന്നത് കാസർകോട് ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ചത്തേക്ക് (20.5.2022) മാറ്റി. ഇന്ന് (19.05.2022) കേസ് പരിഗണിച്ചെങ്കിലും വിസ്താരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് കോടതി അറിയിച്ചു.

ജാനകി പഠിപ്പിച്ച രണ്ട് വിദ്യാർഥികൾ ഉള്‍പ്പടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. 2017 ഡിസംബര്‍ 13 ന് രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കഴുത്തറുത്ത് കൊല്ലുകയും 17 പവന്‍ സ്വര്‍ണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഞെട്ടിയുണര്‍ന്ന ഭര്‍ത്താവ് കെ കൃഷ്ണനെ സംഘം കഠാര കൊണ്ട് കുത്തിവീഴ്ത്തിയാണ് രക്ഷപ്പെട്ടത്.

മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കൃഷ്ണനാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന നല്‍കിയത്. തുടര്‍ന്ന് പൊലീസ് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

അന്നത്തെ നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2400 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 60,000 ഫോണ്‍കോള്‍ വിവരങ്ങളും പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 560 സാക്ഷികളുടെ മൊഴികളുമുണ്ട്. 2019ൽ തന്നെ വിസ്താരം പൂർത്തിയായിരുന്നെങ്കിലും ജഡ്ജിമാർ സ്ഥലം മാറിയതും കൊവിഡുമാണ് വിധി പറയൽ വൈകിച്ചത്.

കാസർകോട് : ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ വിധി പറയുന്നത് കാസർകോട് ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ചത്തേക്ക് (20.5.2022) മാറ്റി. ഇന്ന് (19.05.2022) കേസ് പരിഗണിച്ചെങ്കിലും വിസ്താരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് കോടതി അറിയിച്ചു.

ജാനകി പഠിപ്പിച്ച രണ്ട് വിദ്യാർഥികൾ ഉള്‍പ്പടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. 2017 ഡിസംബര്‍ 13 ന് രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കഴുത്തറുത്ത് കൊല്ലുകയും 17 പവന്‍ സ്വര്‍ണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഞെട്ടിയുണര്‍ന്ന ഭര്‍ത്താവ് കെ കൃഷ്ണനെ സംഘം കഠാര കൊണ്ട് കുത്തിവീഴ്ത്തിയാണ് രക്ഷപ്പെട്ടത്.

മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കൃഷ്ണനാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന നല്‍കിയത്. തുടര്‍ന്ന് പൊലീസ് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

അന്നത്തെ നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2400 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 60,000 ഫോണ്‍കോള്‍ വിവരങ്ങളും പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 560 സാക്ഷികളുടെ മൊഴികളുമുണ്ട്. 2019ൽ തന്നെ വിസ്താരം പൂർത്തിയായിരുന്നെങ്കിലും ജഡ്ജിമാർ സ്ഥലം മാറിയതും കൊവിഡുമാണ് വിധി പറയൽ വൈകിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.