ETV Bharat / state

" രോഗവിതരണ " കേന്ദ്രമായി കാസര്‍കോട്ടെ മോഡേണ്‍ മത്സ്യമാര്‍ക്കറ്റ്

മാലിന്യത്തില്‍ കൊതുകുകള്‍ പെറ്റു പെരുകാന്‍ തുടങ്ങിയതോടെ മത്സ്യവില്‍പ്പനക്കാരായ സ്ത്രീകളില്‍ ഭൂരിഭാഗവും പനി പിടിപെട്ട് കിടപ്പിലായി.

author img

By

Published : Jun 27, 2019, 6:49 PM IST

Updated : Jun 27, 2019, 8:36 PM IST

മോഡേണ്‍ മത്സ്യമാര്‍ക്കറ്റ്

കാസര്‍കോട്: രോഗങ്ങളുടെ മൊത്തവിതരണ കേന്ദ്രമായി കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ നിലയിലാണ് മാര്‍ക്കറ്റ് പരിസരം. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പുഴുക്കള്‍ പൊങ്ങിത്തുടങ്ങി. അങ്ങിങ്ങായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, കെട്ടിക്കിടക്കുന്ന മലിനജലം ഇതാണ് കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാര്‍ക്കറ്റിന്‍റെ ഇന്നത്തെ അവസ്ഥ. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ മാര്‍ക്കറ്റിലോട്ട് കടന്നു വരാനാകില്ല. മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗങ്ങള്‍ കൂടി വിതരണം ചെയ്യുന്ന കേന്ദ്രമായി മാറുകയാണ് ഈ മോഡേണ്‍ മാര്‍ക്കറ്റ്. പേരില്‍ മോഡേണാണെങ്കിലും അത്രകണ്ട് മെച്ചമല്ല മാര്‍ക്കറ്റും പരിസരവും.

മാലിന്യം കുന്നുകൂടി കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റ്

മാലിന്യത്തില്‍ കൊതുകുകള്‍ പെറ്റു പെരുകാന്‍ തുടങ്ങിയതോടെ മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ ഭൂരിഭാഗവും പനി പിടിപെട്ട് കിടപ്പിലായി. മാര്‍ക്കറ്റിനകത്തേക്ക് കടന്നു പോകുമ്പോള്‍ തന്നെ അസ്വസ്ഥത ഉണ്ടാകുന്നെന്ന് ഉപഭോക്താക്കളും പറയുന്നു. അന്നം മുട്ടാതിരിക്കാനാണ് എല്ലാം സഹിച്ചും മത്സ്യവില്‍പ്പനക്കെത്തുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കാസര്‍കോട്: രോഗങ്ങളുടെ മൊത്തവിതരണ കേന്ദ്രമായി കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ നിലയിലാണ് മാര്‍ക്കറ്റ് പരിസരം. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പുഴുക്കള്‍ പൊങ്ങിത്തുടങ്ങി. അങ്ങിങ്ങായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, കെട്ടിക്കിടക്കുന്ന മലിനജലം ഇതാണ് കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാര്‍ക്കറ്റിന്‍റെ ഇന്നത്തെ അവസ്ഥ. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ മാര്‍ക്കറ്റിലോട്ട് കടന്നു വരാനാകില്ല. മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗങ്ങള്‍ കൂടി വിതരണം ചെയ്യുന്ന കേന്ദ്രമായി മാറുകയാണ് ഈ മോഡേണ്‍ മാര്‍ക്കറ്റ്. പേരില്‍ മോഡേണാണെങ്കിലും അത്രകണ്ട് മെച്ചമല്ല മാര്‍ക്കറ്റും പരിസരവും.

മാലിന്യം കുന്നുകൂടി കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റ്

മാലിന്യത്തില്‍ കൊതുകുകള്‍ പെറ്റു പെരുകാന്‍ തുടങ്ങിയതോടെ മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ ഭൂരിഭാഗവും പനി പിടിപെട്ട് കിടപ്പിലായി. മാര്‍ക്കറ്റിനകത്തേക്ക് കടന്നു പോകുമ്പോള്‍ തന്നെ അസ്വസ്ഥത ഉണ്ടാകുന്നെന്ന് ഉപഭോക്താക്കളും പറയുന്നു. അന്നം മുട്ടാതിരിക്കാനാണ് എല്ലാം സഹിച്ചും മത്സ്യവില്‍പ്പനക്കെത്തുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

രോഗങ്ങളുടെ മൊത്തവിതരണ കേന്ദ്രമായി കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ നിലയിലാണ് മാര്‍ക്കറ്റ് പരിസരം. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പുഴുക്കള്‍ പൊങ്ങിത്തുടങ്ങി. 

വി.ഒ
ഹോള്‍ഡ്- വെള്ളക്കെട്ട്, മാലിന്യങ്ങള്‍
അങ്ങിങ്ങായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, കെട്ടിക്കിടക്കുന്ന മലിനജലം. കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാര്‍ക്കറ്റിന്റെ ഇന്നത്തെ അവസ്ഥയാണിത്. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ മാര്‍ക്കറ്റിലോട്ട് കടന്നു വരാനാകില്ല. അഴുകിയ വെള്ളത്തില്‍ പുഴുക്കള്‍ നുരച്ചു പൊന്തുന്നു. 

ഹോള്‍ഡ്-പുഴു വിഷ്വല്‍സ്

തീന്‍മേശ വിഭവങ്ങള്‍ക്കുള്ള മത്സ്യങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് രോഗങ്ങള്‍ കൂടി വിതരണം ചെയ്യുന്ന കേന്ദ്രമായി മാറുകയാണ് കാസര്‍കോട്ടെ മോഡേണ്‍ മാര്‍ക്കറ്റ്. പേരില്‍ മോഡേണാണെങ്കിലും അത്രകണ്ട് മെച്ചമല്ല മാര്‍ക്കറ്റും പരിസരവും.

ഹോള്‍ഡ്-
ബൈറ്റ്-1,വള്ളി, ചുവന്ന സാരി, മത്സ്യ വിൽപ്പനക്കാരി.

2,കല്യാണി, മത്സ്യവില്‍പ്പനക്കാരി

മാലിന്യത്തില്‍ കൊതുകുകള്‍ പെറ്റു പെരുകാന്‍ തുടങ്ങിയതോടെ മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ ഭൂരിഭാഗവും പനിപിടിപെട്ട് കിടപ്പിലുമായി.
ബൈറ്റ് 3-കൊട്ടു, മാർമത്സ്യവില്‍പ്പനക്കാരി
ബൈറ്റ് 4-ജാനകി, മത്സ്യ വിൽപ്പനക്കാരി

മാര്‍ക്കറ്റിനകത്തോട്ട് കടന്നു പോകുമ്പോള്‍ തന്നെ അസ്വസ്ഥത തോന്നുന്നെന്ന് ഉപഭോക്താക്കളും പറയുന്നു. 

ബൈറ്റ്- നാരായണൻ,
ഉപഭോക്താവ്

അന്നം മുട്ടാതിരിക്കാനാണ് എല്ലാം സഹിച്ചും മത്സ്യവില്‍പ്പനക്കെത്തുന്നതെന്നാണ് ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നത്. പല തരം പകര്‍ച്ചവ്യാധികള്‍ പെരുകുന്ന കാലത്ത് കാസര്‍കോട് നഗരസഭയുടെ അനാസ്ഥയില്‍ ഒരു രോഗവിതരണ കേന്ദ്രമായി ജില്ലാ ആസ്ഥാനത്തെ മാര്‍ക്കറ്റ് മാറുന്നുവെന്നതാണ് വാസ്തവം.

പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്



Last Updated : Jun 27, 2019, 8:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.